കാട്ടാക്കട : സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ.ഗിരിയുടെ വീടിനുനേരെ ആക്രമണം. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ വീടിന്റെ ജനൽചില്ലകൾ തകർന്നു. ഓട്ടോയിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്.
ജനൽ ഗ്ലാസുകൾ പൊട്ടുന്ന ശബ്ദം കേട്ട് ഉണർന്ന ഗിരി വാതിൽ തുറന്ന് നോക്കുമ്പോഴാണ് കല്ലെറിഞ്ഞ ശേഷം ഓട്ടോ ഓടിച്ചുപോകുന്നതായി കണ്ടത്. സംഭവത്തിന് പിന്നിൽ സംഘപരിവാറുകളാണെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. ബിജെപിയും ആർഎസ്എസും സിപിഎമ്മും തമ്മിൽ മുതിയാവിള , കോവിൽവിള ഭാഗത്ത് സംഘർഷമുണ്ടായിരുന്നു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത്, അതില്ലാതാക്കാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ജി. സ്റ്റീഫൻ എംഎൽഎ പറഞ്ഞു. ഐ.ബി.സതീഷ് എംഎൽഎ സ്ഥലം സന്ദർശിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ജനൽ ഗ്ലാസുകൾ പൊട്ടുന്ന ശബ്ദം കേട്ട് ഉണർന്ന ഗിരി വാതിൽ തുറന്ന് നോക്കുമ്പോഴാണ് കല്ലെറിഞ്ഞ ശേഷം ഓട്ടോ ഓടിച്ചുപോകുന്നതായി കണ്ടത്. സംഭവത്തിന് പിന്നിൽ സംഘപരിവാറുകളാണെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. ബിജെപിയും ആർഎസ്എസും സിപിഎമ്മും തമ്മിൽ മുതിയാവിള , കോവിൽവിള ഭാഗത്ത് സംഘർഷമുണ്ടായിരുന്നു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത്, അതില്ലാതാക്കാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ജി. സ്റ്റീഫൻ എംഎൽഎ പറഞ്ഞു. ഐ.ബി.സതീഷ് എംഎൽഎ സ്ഥലം സന്ദർശിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.