ആലക്കോട്: ആലക്കോട്, കരുവഞ്ചാൽ പുഴയില്‍ നഞ്ചുകലക്കലും തോട്ടയിടലും വ്യാപകമാകുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി. ആലക്കോട് പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നത് കൂടാതെയാണ് നഞ്ചു കലക്കലും തോട്ടപൊട്ടിക്കലും നടക്കുന്നത്. മാരക വിഷമടങ്ങിയ നഞ്ച് വെള്ളത്തില്‍ കലരുന്നതോടെ കിലോമീറ്ററുകള്‍ വിസ്തൃതിയിലുള്ള മത്സ്യ സമ്പത്താണ് നശിക്കുന്നത്. അപൂര്‍വ ഇനത്തില്‍പെട്ട മത്സ്യസമ്പത്തുള്ള പുഴ ദിനംപ്രതി മരിക്കുകയാണ്. പുഴയിൽ വിഷം കലക്കുന്നവര്ക്കെതിരേ അധികൃതര്‍ക്ക് പരാതി നല്കിയാലും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പറയുന്നത്. പുഴയിൽ നിന്നും അനധികൃതമായി വെള്ളം പമ്പ് ചെയ്യുന്നതും വ്യാപകമായിരിക്കുകയാണ്. പുഴയോരത്തെ കൃഷി സ്ഥലങ്ങളിൽ ഭീമൻ മോട്ടോറുകൾ വച്ച് പുഴവെള്ളം വൻതോതിൽ അടിച്ച് വറ്റിക്കുകയാണ്. നിയന്ത്രണമില്ലാതെയാണ് ഈ ജലചൂഷണം. ഇത്തരത്തിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പന്പുകൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.