ഏറ്റുമാനൂര്‍: പേരൂര്‍ - തെള്ളകം പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിന് അനുകൂല സാഹചര്യമൊരുക്കണമെന്ന് സിപിഐ ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റി. 260 ഏക്കറോളം വരുന്ന പേരൂര്‍-തെള്ളകം പാടശേഖരത്ത് അഞ്ചു വര്‍ഷമായി മഴയും വെള്ളപ്പൊക്കവുംമൂലം നെല്ല് കൊയ്തെടുക്കാനാവാത്ത അവസ്ഥയാണ്.
വെള്ളം വറ്റാത്തതിനാല്‍ കൃഷിയിറക്കുന്നത് താമസിച്ചാണ്. ഇതുമൂലം വിളവെടുപ്പിനു മുമ്പേ കൃഷി വെള്ളം കയറി നശിക്കുന്നു. ഇതിന് ശാശ്വത പരിഹാരമായി തോടുകൾക്കും അനുബന്ധ ചാലുകൾക്കും ആഴം കൂട്ടുകയും വെള്ളം പാടശേഖരത്തേക്കു കയറാതിരിക്കാൻ ഷട്ടറുകളും പമ്പുസെറ്റുകളും സ്ഥാപിക്കുകയും വേണം. മുനിസിപ്പാലിറ്റിയും ഇറിഗേഷൻ വകുപ്പും കൃഷിവകുപ്പുമായി സഹകരിച്ചു പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറി ബിനു ബോസ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.വി. ചെറിയാൻ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.എ. അബ്ദുള്‍ കരീം, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ യു.എൻ. ശ്രീനിവാസൻ, പി.കെ. സുരേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനോയി കെ. ചെറിയാൻ എന്നിവർ പാടശേഖര സമിതി പ്രസിഡന്റ് വി.ജെ. തോമസ്, കണ്‍വീനര്‍ സദാനന്ദൻ നായര്‍, കര്‍ഷക പ്രതിനിധികൾ എന്നിവർക്കൊപ്പം പാടശേഖരം സന്ദര്‍ശിച്ചു.
വെള്ളം വറ്റാത്തതിനാല്‍ കൃഷിയിറക്കുന്നത് താമസിച്ചാണ്. ഇതുമൂലം വിളവെടുപ്പിനു മുമ്പേ കൃഷി വെള്ളം കയറി നശിക്കുന്നു. ഇതിന് ശാശ്വത പരിഹാരമായി തോടുകൾക്കും അനുബന്ധ ചാലുകൾക്കും ആഴം കൂട്ടുകയും വെള്ളം പാടശേഖരത്തേക്കു കയറാതിരിക്കാൻ ഷട്ടറുകളും പമ്പുസെറ്റുകളും സ്ഥാപിക്കുകയും വേണം. മുനിസിപ്പാലിറ്റിയും ഇറിഗേഷൻ വകുപ്പും കൃഷിവകുപ്പുമായി സഹകരിച്ചു പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറി ബിനു ബോസ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.വി. ചെറിയാൻ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.എ. അബ്ദുള്‍ കരീം, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ യു.എൻ. ശ്രീനിവാസൻ, പി.കെ. സുരേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനോയി കെ. ചെറിയാൻ എന്നിവർ പാടശേഖര സമിതി പ്രസിഡന്റ് വി.ജെ. തോമസ്, കണ്‍വീനര്‍ സദാനന്ദൻ നായര്‍, കര്‍ഷക പ്രതിനിധികൾ എന്നിവർക്കൊപ്പം പാടശേഖരം സന്ദര്‍ശിച്ചു.