റാന്നി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളിക്കെതിരേ കോൺഗ്രസ്, സ്വതന്ത്രാംഗങ്ങൾ നൽകിയ അവിശ്വാസം പത്തിനു രാവിലെ പരിഗണിക്കും. അധികാരമേറ്റശേഷം ഇതു രണ്ടാംതവണയാണ് പ്രസിഡന്റ് അവിശ്വാസത്തെ നേരിടുന്നത്.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ കേരള കോൺഗ്രസ്- എം നോമിനിയായ ശോഭ ചാർളിയെ ബിജെപി പിന്തുണച്ചതു തുടക്കത്തിൽ തന്നെ വിവാദമായിരുന്നു. 13 അംഗ കമ്മിറ്റിയിൽ എൽഡിഎഫ്- 5, യുഡിഎഫ്- 5, ബിജെപി- 2 , സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില.
പഞ്ചായത്ത് വൈസ് പ്രസിഡന്റു സ്ഥാനം യുഡിഎഫിനാണ്. വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, കോൺഗ്രസ് അംഗങ്ങളായ മീനു ഷാജി, പ്രസന്നകുമാരി, മിനി തോമസ്, സ്വതന്ത്രാംഗം കെ.ആർ. പ്രകാശൻ എന്നിവർ ചേർന്നാണ് അവിശ്വാസ നോട്ടീസ് നൽകിയിട്ടുള്ളത്. യുഡിഎഫിലെ കേരള കോൺഗ്രസ് അംഗമായ സച്ചിൻ വയല അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ചിട്ടില്ല. കഴിഞ്ഞതവണ അവിശ്വാസം പരിഗണിച്ചപ്പോഴും സച്ചിൻ യോഗത്തിനെത്തിയിരുന്നില്ല. ഇതോടെ കോറം ഇല്ലെന്ന പേരിൽ ഒരുവർഷം മുന്‍പുണ്ടായ അവിശ്വാസം പരിഗണിക്കാനായില്ല.
സ്വതന്ത്രാംഗമായ കെ.ആർ. പ്രകാശനെ മുന്നിൽനിർത്തിയാണ് ആദ്യംമുതൽ യുഡിഎഫ് നീക്കം നടത്തിയത്. ഇതിനെ തടയിടാൻ അപ്രതീക്ഷിതമായി ബിജെപി അംഗങ്ങൾ കേരള കോൺഗ്രസ് -എമ്മിലെ ശോഭ ചാർളിയുടെ പേര് നിർദേശിക്കുകയും പിന്താങ്ങുകയും ചെയ്തു. സിപിഎം ഉൾപ്പെടെയുള്ളവർ കൂടി പിന്തുണച്ചതോടെയാണ് ഭരണം എൽഡിഎഫിനു ലഭിച്ചത്.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ കേരള കോൺഗ്രസ്- എം നോമിനിയായ ശോഭ ചാർളിയെ ബിജെപി പിന്തുണച്ചതു തുടക്കത്തിൽ തന്നെ വിവാദമായിരുന്നു. 13 അംഗ കമ്മിറ്റിയിൽ എൽഡിഎഫ്- 5, യുഡിഎഫ്- 5, ബിജെപി- 2 , സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില.
പഞ്ചായത്ത് വൈസ് പ്രസിഡന്റു സ്ഥാനം യുഡിഎഫിനാണ്. വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, കോൺഗ്രസ് അംഗങ്ങളായ മീനു ഷാജി, പ്രസന്നകുമാരി, മിനി തോമസ്, സ്വതന്ത്രാംഗം കെ.ആർ. പ്രകാശൻ എന്നിവർ ചേർന്നാണ് അവിശ്വാസ നോട്ടീസ് നൽകിയിട്ടുള്ളത്. യുഡിഎഫിലെ കേരള കോൺഗ്രസ് അംഗമായ സച്ചിൻ വയല അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ചിട്ടില്ല. കഴിഞ്ഞതവണ അവിശ്വാസം പരിഗണിച്ചപ്പോഴും സച്ചിൻ യോഗത്തിനെത്തിയിരുന്നില്ല. ഇതോടെ കോറം ഇല്ലെന്ന പേരിൽ ഒരുവർഷം മുന്‍പുണ്ടായ അവിശ്വാസം പരിഗണിക്കാനായില്ല.
സ്വതന്ത്രാംഗമായ കെ.ആർ. പ്രകാശനെ മുന്നിൽനിർത്തിയാണ് ആദ്യംമുതൽ യുഡിഎഫ് നീക്കം നടത്തിയത്. ഇതിനെ തടയിടാൻ അപ്രതീക്ഷിതമായി ബിജെപി അംഗങ്ങൾ കേരള കോൺഗ്രസ് -എമ്മിലെ ശോഭ ചാർളിയുടെ പേര് നിർദേശിക്കുകയും പിന്താങ്ങുകയും ചെയ്തു. സിപിഎം ഉൾപ്പെടെയുള്ളവർ കൂടി പിന്തുണച്ചതോടെയാണ് ഭരണം എൽഡിഎഫിനു ലഭിച്ചത്.