എരുമേലി: നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ ഇത്തവണ ശബരിമലയിലേക്ക് വലിയ തോതിൽ ഭക്തരെത്തുമെന്ന് ഉറപ്പായിട്ടും പ്രധാന താവളമായ എരുമേലിയിൽ പരിമിതികൾ മാത്രം. യുവതീ പ്രവേശന വിവാദം, പ്രളയം, കോവിഡ്, വീണ്ടും പ്രളയം ഇങ്ങനെ കഴിഞ്ഞ സീസണുകളിൽ തീർഥാടനം നിയന്ത്രണങ്ങളിലായിരുന്നതിനാൽ ഭക്തരും കുറഞ്ഞിരുന്നു. സൗകര്യങ്ങളിലെ പരിമിതികൾ അതുകൊണ്ട് തന്നെ ബാധിച്ചില്ല. എന്നാൽ ഇത്തവണ സ്ഥിതി നേരെ മറിച്ചാണ്. പഴയ കാലങ്ങളിലെ പോലെ ഭക്തരുടെ തിരക്കേറിയ സീസൺ ആണ് ഇത്തവണയുണ്ടാവുക.
ക്ഷേത്രത്തിൽ വലയും
സീസണിൽ ലക്ഷക്കണക്കിന് ഭക്തർ കടന്നുപോകുന്ന വലിയമ്പലത്തിൽ നിന്നുതിരിയാൻ ഇടയില്ല. ഉണ്ടായിരുന്ന വിശ്രമ സൗകര്യങ്ങൾ പൊളിച്ചുനീക്കി. പകരം വിപുലമായ സൗകര്യം ഏർപ്പെടുത്താൻ ആരംഭിച്ച നിർമാണം മാസങ്ങളായി നിലച്ചതാണ് വിനയായത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം നിർമാണം, പാർക്കിംഗ് സമുച്ചയം, വിശ്രമ മന്ദിരങ്ങൾ എന്നിവ അടക്കമുള്ള നിർമാണ പ്രവൃത്തികൾ ഈ സീസണിന് മുമ്പ് പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പൊളിച്ചടുക്കൽ നടന്നതല്ലാതെ തറ പോലും നിർമിക്കാൻ കഴിഞ്ഞിട്ടില്ല.
ശുചിത്വം ബോർഡിൽ മതിയോ?
ഭക്തർ കുളിക്കാൻ എത്തുന്ന മണിമലയാറിലെ ഓരുങ്കൽകടവിൽ ശുചിമുറികൾ ഇല്ല. ഇത് മൂലം നദിയും പരിസരങ്ങളും മലിനമാകാൻ സാധ്യതയേറെ. സീസൺ ആരംഭിക്കാൻ ഇനിയും ഒന്നരമാസംകൂടിയുണ്ട്. എന്നാൽ ശുചിമുറികൾ നിർമിക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല. കുളിക്കടവിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകൾ പ്രളയത്തിൽ തകർന്ന ശേഷം പുനർനിർമിച്ചിട്ടില്ല. രണ്ടര ലക്ഷം ചെലവിട്ട് നിർമിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പ്രളയത്തിൽ ഒലിച്ചു പോയിരുന്നു.
ഞെങ്ങിഞെരുങ്ങി കെഎസ്ആർടിസി
ബസ് സ്റ്റാൻഡ് നിർമിച്ചത് പഞ്ചായത്ത് ആണ്. പക്ഷെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ദേവസ്വം ബോർഡിനാണ്. ഈ ഒരൊറ്റ കാരണം കൊണ്ടാണ് എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ പഞ്ചായത്ത് ഫണ്ട് ചെലവിടാൻ തടസം നേരിട്ടിരിക്കുന്നത്. ശുചിമുറികൾ പ്രവർത്തിക്കുന്നില്ല. ഇക്കഴിഞ്ഞ പ്രളയം മൂലം ഓഫീസും ഗാരേജും അടിത്തറ ഇളകി അപകടത്തിലാണ്. ബസ് പാർക്കിംഗ് നടത്താൻ ഇടമില്ല. സ്ഥലം വിട്ടു നൽകാൻ ദേവസ്വം ബോർഡ് തയാറായാലാണ് പഞ്ചായത്തിന് ഇവിടെ ഫണ്ട് ഉപയോഗിച്ച് എന്തെങ്കിലും സൗകര്യം ഏർപ്പെടുത്താൻ കഴിയുക. സ്ഥലം വിട്ടുകിട്ടിയാൽ പുതിയ ബസ് ടെർമിനൽ നിർമിക്കാമെന്ന് പഞ്ചായത്തധികൃതർ പറയുന്നു.
വെള്ളത്തിൽ ആശങ്ക
മഴ കഴിഞ്ഞപ്പോൾ വെള്ളമില്ലെന്ന നിലയിലാണ് ഇപ്പോൾ നദികൾ. ഇനി അൽപം വേനൽ വന്നാൽ ഒട്ടും വെള്ളമില്ലെന്ന സ്ഥിതി നേരിടേണ്ടി വരുമെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം തുടർച്ചയായി മഴ ശക്തമായാൽ പ്രളയത്തിന്റെ പ്രതീതിയിലാകും നദികളും തോടുകളും. ഈ ആശങ്ക ഇത്തവണ ശബരിമല സീസണിൽ വെല്ലുവിളി ഉയർത്തുകയാണ്. മിതമായ മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയാണ് സീസണിൽ അനുയോജ്യമായി മാറുക. മലിനീകരണം കുറയ്ക്കാനും ഒപ്പം ജലക്ഷാമം ഒഴിവാക്കാനും സാധിക്കും. പെരുന്തേനരുവി ഡാമിൽനിന്നുള്ള ജലവിതരണ പദ്ധതി കാര്യക്ഷമമാണെന്നും പൈപ്പ് ലൈൻ വഴി സീസണിൽ ജലവിതരണം മുടങ്ങില്ലെന്നും ജല അഥോറിറ്റി ഉറപ്പിച്ച് പറയുന്നു.
അടഞ്ഞ കാനനപാതക്ക് ജീവൻ
നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇത്തവണ കാനനയാത്രക്ക് വിലക്കില്ല. അതേസമയം വർഷങ്ങളായി ജനസഞ്ചാരം നിലച്ചതിനാൽ മൃഗങ്ങളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. പാത തെളിക്കലും സുരക്ഷ ഉറപ്പാക്കലും കച്ചവടക്കാരെ അനുവദിക്കുന്നതും വെള്ളം, വെളിച്ചം ഏർപ്പെടുത്തലും ഉൾപ്പടെ ക്രമീകരണങ്ങൾ വിപുലമായ നിലയിൽ നടത്തിയില്ലെങ്കിൽ അപകടങ്ങൾക്ക് സാധ്യതകൂടുമെന്ന് നാട്ടുകാർ പറയുന്നു.
പാതകൾ കെണികൾ
പ്രളയത്തിൽ തകർന്ന ശബരിമല പാതകളാണ് ഇത്തവണ ഭക്തരെ കാത്തിരിക്കുന്നത്. റോഡിൽ കുഴികൾ അടയ്ക്കൽ ഗുണനിലവാരമില്ലാത്ത വിധമായി മാറിയെന്ന പരാതിയുണ്ട്. പാതകളുടെ പുനർ നിർമാണത്തിന് ഫണ്ട് ലഭിച്ചിട്ടില്ല. പാലങ്ങളുടെ സ്ഥിതിയും സമാനമാണ്. ഓരുങ്കൽകടവിൽ പാലത്തിൽനിന്നും കഴിഞ്ഞ ദിവസം നദിയിലേക്ക് വീണ കുട്ടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് കൈവരികൾ സ്ഥാപിച്ചത്. അപകടങ്ങൾ ഉണ്ടായ ശേഷം സുരക്ഷാ നടപടികൾ സ്വീകരിക്കുന്ന പ്രവണത തുടരാതെ ശബരിമല പാതകളിൽ കാലേക്കൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.
ക്ഷേത്രത്തിൽ വലയും
സീസണിൽ ലക്ഷക്കണക്കിന് ഭക്തർ കടന്നുപോകുന്ന വലിയമ്പലത്തിൽ നിന്നുതിരിയാൻ ഇടയില്ല. ഉണ്ടായിരുന്ന വിശ്രമ സൗകര്യങ്ങൾ പൊളിച്ചുനീക്കി. പകരം വിപുലമായ സൗകര്യം ഏർപ്പെടുത്താൻ ആരംഭിച്ച നിർമാണം മാസങ്ങളായി നിലച്ചതാണ് വിനയായത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം നിർമാണം, പാർക്കിംഗ് സമുച്ചയം, വിശ്രമ മന്ദിരങ്ങൾ എന്നിവ അടക്കമുള്ള നിർമാണ പ്രവൃത്തികൾ ഈ സീസണിന് മുമ്പ് പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പൊളിച്ചടുക്കൽ നടന്നതല്ലാതെ തറ പോലും നിർമിക്കാൻ കഴിഞ്ഞിട്ടില്ല.
ശുചിത്വം ബോർഡിൽ മതിയോ?
ഭക്തർ കുളിക്കാൻ എത്തുന്ന മണിമലയാറിലെ ഓരുങ്കൽകടവിൽ ശുചിമുറികൾ ഇല്ല. ഇത് മൂലം നദിയും പരിസരങ്ങളും മലിനമാകാൻ സാധ്യതയേറെ. സീസൺ ആരംഭിക്കാൻ ഇനിയും ഒന്നരമാസംകൂടിയുണ്ട്. എന്നാൽ ശുചിമുറികൾ നിർമിക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല. കുളിക്കടവിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകൾ പ്രളയത്തിൽ തകർന്ന ശേഷം പുനർനിർമിച്ചിട്ടില്ല. രണ്ടര ലക്ഷം ചെലവിട്ട് നിർമിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പ്രളയത്തിൽ ഒലിച്ചു പോയിരുന്നു.
ഞെങ്ങിഞെരുങ്ങി കെഎസ്ആർടിസി
ബസ് സ്റ്റാൻഡ് നിർമിച്ചത് പഞ്ചായത്ത് ആണ്. പക്ഷെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ദേവസ്വം ബോർഡിനാണ്. ഈ ഒരൊറ്റ കാരണം കൊണ്ടാണ് എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ പഞ്ചായത്ത് ഫണ്ട് ചെലവിടാൻ തടസം നേരിട്ടിരിക്കുന്നത്. ശുചിമുറികൾ പ്രവർത്തിക്കുന്നില്ല. ഇക്കഴിഞ്ഞ പ്രളയം മൂലം ഓഫീസും ഗാരേജും അടിത്തറ ഇളകി അപകടത്തിലാണ്. ബസ് പാർക്കിംഗ് നടത്താൻ ഇടമില്ല. സ്ഥലം വിട്ടു നൽകാൻ ദേവസ്വം ബോർഡ് തയാറായാലാണ് പഞ്ചായത്തിന് ഇവിടെ ഫണ്ട് ഉപയോഗിച്ച് എന്തെങ്കിലും സൗകര്യം ഏർപ്പെടുത്താൻ കഴിയുക. സ്ഥലം വിട്ടുകിട്ടിയാൽ പുതിയ ബസ് ടെർമിനൽ നിർമിക്കാമെന്ന് പഞ്ചായത്തധികൃതർ പറയുന്നു.
വെള്ളത്തിൽ ആശങ്ക
മഴ കഴിഞ്ഞപ്പോൾ വെള്ളമില്ലെന്ന നിലയിലാണ് ഇപ്പോൾ നദികൾ. ഇനി അൽപം വേനൽ വന്നാൽ ഒട്ടും വെള്ളമില്ലെന്ന സ്ഥിതി നേരിടേണ്ടി വരുമെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം തുടർച്ചയായി മഴ ശക്തമായാൽ പ്രളയത്തിന്റെ പ്രതീതിയിലാകും നദികളും തോടുകളും. ഈ ആശങ്ക ഇത്തവണ ശബരിമല സീസണിൽ വെല്ലുവിളി ഉയർത്തുകയാണ്. മിതമായ മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയാണ് സീസണിൽ അനുയോജ്യമായി മാറുക. മലിനീകരണം കുറയ്ക്കാനും ഒപ്പം ജലക്ഷാമം ഒഴിവാക്കാനും സാധിക്കും. പെരുന്തേനരുവി ഡാമിൽനിന്നുള്ള ജലവിതരണ പദ്ധതി കാര്യക്ഷമമാണെന്നും പൈപ്പ് ലൈൻ വഴി സീസണിൽ ജലവിതരണം മുടങ്ങില്ലെന്നും ജല അഥോറിറ്റി ഉറപ്പിച്ച് പറയുന്നു.
അടഞ്ഞ കാനനപാതക്ക് ജീവൻ
നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇത്തവണ കാനനയാത്രക്ക് വിലക്കില്ല. അതേസമയം വർഷങ്ങളായി ജനസഞ്ചാരം നിലച്ചതിനാൽ മൃഗങ്ങളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. പാത തെളിക്കലും സുരക്ഷ ഉറപ്പാക്കലും കച്ചവടക്കാരെ അനുവദിക്കുന്നതും വെള്ളം, വെളിച്ചം ഏർപ്പെടുത്തലും ഉൾപ്പടെ ക്രമീകരണങ്ങൾ വിപുലമായ നിലയിൽ നടത്തിയില്ലെങ്കിൽ അപകടങ്ങൾക്ക് സാധ്യതകൂടുമെന്ന് നാട്ടുകാർ പറയുന്നു.
പാതകൾ കെണികൾ
പ്രളയത്തിൽ തകർന്ന ശബരിമല പാതകളാണ് ഇത്തവണ ഭക്തരെ കാത്തിരിക്കുന്നത്. റോഡിൽ കുഴികൾ അടയ്ക്കൽ ഗുണനിലവാരമില്ലാത്ത വിധമായി മാറിയെന്ന പരാതിയുണ്ട്. പാതകളുടെ പുനർ നിർമാണത്തിന് ഫണ്ട് ലഭിച്ചിട്ടില്ല. പാലങ്ങളുടെ സ്ഥിതിയും സമാനമാണ്. ഓരുങ്കൽകടവിൽ പാലത്തിൽനിന്നും കഴിഞ്ഞ ദിവസം നദിയിലേക്ക് വീണ കുട്ടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് കൈവരികൾ സ്ഥാപിച്ചത്. അപകടങ്ങൾ ഉണ്ടായ ശേഷം സുരക്ഷാ നടപടികൾ സ്വീകരിക്കുന്ന പ്രവണത തുടരാതെ ശബരിമല പാതകളിൽ കാലേക്കൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.