വടക്കഞ്ചേരി: യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നുപോകുന്ന ദേശീയപാത മംഗലം പാലത്തിനടുത്തുള്ള യൂ ടേണ്‍ ജംഗ്ഷനിൽ പ്രതിഷേധം തണുപ്പിക്കാൻ പിന്നേയും തട്ടിക്കൂട്ട് സുരക്ഷാ സംവിധാനങ്ങളുമായി കരാർ കന്പനിയും ദേശീയപാത അഥോറിറ്റിയും. ജംഗ്ഷനിൽ യെല്ലോ ബോക്സ് മാർക്കിംഗ് എന്ന എളുപ്പ വഴിയിലൂടെയാണ് അപകടങ്ങൾ കുറക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്.
വാഹനങ്ങൾക്കു തിരിഞ്ഞു പോകാൻ പോലും സ്ഥലമില്ലാത്ത ഇവിടെ വാഹനങ്ങൾ നിർത്താതിരിക്കാനാണ് യെല്ലോ ബോക്സ് മാർക്ക് ചെയ്യുന്നതെന്നാണ് കരാർ കന്പനി പറയുന്നത്. ജംഗ്ഷനിൽ അപകടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മരണങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് സ്ഥലത്ത് ടൈം ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യത്തിന് നൽകുന്ന വിശദീകരണം. ഇവിടെ വാഹനങ്ങളുടെ വോളിയം കുറവാണത്രെ. യെല്ലോ ബോക്സ് മാർക്കിംഗിലൂടെ അപകടങ്ങൾ കുറയ്ക്കാമെന്നാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ഇത് എങ്ങനെയെന്ന് പക്ഷേ, വാഹന യാത്രികർക്കു പിടികിട്ടുന്നില്ല. ദൂരെനിന്നും വാഹന ഡ്രൈവർമാർക്ക് കാണുംവിധം ഒരു സിഗ്നൽ ലൈറ്റെങ്കിലും ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നെങ്കിൽ വാഹനങ്ങൾ സ്പീഡ് കുറച്ചുപോകുമായിരുന്നു. ഇവിടെയിപ്പോൾ ചെറിയൊരു സിഗ്നൽ സംവിധാനമാണുള്ളത്.
അടുത്തെത്തിയാൽ മാത്രമേ അതു കാണൂ. സമയ ക്രമീകരണമുള്ള ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുന്പോഴാണ് ചെപ്പടിവിദ്യകൾ കാണിച്ച് വാഹനയാത്രികരെ അപകട കെണിയിലാക്കുന്നത്. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ജംഗ്ഷനിൽ ഉണ്ടാകുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസവും ദീപികയിൽ പടം സഹിതം വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് യെല്ലോ ബോക്സ് മാർക്കിംഗുമായി അധികൃതർ രംഗത്തു വന്നിട്ടുള്ളത്. ആർടിഒ യുടെ എൻഫോഴ്സ്മെന്റ് വിഭാഗം ഇടയ്ക്കിടെ സ്ഥലം പരിശോധിക്കുന്നതല്ലാതെ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ മതിയായ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഈ യൂ ടേണ്‍ ജംഗ്ഷനിൽ ഓരോ മാസവും ഉണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങളുടെ ശരാശരി എണ്ണം പതിനഞ്ചിലേറെയെന്നാണ് കണക്ക്. ഒരു വർഷം മുന്‍പ് ജംഗ്ഷനിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ജംഗ്ഷനിലെ സുരക്ഷാ സംവിധാനങ്ങളിൽ വലിയ വീഴ്ചകളുണ്ടെന്ന തിരിച്ചറിവ് ബന്ധപ്പെട്ട അധികാരികൾക്ക് ഉണ്ടായത്.തുടർന്നും താല്കാലിക നടപടികളിൽ ഒതുങ്ങുകയാണ് റോഡ് സുരക്ഷ. ആറുവരിപാത തയാറാ ക്കുന്പോൾ ടൈം ട്രാഫിക് സിഗ്നൽ സംവിധാനം പരിഗണിക്കുമെന്നാണ് കരാർ കന്പനി പറയുന്നത്.
വാഹനങ്ങൾക്കു തിരിഞ്ഞു പോകാൻ പോലും സ്ഥലമില്ലാത്ത ഇവിടെ വാഹനങ്ങൾ നിർത്താതിരിക്കാനാണ് യെല്ലോ ബോക്സ് മാർക്ക് ചെയ്യുന്നതെന്നാണ് കരാർ കന്പനി പറയുന്നത്. ജംഗ്ഷനിൽ അപകടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മരണങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് സ്ഥലത്ത് ടൈം ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യത്തിന് നൽകുന്ന വിശദീകരണം. ഇവിടെ വാഹനങ്ങളുടെ വോളിയം കുറവാണത്രെ. യെല്ലോ ബോക്സ് മാർക്കിംഗിലൂടെ അപകടങ്ങൾ കുറയ്ക്കാമെന്നാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ഇത് എങ്ങനെയെന്ന് പക്ഷേ, വാഹന യാത്രികർക്കു പിടികിട്ടുന്നില്ല. ദൂരെനിന്നും വാഹന ഡ്രൈവർമാർക്ക് കാണുംവിധം ഒരു സിഗ്നൽ ലൈറ്റെങ്കിലും ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നെങ്കിൽ വാഹനങ്ങൾ സ്പീഡ് കുറച്ചുപോകുമായിരുന്നു. ഇവിടെയിപ്പോൾ ചെറിയൊരു സിഗ്നൽ സംവിധാനമാണുള്ളത്.
അടുത്തെത്തിയാൽ മാത്രമേ അതു കാണൂ. സമയ ക്രമീകരണമുള്ള ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുന്പോഴാണ് ചെപ്പടിവിദ്യകൾ കാണിച്ച് വാഹനയാത്രികരെ അപകട കെണിയിലാക്കുന്നത്. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ജംഗ്ഷനിൽ ഉണ്ടാകുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസവും ദീപികയിൽ പടം സഹിതം വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് യെല്ലോ ബോക്സ് മാർക്കിംഗുമായി അധികൃതർ രംഗത്തു വന്നിട്ടുള്ളത്. ആർടിഒ യുടെ എൻഫോഴ്സ്മെന്റ് വിഭാഗം ഇടയ്ക്കിടെ സ്ഥലം പരിശോധിക്കുന്നതല്ലാതെ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ മതിയായ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഈ യൂ ടേണ്‍ ജംഗ്ഷനിൽ ഓരോ മാസവും ഉണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങളുടെ ശരാശരി എണ്ണം പതിനഞ്ചിലേറെയെന്നാണ് കണക്ക്. ഒരു വർഷം മുന്‍പ് ജംഗ്ഷനിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ജംഗ്ഷനിലെ സുരക്ഷാ സംവിധാനങ്ങളിൽ വലിയ വീഴ്ചകളുണ്ടെന്ന തിരിച്ചറിവ് ബന്ധപ്പെട്ട അധികാരികൾക്ക് ഉണ്ടായത്.തുടർന്നും താല്കാലിക നടപടികളിൽ ഒതുങ്ങുകയാണ് റോഡ് സുരക്ഷ. ആറുവരിപാത തയാറാ ക്കുന്പോൾ ടൈം ട്രാഫിക് സിഗ്നൽ സംവിധാനം പരിഗണിക്കുമെന്നാണ് കരാർ കന്പനി പറയുന്നത്.