ഏറ്റുമാനൂർ: നവംബർ ഒന്നിന് ഉദ്ഘാടനം നടക്കേണ്ട പട്ടിത്താനം - മണർകാട് ബൈപാസ് റോഡിൽ ഒരു മാസം മുമ്പേ അപകടം. ശനിയാഴ്ച രാത്രിയിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നട ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ജോലിക്കു ശേഷം വടവാതൂരിൽ നിന്ന് കുറവിലങ്ങാടുള്ള വീട്ടിലേക്ക് പുതിയ ബൈപാസ് റോഡിൽ കൂടി പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് രാത്രി 11.30ന് അപകടത്തിൽ പെട്ടത്. മഹാദേവക്ഷേത്രത്തിന്റെ ഭാഗത്തു നിന്നും ബൈപാസ് റോഡ് കുറുകെ കടന്ന് കിഴക്കേനട കയറ്റത്തിലേക്ക് ഓടിച്ചു പോയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. കാറിന് വേഗത കുറവായതിനാലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റോഡ് ഔദ്യോഗികമായി തുറക്കുകയുള്ളുവെങ്കിലും ഇപ്പോൾ തന്നെ ഒട്ടേറെ വാഹനങ്ങൾ ഈ റോഡിൽ കൂടി കടന്നുപോകുന്നുണ്ട്. തിരക്ക് കുറവും റോഡിന്റെ നിലവാരവും മൂലം അതിവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
ക്ഷേത്ര സാമിപ്യം കണക്കിലെടുത്ത് അപകട സൂചന നൽകുംവിധം മുന്നറിയിപ്പ് ബോർഡുകളും മറ്റ് സംവിധാനങ്ങളും അടിയന്തരമായി സ്ഥാപിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചേക്കാം
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റോഡ് ഔദ്യോഗികമായി തുറക്കുകയുള്ളുവെങ്കിലും ഇപ്പോൾ തന്നെ ഒട്ടേറെ വാഹനങ്ങൾ ഈ റോഡിൽ കൂടി കടന്നുപോകുന്നുണ്ട്. തിരക്ക് കുറവും റോഡിന്റെ നിലവാരവും മൂലം അതിവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
ക്ഷേത്ര സാമിപ്യം കണക്കിലെടുത്ത് അപകട സൂചന നൽകുംവിധം മുന്നറിയിപ്പ് ബോർഡുകളും മറ്റ് സംവിധാനങ്ങളും അടിയന്തരമായി സ്ഥാപിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചേക്കാം