വാഴൂർ: കേരളത്തിന്റെ എല്ലാം മുക്കിലുംമൂലയിലും മയക്കുമരുന്നും മദ്യവും ലഭ്യമാണെന്നും ഈ ദുരവസ്ഥയ്ക്കു കാരണം എക്സൈസ് വകുപ്പിന്റെ പരാജയമാണെന്നും വാഴൂർ ഏദൻ പബ്ലിക് സ്കൂൾ വിദ്യാർഥികൾ. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും വ്യാപകമായ ഉപയോഗം ശാരീരികവും മാനസികവുമായി ആരോഗ്യം നശിച്ച തലമുറകളുടെ ഉദയത്തിനു കാരണമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. മയക്കുമരുന്നും വിദ്യാർഥികളും എന്ന വിഷയത്തെ ആസ്പദമാക്കി വാഴൂർ ഏദൻ പബ്ലിക് സ്കൂൾ വിദ്യാർഥികൾ നടത്തിയ വെബിനാർ സ്കൂൾ മാനേജർ ടോം തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മഞ്ജുള മാത്യു, കോ-ഓഡിനേറ്റർ വി. രഞ്ജു, ഷെറോൺ മറിയം റോയി, ദിയ ആൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. മിലൻഡ ഐറ റോബി, എസ്. ആര്യനന്ദ, ഇമ്മാനുവൽ പി. ബോബൻ, അശ്വിൻ വിനോദ്, ആരിഫ് ഹക്കിം, കൃഷ്ണ പ്രസാദ്, മീനാക്ഷി എസ്. നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.