കാസർഗോഡ്: കാറഡുക്ക ബ്ലോക്കിലെ ആനതുരത്തല്‍ ദൗത്യം വീണ്ടും അന്തിമഘട്ടത്തില്‍. നാല് പഞ്ചായത്തുകളിലെ ചെറുവനങ്ങളില്‍ തമ്പടിച്ച 12 ആനകളില്‍ ഏഴെണ്ണം ദേലംപാടി പുലിപ്പറമ്പിലെ വനാതിര്‍ത്തി കടന്നു. ഇതോടെ ഇലിടെ നാലു കിലോമീറ്റര്‍ ദൂരത്തില്‍ തൂക്കു സൗരോര്‍ജ വേലി ചാര്‍ജ് ചെയ്തു.
അവശേഷിക്കുന്നവയില്‍ നാല് ആനകള്‍ പയസ്വിനിപ്പുഴ കടന്ന് പാണ്ടി വനത്തിലെത്തിയിട്ടുണ്ട്. കാടകം വനത്തിലുണ്ടായിരുന്ന ഒറ്റയാന് ആദ്യം ഏഴംഗസംഘത്തിനു പിന്നാലെ വച്ചുപിടിച്ചിരുന്നെങ്കിലും പിന്നീട് തിരിഞ്ഞുനടന്ന് വീണ്ടും മുളിയാര്‍ വനത്തിലെത്തി. പാണ്ടിയിലെ നാല് ആനകളെ ഇനി താരതമ്യേന എളുപ്പത്തില്‍ കര്‍ണാടക വനാതിര്‍ത്തി കടത്തിവിടാനാകും. വീണ്ടും ജനവാസമേഖലകള്‍ക്കു നടുവില്‍ പെട്ടുപോയ ഒറ്റയാന് മാത്രമാണ് നാട്ടുകാര്‍ക്ക് തലവേദനയാകുന്നത്.
മുന്‍വര്‍ഷം നടത്തിയ ഓപ്പറേഷന് ഗജയില്‍ നിന്നും വ്യത്യസ്തമായി വലിയ ഒച്ചപ്പാടില്ലാതെയും കൃത്യമായ ആസൂത്രണത്തോടുകൂടിയുമാണ് പ്രത്യേക കര്‍മസേന കാട്ടാനകളെ തുരത്തിയത്. സന്ധ്യാസമയത്ത് തുടങ്ങി നേരം പുലരുന്നതുവരെയുള്ള സമയത്താണ് ആനകളെ നീക്കിനീക്കി വനാതിര്ത്തിയിലെത്തിച്ചത്. ഈ കാലയളവില്‍ എവിടെയും കാര്യമായ കൃഷിനാശമുണ്ടായില്ലെന്നതും നേട്ടമായി. ഏഴാനകളടങ്ങിയ പ്രധാന കൂട്ടത്തെ 30 കിലോമീറ്ററിലധികം ദൂരം നീക്കിക്കൊണ്ടുവന്നാണ് വനാതിര്‍ത്തി കടത്തിയത്. ഇവ കാടുകയറിയതോടെയാണ് പ്രദേശത്തെ പ്രധാന ആനത്താരയായ പുലിപ്പറമ്പില്‍ നേരത്തേ നിര്‍മാണം പൂര്‍ത്തിയായിരുന്ന സൗരോര്‍ജവേലി ചാര്‍ജ് ചെയ്തത്.
ഒറ്റയാന് മുളിയാര്‍ വനത്തില്‍ പെട്ടുപോയ സാഹചര്യത്തില്‍ കുറ്റിയടുക്കം, ബേപ്പ് പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആനയുടെ നീക്കങ്ങള്‍ കര്‍മസേനയുടെ പ്രത്യേക നിരീക്ഷണത്തിലാണ്.
15 ദിവസം മുമ്പാണ് പ്രത്യേക കര്‍മസേന ദൗത്യം തുടങ്ങിയത്. ടീം ലീഡര്‍ എം.പി.രാജു, ജയകുമാര്‍, അഭിലാഷ്, സനല്‍, അമല്‍, ബിപിന്‍, നിവേദ് എന്നിവരാണ് സംഘത്തിലുള്ളത്. ഡിഎഫ്ഒ പി.ബിജു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോളമന് തോമസ് ജോര്‍ജ്, കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. വി.സത്യന് എന്നിവര്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം. ഇനിയും പത്തു ദിവസത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം പൂര്‍ത്തിയാകുന്ന നാലു കിലോമീറ്റര്‍ ദൂരം കൂടി വേലി ചാര്‍ജ് ചെയ്താല്‍ കര്‍മസേന പോയിക്കഴിഞ്ഞാല്‍ പഴയപോലെ ആനകള്‍ തിരിച്ചെത്തുന്നതിനെ പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷ.
അവശേഷിക്കുന്നവയില്‍ നാല് ആനകള്‍ പയസ്വിനിപ്പുഴ കടന്ന് പാണ്ടി വനത്തിലെത്തിയിട്ടുണ്ട്. കാടകം വനത്തിലുണ്ടായിരുന്ന ഒറ്റയാന് ആദ്യം ഏഴംഗസംഘത്തിനു പിന്നാലെ വച്ചുപിടിച്ചിരുന്നെങ്കിലും പിന്നീട് തിരിഞ്ഞുനടന്ന് വീണ്ടും മുളിയാര്‍ വനത്തിലെത്തി. പാണ്ടിയിലെ നാല് ആനകളെ ഇനി താരതമ്യേന എളുപ്പത്തില്‍ കര്‍ണാടക വനാതിര്‍ത്തി കടത്തിവിടാനാകും. വീണ്ടും ജനവാസമേഖലകള്‍ക്കു നടുവില്‍ പെട്ടുപോയ ഒറ്റയാന് മാത്രമാണ് നാട്ടുകാര്‍ക്ക് തലവേദനയാകുന്നത്.
മുന്‍വര്‍ഷം നടത്തിയ ഓപ്പറേഷന് ഗജയില്‍ നിന്നും വ്യത്യസ്തമായി വലിയ ഒച്ചപ്പാടില്ലാതെയും കൃത്യമായ ആസൂത്രണത്തോടുകൂടിയുമാണ് പ്രത്യേക കര്‍മസേന കാട്ടാനകളെ തുരത്തിയത്. സന്ധ്യാസമയത്ത് തുടങ്ങി നേരം പുലരുന്നതുവരെയുള്ള സമയത്താണ് ആനകളെ നീക്കിനീക്കി വനാതിര്ത്തിയിലെത്തിച്ചത്. ഈ കാലയളവില്‍ എവിടെയും കാര്യമായ കൃഷിനാശമുണ്ടായില്ലെന്നതും നേട്ടമായി. ഏഴാനകളടങ്ങിയ പ്രധാന കൂട്ടത്തെ 30 കിലോമീറ്ററിലധികം ദൂരം നീക്കിക്കൊണ്ടുവന്നാണ് വനാതിര്‍ത്തി കടത്തിയത്. ഇവ കാടുകയറിയതോടെയാണ് പ്രദേശത്തെ പ്രധാന ആനത്താരയായ പുലിപ്പറമ്പില്‍ നേരത്തേ നിര്‍മാണം പൂര്‍ത്തിയായിരുന്ന സൗരോര്‍ജവേലി ചാര്‍ജ് ചെയ്തത്.
ഒറ്റയാന് മുളിയാര്‍ വനത്തില്‍ പെട്ടുപോയ സാഹചര്യത്തില്‍ കുറ്റിയടുക്കം, ബേപ്പ് പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആനയുടെ നീക്കങ്ങള്‍ കര്‍മസേനയുടെ പ്രത്യേക നിരീക്ഷണത്തിലാണ്.
15 ദിവസം മുമ്പാണ് പ്രത്യേക കര്‍മസേന ദൗത്യം തുടങ്ങിയത്. ടീം ലീഡര്‍ എം.പി.രാജു, ജയകുമാര്‍, അഭിലാഷ്, സനല്‍, അമല്‍, ബിപിന്‍, നിവേദ് എന്നിവരാണ് സംഘത്തിലുള്ളത്. ഡിഎഫ്ഒ പി.ബിജു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോളമന് തോമസ് ജോര്‍ജ്, കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. വി.സത്യന് എന്നിവര്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം. ഇനിയും പത്തു ദിവസത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം പൂര്‍ത്തിയാകുന്ന നാലു കിലോമീറ്റര്‍ ദൂരം കൂടി വേലി ചാര്‍ജ് ചെയ്താല്‍ കര്‍മസേന പോയിക്കഴിഞ്ഞാല്‍ പഴയപോലെ ആനകള്‍ തിരിച്ചെത്തുന്നതിനെ പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷ.