കറുകച്ചാൽ: ഇരട്ട സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് ടോറസിലിടിച്ച് ഒരാൾ മരിച്ചു. ചന്പക്കര പള്ളിപ്പടിക്ക്് സമീപം താമസിക്കുന്ന മാന്പുഴക്കര സന്തോഷിന്റെ മകൻ സലോഷ് (18) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹോദരൻ സരീഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.45-ന്് വാഴൂർ റോഡിൽ നെത്തല്ലൂർ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. വീട്ടിൽനിന്നും കറുകച്ചാൽ ഭാഗത്തേക്ക് പോകുന്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന ടോറസിലിടിച്ചശേഷംമറിയുകയായിരുന്നു. സലോഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സലോഷിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അമ്മ: രാധാമണി.സഹോദരങ്ങൾ: സനോഷ്, സനീഷ്. സംസ്ക്കാരം ഇന്നു മൂന്നരയ്്ക്ക് ചന്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഒപ്പമുണ്ടായിരുന്ന സഹോദരൻ സരീഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.45-ന്് വാഴൂർ റോഡിൽ നെത്തല്ലൂർ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. വീട്ടിൽനിന്നും കറുകച്ചാൽ ഭാഗത്തേക്ക് പോകുന്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന ടോറസിലിടിച്ചശേഷംമറിയുകയായിരുന്നു. സലോഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സലോഷിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അമ്മ: രാധാമണി.സഹോദരങ്ങൾ: സനോഷ്, സനീഷ്. സംസ്ക്കാരം ഇന്നു മൂന്നരയ്്ക്ക് ചന്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.