വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ അതിജീവന നിരാഹാര സമരപ്പന്തലിന് എതിർവശം നാട്ടുകാർ നയിക്കുന്ന ജനകീയ കൂട്ടായ്മയുടെ ഉപവാസ പന്തൽ. ഒരു റോഡിന് ഇരുവശവുമായി ഉച്ചഭാഷിണി മുഴക്കിയുള്ള പ്രസംഗ കോലാഹലത്തിനെതിരെ പോലീസ് ശക്തമായി രംഗത്തിറങ്ങി.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരു വിഭാഗത്തെയും മൈക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി. മത്സ്യത്തൊഴിലാളി സമരം 48 ദിവസമായ ഇന്നലെയാണ് ജനകീയ കൂട്ടായ്മയുടെ ഉപവാസ സമരത്തിന് തുടക്കം കുറിച്ചത്. തീരദേശ റോഡിനോട് ചേർന്ന് പന്തൽ കെട്ടിയ നാട്ടുകാർ മൈക്കിലൂടെ ഉച്ചത്തിൽ പ്രസംഗം ആരംഭിച്ചു. ഇതു തടയാൻ മത്സ്യത്തൊഴിലാളി സമരക്കാരും കൂടുതൽ ഉച്ചഭാഷിണി എത്തിച്ചു. രണ്ടു വശത്തു നിന്നുമുള്ള ശബ്ദ കോലാഹലവും പ്രസംഗവും ഒരിടവേളയിൽ കൈവിട്ട് പോകുന്ന അവസ്ഥയിലായി. ഇരു കൂട്ടരും വെല്ലുവിളികളുമായി നിരന്നതോടെ സ്ഥലത്തുണ്ടായിരുന്ന വൻ പോലീസ് സംഘം ഇടപെട്ടു.
ഏഴോളം പോലീസ് വാനുകൾ റോഡിന്റെ വശത്ത് നിരത്തിയിട്ട് പ്രതിഷേധക്കാരെ നിയന്ത്രിച്ച പോലീസ് ഉച്ചഭാഷിണികൾ നിർത്താൻ കർശന നിർദ്ദേശം നൽകി. പോലീസ് നടപടി ആരംഭിക്കുമെന്ന മുന്നറിയിപ്പ് നൽകിയ തോടെ ഇരുകൂട്ടരും പിൻവാങ്ങി . അനുവാദമില്ലാതെ ഉച്ചഭാഷിണി മുഴക്കിയതിന് നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരു വിഭാഗത്തെയും മൈക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി. മത്സ്യത്തൊഴിലാളി സമരം 48 ദിവസമായ ഇന്നലെയാണ് ജനകീയ കൂട്ടായ്മയുടെ ഉപവാസ സമരത്തിന് തുടക്കം കുറിച്ചത്. തീരദേശ റോഡിനോട് ചേർന്ന് പന്തൽ കെട്ടിയ നാട്ടുകാർ മൈക്കിലൂടെ ഉച്ചത്തിൽ പ്രസംഗം ആരംഭിച്ചു. ഇതു തടയാൻ മത്സ്യത്തൊഴിലാളി സമരക്കാരും കൂടുതൽ ഉച്ചഭാഷിണി എത്തിച്ചു. രണ്ടു വശത്തു നിന്നുമുള്ള ശബ്ദ കോലാഹലവും പ്രസംഗവും ഒരിടവേളയിൽ കൈവിട്ട് പോകുന്ന അവസ്ഥയിലായി. ഇരു കൂട്ടരും വെല്ലുവിളികളുമായി നിരന്നതോടെ സ്ഥലത്തുണ്ടായിരുന്ന വൻ പോലീസ് സംഘം ഇടപെട്ടു.
ഏഴോളം പോലീസ് വാനുകൾ റോഡിന്റെ വശത്ത് നിരത്തിയിട്ട് പ്രതിഷേധക്കാരെ നിയന്ത്രിച്ച പോലീസ് ഉച്ചഭാഷിണികൾ നിർത്താൻ കർശന നിർദ്ദേശം നൽകി. പോലീസ് നടപടി ആരംഭിക്കുമെന്ന മുന്നറിയിപ്പ് നൽകിയ തോടെ ഇരുകൂട്ടരും പിൻവാങ്ങി . അനുവാദമില്ലാതെ ഉച്ചഭാഷിണി മുഴക്കിയതിന് നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.