വെഞ്ഞാറമൂട് : കല്ലറ കുറ്റിമൂട് ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിവന്ന കല്ലറ പള്ളിമുക്ക് അഭിനാൻ മൻസിൽ ഷിബുവിനെ (42) വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും 20 കുപ്പി മദ്യവും മദ്യം വിറ്റ വകയിലുള്ള പണവും കണ്ടെടുത്തു.
കഴിഞ്ഞ രണ്ടു ദിവസം മദ്യഷാപ്പുകൾ അവധിയായതിനാൽ മദ്യം ശേഖരിച്ചുവച്ച് അമിത വിലയ്ക്ക് വിൽപ്പന നടത്തിവരവേയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ ഇടിപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ സാഹസികമായാണ് പിടികൂടിയത്.
ഓട്ടോറിക്ഷയിൽ രഹസ്യ അറ തീർത്താണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവൻറ്റീവ് ഓഫീസർ സതീഷ് കുമാർ എക്സൈസ് ഓഫീസർമാരായ ഷിജിൻ, അനീഷ്, ലിബിൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ രണ്ടു ദിവസം മദ്യഷാപ്പുകൾ അവധിയായതിനാൽ മദ്യം ശേഖരിച്ചുവച്ച് അമിത വിലയ്ക്ക് വിൽപ്പന നടത്തിവരവേയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ ഇടിപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ സാഹസികമായാണ് പിടികൂടിയത്.
ഓട്ടോറിക്ഷയിൽ രഹസ്യ അറ തീർത്താണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവൻറ്റീവ് ഓഫീസർ സതീഷ് കുമാർ എക്സൈസ് ഓഫീസർമാരായ ഷിജിൻ, അനീഷ്, ലിബിൻ എന്നിവർ പങ്കെടുത്തു.