+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈഎംസിഎ മൂല്യങ്ങളുമായി ചേർന്നു പ്രവർത്തിച്ച പ്രസ്ഥാനം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻതിരുവനന്തപുരം: വൈഎംസിഎ മൂല്യങ്ങളുമായി ചേർന്നു പ്രവർത്തിച്ച പ്രസ്ഥാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 1873 ൽ സ്ഥാപിതമായ തിരുവനന്തപുരം വ
വൈഎംസിഎ മൂല്യങ്ങളുമായി ചേർന്നു  പ്രവർത്തിച്ച പ്രസ്ഥാനം: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈഎംസിഎ മൂല്യങ്ങളുമായി ചേർന്നു പ്രവർത്തിച്ച പ്രസ്ഥാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 1873 ൽ സ്ഥാപിതമായ തിരുവനന്തപുരം വൈഎംസിഎയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ ഭൗതിക വളർച്ചയിൽ വൈഎംസിഎ പ്രധാന പങ്കുവഹിച്ചു. ആധുനിക തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിൽ വൈഎംസിഎക്കു നിർണായക സ്ഥാനമുണ്ട്. വിദ്യാർഥികൾക്കു വേണ്ടിയുള്ള വൈഎംസിഎയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

നമ്മുടെ നാട്ടിൽ സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക രംഗത്ത് നിർണായക ചുവടുവയ്പുകളാണ് വൈഎംസിഎ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്‍റെ പ്രതിമയുടെ അനാച്ഛാദനം നിർവഹിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിനു നന്മ ചെയ്തു മുന്നേറിയ പ്രസ്ഥാനമാണു വൈഎംസിഎ എന്ന് അദ്ദേഹം പറഞ്ഞു. പൊതുന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അനേകം പ്രവർത്തകർ തിരുവനന്തപുരം വൈഎംസിഎയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർധനരായ കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും കർദിനാൾ നിർവഹിച്ചു. വൈഎംസിഎ ദേശീയ പ്രസിഡന്‍റ് ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യപ്രഭാഷണം നടത്തി.

വൈഎംസിഎ ഗ്രൗണ്ടിൽ പ്രത്യേകമായി തയാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം വൈഎംസിഎയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റൽ കവർ പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷ്യൂലി ബർമൻ നിർവഹിച്ചു.

150 വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്ന പദ്ധതിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. വൈഎംസിഎ തീം സോംഗ് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ പ്രകാശനം ചെയ്തു. വൈഎംസിഎ ട്രഷറർ അഡ്വ.ഇടിക്കുള സക്കറിയ, ജനറൽ കണ്‍വീണർ കെ.വി. തോമസ്, വൈഎംസിഎ പ്രസിഡന്‍റ് കെ.ഐ. കോശി, റീജണൽ ചെയർമാൻ ജിയോ ജേക്കബ്, ജനറൽ സെക്രട്ടറി ഷാജി ജയിംസ് എന്നിവർ പ്രസംഗിച്ചു. ശതോത്തര സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണു വൈഎംസിഎ ക്രമീകരിച്ചിരിക്കുന്നത്.