കോട്ടയം: യുവാവിനെ ആക്രമിക്കുകയും ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കടന്നു പിടിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം നരിമറ്റം സരസ്വതി ഭവനം അശ്വിന് (20), അയര്‍ക്കുന്നം പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലില്‍ ടോണി ഇ.ജോര്‍ജ് (24) എന്നിവരെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിനിരയായ യുവാവും പ്രതികളും മുന്‍പ് സുഹൃത്തുക്കളയിരുന്നു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ ഇരുവരും ചേര്‍ന്ന് പാറേവളവുഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും കൂടെയുണ്ടായിരുന്ന സഹോദരിയെ കടന്നു പിടിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും
പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളില്‍ ഒരാളായ അശ്വിന് അയര്‍ക്കുന്നം, കോട്ടയം ഈസ്റ്റ്, പാലാ എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ ഉള്‍പ്പെടെ അഞ്ച് കേസുകളുണ്ട്. ടോണിക്ക് അയർക്കുന്നം പോലീസ് സ്റ്റേഷനില്‍ അടിപിടി കേസും നിലവിലുണ്ട്. എസ്എച്ച്ഒ ആര്. മധു, എസ്ഐ എജിസണ്‍, സിപിഒമാരായ അനൂപ്, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആക്രമണത്തിനിരയായ യുവാവും പ്രതികളും മുന്‍പ് സുഹൃത്തുക്കളയിരുന്നു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ ഇരുവരും ചേര്‍ന്ന് പാറേവളവുഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും കൂടെയുണ്ടായിരുന്ന സഹോദരിയെ കടന്നു പിടിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും
പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളില്‍ ഒരാളായ അശ്വിന് അയര്‍ക്കുന്നം, കോട്ടയം ഈസ്റ്റ്, പാലാ എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ ഉള്‍പ്പെടെ അഞ്ച് കേസുകളുണ്ട്. ടോണിക്ക് അയർക്കുന്നം പോലീസ് സ്റ്റേഷനില്‍ അടിപിടി കേസും നിലവിലുണ്ട്. എസ്എച്ച്ഒ ആര്. മധു, എസ്ഐ എജിസണ്‍, സിപിഒമാരായ അനൂപ്, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.