പത്തനംതിട്ട: തൊട്ടതെല്ലാം പൊന്നാക്കുന്നയാളാണ് അഭിജിത്. പതിനൊന്ന് വർഷമായി റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യനാണ് പ്രമാടം സ്വദേശിയായ അഭിജിത് അമൽരാജ്.
ജൂണിയർ തലത്തിൽ ലോക ചാമ്പ്യൻ പട്ടവും അഭിജിത് സ്വന്തമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ വഡോദരയിൽ കേരളത്തിനായി ആർട്ടിസ്റ്റിക്കിലെ ഫ്രീ സ്കേറ്റിംഗ് വിഭാഗത്തിൽ സ്വർണം നേടിക്കൊണ്ടാണ് ഇത്തവണ കേരളത്തിന്റെ അഭിമാനമായി അഭിജിത് മാറിയത്. പത്തനംതിട്ടയുടെ സ്വകാര്യ അഹങ്കാരമായ അഭിജിത് പ്രമാടം അഭിനന്ദനിൽ ബിജുരാജന്റെയും സുജ സുകുമാരന്റെയും മകനാണ്. മാറമ്പള്ളി എംഇഎസ് കോളജ് ബികോം അവസാന വർഷ വിദ്യാർഥിയാണ്്.
ഒക്ടോബറിൽ ലോക സ്കേറ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന അഭിജിത്തിന് ദേശീയ ഗെയിംസിലെ സ്വർണത്തിളക്കം നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്്. ആദ്യമായാണ് സീനിയർ തലത്തിൽ മത്സരിക്കുന്നത്. 24ന് അർജന്റീനയിലാണ് മത്സരം. ദേശീയ ഗെയിംസിന് ഒരു മാസത്തോളം നീണ്ട സംസ്ഥാന പരിശീലനത്തിൽ പങ്കെടുത്തപ്പോൾ തന്നെ ദേശീയ ഗെയിംസിലെ സ്വർണനേട്ടത്തിൽ കുറച്ചൊന്നും ചിന്തിച്ചിരുന്നില്ല.
ആർട്ടിസ്റ്റിക് സ്കേറ്റിംഗ് വിഭാഗത്തിൽ പരിശീലനം നേടുക പ്രയാസകരമാണ്. സംസ്ഥാനത്തെ പരിശീലനത്തോടൊപ്പം ഇറ്റലിയിൽ നിന്നു സ്വന്തംചെലവിൽ പരിശീലനം നേടിയാണ് അഭിജിത്ത് ഈ രംഗത്ത് പുരസ്കാരങ്ങളും അംഗീകാരങ്ങളും വാങ്ങിക്കൂട്ടുന്നത്.
കഴിഞ്ഞ ഏപ്രലിൽ ഒരു മാസത്തോളം ഇറ്റലിയിലായിരുന്നു പരീശീലനം. 2002ൽ ആന്ധ്രയിലെ വിശാഖപട്ടണത്തു നടന്ന ദേശീയ ഗെയിംസിൽ സ്കേറ്റിംഗ് പ്രദർശന ഇനത്തിൽ മാത്രമായിരുന്നു ഉൾപ്പെടുത്തിയത്. മത്സരവിഭാഗത്തിൽ ആദ്യമായാണ് ഈ വർഷം ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയത്.
അതിൽ ആദ്യതവണ തന്നെ അഭിജിത്ത് സ്വർണവുമണിഞ്ഞു. വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിലാണ് പരിശീലനം.
ജൂണിയർ തലത്തിൽ ലോക ചാമ്പ്യൻ പട്ടവും അഭിജിത് സ്വന്തമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ വഡോദരയിൽ കേരളത്തിനായി ആർട്ടിസ്റ്റിക്കിലെ ഫ്രീ സ്കേറ്റിംഗ് വിഭാഗത്തിൽ സ്വർണം നേടിക്കൊണ്ടാണ് ഇത്തവണ കേരളത്തിന്റെ അഭിമാനമായി അഭിജിത് മാറിയത്. പത്തനംതിട്ടയുടെ സ്വകാര്യ അഹങ്കാരമായ അഭിജിത് പ്രമാടം അഭിനന്ദനിൽ ബിജുരാജന്റെയും സുജ സുകുമാരന്റെയും മകനാണ്. മാറമ്പള്ളി എംഇഎസ് കോളജ് ബികോം അവസാന വർഷ വിദ്യാർഥിയാണ്്.
ഒക്ടോബറിൽ ലോക സ്കേറ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന അഭിജിത്തിന് ദേശീയ ഗെയിംസിലെ സ്വർണത്തിളക്കം നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്്. ആദ്യമായാണ് സീനിയർ തലത്തിൽ മത്സരിക്കുന്നത്. 24ന് അർജന്റീനയിലാണ് മത്സരം. ദേശീയ ഗെയിംസിന് ഒരു മാസത്തോളം നീണ്ട സംസ്ഥാന പരിശീലനത്തിൽ പങ്കെടുത്തപ്പോൾ തന്നെ ദേശീയ ഗെയിംസിലെ സ്വർണനേട്ടത്തിൽ കുറച്ചൊന്നും ചിന്തിച്ചിരുന്നില്ല.
ആർട്ടിസ്റ്റിക് സ്കേറ്റിംഗ് വിഭാഗത്തിൽ പരിശീലനം നേടുക പ്രയാസകരമാണ്. സംസ്ഥാനത്തെ പരിശീലനത്തോടൊപ്പം ഇറ്റലിയിൽ നിന്നു സ്വന്തംചെലവിൽ പരിശീലനം നേടിയാണ് അഭിജിത്ത് ഈ രംഗത്ത് പുരസ്കാരങ്ങളും അംഗീകാരങ്ങളും വാങ്ങിക്കൂട്ടുന്നത്.
കഴിഞ്ഞ ഏപ്രലിൽ ഒരു മാസത്തോളം ഇറ്റലിയിലായിരുന്നു പരീശീലനം. 2002ൽ ആന്ധ്രയിലെ വിശാഖപട്ടണത്തു നടന്ന ദേശീയ ഗെയിംസിൽ സ്കേറ്റിംഗ് പ്രദർശന ഇനത്തിൽ മാത്രമായിരുന്നു ഉൾപ്പെടുത്തിയത്. മത്സരവിഭാഗത്തിൽ ആദ്യമായാണ് ഈ വർഷം ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയത്.
അതിൽ ആദ്യതവണ തന്നെ അഭിജിത്ത് സ്വർണവുമണിഞ്ഞു. വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിലാണ് പരിശീലനം.