കോട്ടയം: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന് ജില്ലയുമായി അടുത്തബന്ധമാണുണ്ടായിരുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്നകാലം മുതല്‍ കോട്ടയവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അന്ന് ജില്ലയിലെ വിദ്യാര്ഥിപ്രവര്ത്തകരായിരുന്ന സാജുലാല്‍, കെ.ആര്. അരവിന്ദാക്ഷന് തുടങ്ങിയവരായുമെല്ലാം അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ജില്ലയിലെ സിപിഎമ്മിനെ ചലിപ്പിക്കുന്നതിലും സംഘടനയെ നയിക്കുന്നതിനുമായി എപ്പോഴും എത്തിയിരുന്നു. ജില്ലാ കമ്മറ്റി ഓഫീസിലെ യോഗത്തിനു ശേഷം താമസമുണ്ടെങ്കില്‍ നാട്ടകത്തെ ഗസ്റ്റ് ഹൗസായിരുന്നു തെരഞ്ഞെടുത്തിരുന്നത്. തെരഞ്ഞെടുപ്പു കാലത്തു പ്രചാരണത്തിനായി ജില്ലയുടെ എല്ലാ പ്രദേശത്തും എത്തുമായിരുന്നു. കേരള കോണ്‍ഗ്രസ് -എമ്മിനെ ഇടതുമുന്നണിയിലെത്തിക്കുന്നതില്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവനുമായി ചേര്‍ന്നു നിരവധി ചര്‍ച്ചകള്‍ നടത്താനും കോടിയേരി എത്തിയിരുന്നു.
സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി ജില്ലയിലെത്തിയത്. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ സിപിഎം ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്കുന്ന 25 വീടുകളുടെ തറക്കല്ലിടല്‍ ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം ഏന്തയാറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നീണ്ടൂരില്‍ രക്തസാക്ഷികളുടെ 50-ാം വാര്‍ഷിക ദിനാചരണത്തില്‍ അനുസ്മരണ പ്രഭാഷണത്തിനായും അദ്ദേഹം എത്തിയിരുന്നു. പാലാ സെന്റ് തോമസ് കോളജില്‍ പ്രണയക്കൊലയ്ക്ക് ഇരയായ നിഥിനാമോളുടെ അമ്മയ്ക്കു ഡിവൈഎഫ്ഐ 15 ലക്ഷം രൂപ കൈമാറിയ ചടങ്ങും കോടിയേരിയാണ് ഉദ്ഘാടനം ചെയ്തത്.
ആഭ്യന്തര-ടൂറിസം മന്ത്രിയായിരിക്കെ ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ടു നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. കുമരകത്തെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കോടിയേരിയുടെ കാലത്താണ്. ജില്ലയെ കായല്‍ ടൂറിസത്തിന്റെ ഗേറ്റ് വേ ആയി പ്രഖ്യാപിച്ചതും ഇദ്ദേഹമാണ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ കിഴക്കന്‍ മേഖല ഓഫീസ് കോട്ടയത്തു വന്നതു കോടിയേരിയുടെ ആഭ്യന്തര വകുപ്പ് കാലത്താണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ ഒരാഴ്ചക്കാലം പാലായില്‍ തങ്ങി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. രാഷ്ട്രീയ പ്രശ്നങ്ങള്‍ വ്യക്തതയോടെ അവതരിപ്പിക്കുന്ന നേതാവായിരുന്നു കോടിയേരിയെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന് അനുസ്മരിച്ചു. സംഘടനകാര്യങ്ങളില്‍ വിട്ടവീഴചയില്ലാതെ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നുവെന്ന് കെ. സുരേഷ് കുറുപ്പ് അനുസ്മരിച്ചു. മന്ത്രി വി.എന്‍.വാസവന്, കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി എ.വി. റസല്‍ ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ കോടിയേരി ബാലകൃഷ്ണനു അന്തിമോപചാരം അര്‍പ്പിക്കാനും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനുമായി തലശേരിക്കു തിരിച്ചിട്ടുണ്ട്.
അനുശോചിച്ചു
കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് -ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ, കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ജനിധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ്, കേരള ജനപക്ഷം സെക്കുലര്‍ ചെയര്മാന് പി.സി.ജോര്‍ജ്, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, തുടങ്ങിയവർ അനുശോചിച്ചു.
സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ജില്ലയിലെ സിപിഎമ്മിനെ ചലിപ്പിക്കുന്നതിലും സംഘടനയെ നയിക്കുന്നതിനുമായി എപ്പോഴും എത്തിയിരുന്നു. ജില്ലാ കമ്മറ്റി ഓഫീസിലെ യോഗത്തിനു ശേഷം താമസമുണ്ടെങ്കില്‍ നാട്ടകത്തെ ഗസ്റ്റ് ഹൗസായിരുന്നു തെരഞ്ഞെടുത്തിരുന്നത്. തെരഞ്ഞെടുപ്പു കാലത്തു പ്രചാരണത്തിനായി ജില്ലയുടെ എല്ലാ പ്രദേശത്തും എത്തുമായിരുന്നു. കേരള കോണ്‍ഗ്രസ് -എമ്മിനെ ഇടതുമുന്നണിയിലെത്തിക്കുന്നതില്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവനുമായി ചേര്‍ന്നു നിരവധി ചര്‍ച്ചകള്‍ നടത്താനും കോടിയേരി എത്തിയിരുന്നു.
സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി ജില്ലയിലെത്തിയത്. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ സിപിഎം ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്കുന്ന 25 വീടുകളുടെ തറക്കല്ലിടല്‍ ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം ഏന്തയാറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നീണ്ടൂരില്‍ രക്തസാക്ഷികളുടെ 50-ാം വാര്‍ഷിക ദിനാചരണത്തില്‍ അനുസ്മരണ പ്രഭാഷണത്തിനായും അദ്ദേഹം എത്തിയിരുന്നു. പാലാ സെന്റ് തോമസ് കോളജില്‍ പ്രണയക്കൊലയ്ക്ക് ഇരയായ നിഥിനാമോളുടെ അമ്മയ്ക്കു ഡിവൈഎഫ്ഐ 15 ലക്ഷം രൂപ കൈമാറിയ ചടങ്ങും കോടിയേരിയാണ് ഉദ്ഘാടനം ചെയ്തത്.
ആഭ്യന്തര-ടൂറിസം മന്ത്രിയായിരിക്കെ ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ടു നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. കുമരകത്തെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കോടിയേരിയുടെ കാലത്താണ്. ജില്ലയെ കായല്‍ ടൂറിസത്തിന്റെ ഗേറ്റ് വേ ആയി പ്രഖ്യാപിച്ചതും ഇദ്ദേഹമാണ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ കിഴക്കന്‍ മേഖല ഓഫീസ് കോട്ടയത്തു വന്നതു കോടിയേരിയുടെ ആഭ്യന്തര വകുപ്പ് കാലത്താണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ ഒരാഴ്ചക്കാലം പാലായില്‍ തങ്ങി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. രാഷ്ട്രീയ പ്രശ്നങ്ങള്‍ വ്യക്തതയോടെ അവതരിപ്പിക്കുന്ന നേതാവായിരുന്നു കോടിയേരിയെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന് അനുസ്മരിച്ചു. സംഘടനകാര്യങ്ങളില്‍ വിട്ടവീഴചയില്ലാതെ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നുവെന്ന് കെ. സുരേഷ് കുറുപ്പ് അനുസ്മരിച്ചു. മന്ത്രി വി.എന്‍.വാസവന്, കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി എ.വി. റസല്‍ ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ കോടിയേരി ബാലകൃഷ്ണനു അന്തിമോപചാരം അര്‍പ്പിക്കാനും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനുമായി തലശേരിക്കു തിരിച്ചിട്ടുണ്ട്.
അനുശോചിച്ചു
കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് -ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ, കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ജനിധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ്, കേരള ജനപക്ഷം സെക്കുലര്‍ ചെയര്മാന് പി.സി.ജോര്‍ജ്, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, തുടങ്ങിയവർ അനുശോചിച്ചു.