അരുവിത്തുറ: ഭരണഘടനയിൽ ഉറപ്പു നൽകുന്ന ജീവനും വ്യക്തി സ്വാതന്ത്യവും എന്ന മൗലിക അവകാശങ്ങൾ നടപ്പിലാക്കാൻ ഭരണാധികാരികൾ ബാധ്യസ്ഥരാണെന്ന് അരുവിത്തുറ പള്ളി സാന്ത്വന വേദി അഭിപ്രായപ്പെട്ടു. പക്ഷിപ്പനി വരുമ്പോൾ കർഷകന്റെ ആയിരക്കണക്കിനു താറാവുകളേയും കോഴികളേയും പന്നിപ്പനി വരുമ്പോൾ ഫാമുകളിലുള്ള മുഴുവൻ പന്നികളെയും കൊന്നുകളയുന്നതു പോലെയുള്ള നടപടികൾ പേപ്പട്ടികൾക്കെതിരേയും സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതിനു തടസമായി നിൽക്കുന്ന നിയമങ്ങൾ മാറ്റിയെടുക്കാനുള്ള നടപടികൾ ഭരണാധികാരികൾ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ആന്റണി തോണക്കര, ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ, ജോർജ് വടക്കേൽ, ഡോ. ജേക്കബ് മത്തായി, ഡോ. ആൻസി വടക്കേചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, അഡ്വ. ടോംസ് വെള്ളൂക്കുന്നേൽ, മാത്യൂ കൊല്ലംപറമ്പിൽ, ഷിബു വെട്ടത്തേൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.