+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്താവളം-മാനന്തവാടി നാലുവരിപ്പാത : കല്ലിടൽ പ്രവൃത്തി തുടങ്ങി

കൊട്ടിയൂർ: നിർദിഷ്ട മട്ടന്നൂർ വിമാനത്താവളം മാനന്തവാടി നാലുവരിപ്പാതയുടെ കല്ലിടൽ അമ്പായത്തോട്ടിൽ ആരംഭിച്ചു. വിമാനത്താവളം മുതൽ മാനന്തവാടിവരെയുള്ള റോഡി
വിമാനത്താവളം-മാനന്തവാടി നാലുവരിപ്പാത : കല്ലിടൽ പ്രവൃത്തി തുടങ്ങി
കൊട്ടിയൂർ: നിർദിഷ്ട മട്ടന്നൂർ വിമാനത്താവളം -മാനന്തവാടി നാലുവരിപ്പാതയുടെ കല്ലിടൽ അമ്പായത്തോട്ടിൽ ആരംഭിച്ചു. വിമാനത്താവളം മുതൽ മാനന്തവാടിവരെയുള്ള റോഡിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തിക്കല്ല് സ്ഥാപിക്കുന്ന പ്രവൃത്തിക്കാണ് തുടക്കമായത്. മട്ടന്നൂർ മുതൽ അമ്പായത്തോട് വരെ നാലുവരി പാതയായും അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള ഭാഗം മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുവരി പാതയായുമാണ് പ്രവൃത്തി പൂർത്തീകരിക്കുക.

പദ്ധതി നടപ്പാക്കുന്നതിന്‍റെ രണ്ടാംഘട്ടമായാണ് കല്ലിടീൽ അമ്പായത്തോട് ടൗണിൽ തുടങ്ങിയത്. പാതയ്ക്കായി ഏറ്റെടുക്കുന്ന മട്ടന്നൂർ വരെയുള്ള ഭൂമിയുടെ ഇരുവശത്തുമായാണ് കല്ലിടുന്നത്. സിൽവർ ലൈൻ പാതയ്ക്കായി സർവേ നടത്തിയ വേളയിൽ നാട്ടിയ അതേ രീതിയിലുള്ള കല്ലായിരിക്കും ഈ പാതയ്ക്കായും ഉപയോഗിക്കുന്നത്.

കേരള റോഡ് ഫണ്ട് ബോർഡിനാണ് പാതയുടെ നിർമാണ ചുമതല. കല്ലിടൽ പൂർത്തിയാകുന്ന മുറയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് റവന്യൂ വകുപ്പുമായി ചേർന്ന് കല്ലിടൽ നടത്തിയ മേഖലകളിൽ പരിശോധന നടത്തി അളവുകൾ പരിശോധിച്ച് ഭൂമി, നഷ്ടപരിഹാരം എന്നിവയിൽ തീരുമാനമെടുക്കും.

ഇതിനുപിന്നാലെ പ്രാദേശങ്ങളിൽ സാമൂഹികാഘാത പഠനവും നടത്തും. പ്രദേശവാസികളുടെ പ്രതികരണവും പാതയുടെ ആവശ്യകതയും ഒരുപോലെ അപഗ്രഥിക്കുന്ന പഠനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് സാമൂഹികാഘാത പഠനത്തിനു പിന്നാലെ സമർപ്പിക്കുന്ന മുറയ്ക്ക് പാതയ്ക്കായി ഭൂമി ഏറ്റെടുപ്പും തുടങ്ങും. ഭൂമി നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് അടക്കമുള്ളവ സാമൂഹികാഘാത പഠനത്തിനുശേഷം സർക്കാർ തീരുമാനിക്കും.

കുറ്റിയടിക്കൽ പ്രവൃത്തി രണ്ടു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്നും 2000 കോടി രൂപയാണ് നിർദിഷ്ട പാതയ്ക്കായി വകയിരുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാലുവരി പാതയുമായി ബന്ധപ്പെട്ട റോഡുകളും വൈകാതെ നവീകരിക്കുമെന്നും കേരള റോഡ് ഫണ്ട് ബോർഡ് വ്യക്തമാക്കി. മിനിമം 24 മീറ്ററാണ് റോഡിനായി വേണ്ടത്. കേളകം, പേരാവൂർ, ശിവപുരം തുടങ്ങി മൂന്ന് ബൈപാസ് റോഡുകളും നിർദിഷ്ട പാതയ്ക്ക് അനുബന്ധമായി ഉണ്ടാകും.

അസി.എക്സിക്യൂട്ടീവ് എൻജിനിയർ പി.സജിത്ത്, അസി. എൻജിനിയർ ടി.കെ. റോജി, പ്രോജക്‌ട് എൻജിനിയർമാരായ എസ്.ആർ. ശ്രീക്കുട്ടൻ, ഡിജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്.