തിരുവല്ല: ക്രൈസ്തവ വിശ്വാസികളുടെ ആരാധനാദിനമായ ഞായറാഴ്ച സ്കൂളുകളിൽ ലഹരി വിരുദ്ധ കാന്പയിൻ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്തിരിയണമെന്ന് മാർത്തോമ്മ സഭ.
സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത കാമ്പയിനെ മാർത്തോമ്മ സഭ പൂർണമായി പിന്തുണയ്ക്കുന്നു. എന്നാൽ ഞായറാഴ്ച രാവിലെ സ്കൂളുകളിൽ രക്ഷിതാക്കളെയും കുട്ടികളെയും വരുത്തി ബോധവത്കരണ പരിപാടി നടത്താൻ നിശ്ചയിച്ചത് തികച്ചും വേദനാജനകമാണ്. നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കി ലഹരി ബോധവത്കരണ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കുകയും മറ്റൊരു പ്രവൃത്തി ദിവസത്തേക്ക് ഇതു മാറ്റിവയ്ക്കാൻ തയാറാകുകയും വേണമെന്നു മാർത്തോമ്മ സഭാ സെക്രട്ടറി റവ. സി.വി. സൈമൺ ആവശ്യപ്പെട്ടു.
ഞായറാഴ്ച പ്രവൃത്തിദിനമാക്കിയ തീരുമാനം പിന്‍വലിക്കണം: ഓർത്തഡോക്സ് സഭ
തിരുവല്ല: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിലും അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മനും ആവശ്യപ്പെട്ടു.
ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധന ക്രമീകരിക്കപ്പെട്ടിരിക്കുന്നതു ഞായറാഴ്ചയാണ്. ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള പ്രവണത അടുത്തക്കാലത്തായി വർധിച്ചു വരുന്നു. ഇത് ഭരണഘടന അനുവദിച്ചു തരുന്ന മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ആരാധനയ്ക്കു തടസമുണ്ടാക്കിയുള്ള
കാന്പയിനോടു യോജിപ്പില്ല: കെസിസി
തിരുവല്ല: ലഹരി വിരുദ്ധ കാന്പയിനുവേണ്ടി നാളെ പ്രവൃത്തിദിനമാക്കുകയും വിദ്യാലയങ്ങളില്‍ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും എത്തിച്ചേരണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുന്നതിനോടു യോജിപ്പില്ലെന്നു കേരള കൗൺസിൽ ഓഫ് ചർച്ചസ്. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനയെ തടസപ്പെടുത്തുന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണം ചെയ്തുവരുന്നത്. രാവിലെ ഒന്പതിനു തന്നെ വിദ്യാലയങ്ങളില്‍ ഹാജരാകണമെന്ന നിര്‍ദേശം ആരാധനയെ തടസപ്പെടുത്തുന്നതാണ്.
ലഹരിക്കെതിരായ ശക്തമായ പോരാട്ടം ആത്മാർഥയോടുകൂടി സര്‍ക്കാര്‍ ചെയ്യണമെന്നു തന്നെയാണ് കെസിസിയുടെ നിലപാട്.
അതിനാല്‍ സ്കൂളുകളിലും മറ്റു തലങ്ങളിലും ആവശ്യമായ പരിശീലനം നല്‍കുകയും ലഹരിയുടെ ലഭ്യത ഇല്ലാതാക്കുന്നതിനുള്ള ക്രമകരണങ്ങള്‍ ആത്മാര്‍ഥമായി ചെയ്യുകയും വേണം. എന്നാൽ ഞായറാഴ്ച രാവിലെ ഇത്തരമൊരു പരിപാടി ഒഴിവാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർക്ക് നൽകിയ നിവേദനത്തിൽ കെസിസി ആവശ്യപ്പെട്ടതായി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അറിയിച്ചു.
ഞായറാഴ്ച പ്രവൃത്തിദിനമാക്കരുത്
മല്ലപ്പള്ളി: ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനുള്ള സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സഭാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. റവ. ഷിബു പോൾ രാജ് ഉദ്ഘാടനം ചെയ്തു.
റവ. ജോൺ മാത്യു, പാസ്റ്റർ ജോസ് ചേലമൂല, പാസ്റ്റർ ജോസഫ് മാതു, റോയ് വർഗീസ്, എം.സി. ജയിംസ്, കെ.സി. ജോൺ, ജോസ് പള്ളത്തുചിറ, ആനി മാത്യു പ്രസംഗിച്ചു.
ഞായറാഴ്ചത്തെ കാന്പയിൻ
മറ്റൊരു ദിവസത്തേക്കു മാറ്റണം: പിസിഐ
തിരുവല്ല: ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യർഥിച്ചു. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കളും ലഹരി വിരുദ്ധ ക്ലാസില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ച് ക്രമീകരണം ചെയ്യണമെന്നു പിസിഐ ദേശീയ സമിതി ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് എന്‍.എം. രാജു അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം ജോജി ഐപ്പ് മാത്യൂസ് പ്രമേയം അവതരിപ്പിച്ചു.
സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത കാമ്പയിനെ മാർത്തോമ്മ സഭ പൂർണമായി പിന്തുണയ്ക്കുന്നു. എന്നാൽ ഞായറാഴ്ച രാവിലെ സ്കൂളുകളിൽ രക്ഷിതാക്കളെയും കുട്ടികളെയും വരുത്തി ബോധവത്കരണ പരിപാടി നടത്താൻ നിശ്ചയിച്ചത് തികച്ചും വേദനാജനകമാണ്. നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കി ലഹരി ബോധവത്കരണ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കുകയും മറ്റൊരു പ്രവൃത്തി ദിവസത്തേക്ക് ഇതു മാറ്റിവയ്ക്കാൻ തയാറാകുകയും വേണമെന്നു മാർത്തോമ്മ സഭാ സെക്രട്ടറി റവ. സി.വി. സൈമൺ ആവശ്യപ്പെട്ടു.
ഞായറാഴ്ച പ്രവൃത്തിദിനമാക്കിയ തീരുമാനം പിന്‍വലിക്കണം: ഓർത്തഡോക്സ് സഭ
തിരുവല്ല: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിലും അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മനും ആവശ്യപ്പെട്ടു.
ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധന ക്രമീകരിക്കപ്പെട്ടിരിക്കുന്നതു ഞായറാഴ്ചയാണ്. ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള പ്രവണത അടുത്തക്കാലത്തായി വർധിച്ചു വരുന്നു. ഇത് ഭരണഘടന അനുവദിച്ചു തരുന്ന മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ആരാധനയ്ക്കു തടസമുണ്ടാക്കിയുള്ള
കാന്പയിനോടു യോജിപ്പില്ല: കെസിസി
തിരുവല്ല: ലഹരി വിരുദ്ധ കാന്പയിനുവേണ്ടി നാളെ പ്രവൃത്തിദിനമാക്കുകയും വിദ്യാലയങ്ങളില്‍ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും എത്തിച്ചേരണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുന്നതിനോടു യോജിപ്പില്ലെന്നു കേരള കൗൺസിൽ ഓഫ് ചർച്ചസ്. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനയെ തടസപ്പെടുത്തുന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണം ചെയ്തുവരുന്നത്. രാവിലെ ഒന്പതിനു തന്നെ വിദ്യാലയങ്ങളില്‍ ഹാജരാകണമെന്ന നിര്‍ദേശം ആരാധനയെ തടസപ്പെടുത്തുന്നതാണ്.
ലഹരിക്കെതിരായ ശക്തമായ പോരാട്ടം ആത്മാർഥയോടുകൂടി സര്‍ക്കാര്‍ ചെയ്യണമെന്നു തന്നെയാണ് കെസിസിയുടെ നിലപാട്.
അതിനാല്‍ സ്കൂളുകളിലും മറ്റു തലങ്ങളിലും ആവശ്യമായ പരിശീലനം നല്‍കുകയും ലഹരിയുടെ ലഭ്യത ഇല്ലാതാക്കുന്നതിനുള്ള ക്രമകരണങ്ങള്‍ ആത്മാര്‍ഥമായി ചെയ്യുകയും വേണം. എന്നാൽ ഞായറാഴ്ച രാവിലെ ഇത്തരമൊരു പരിപാടി ഒഴിവാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർക്ക് നൽകിയ നിവേദനത്തിൽ കെസിസി ആവശ്യപ്പെട്ടതായി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അറിയിച്ചു.
ഞായറാഴ്ച പ്രവൃത്തിദിനമാക്കരുത്
മല്ലപ്പള്ളി: ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനുള്ള സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സഭാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. റവ. ഷിബു പോൾ രാജ് ഉദ്ഘാടനം ചെയ്തു.
റവ. ജോൺ മാത്യു, പാസ്റ്റർ ജോസ് ചേലമൂല, പാസ്റ്റർ ജോസഫ് മാതു, റോയ് വർഗീസ്, എം.സി. ജയിംസ്, കെ.സി. ജോൺ, ജോസ് പള്ളത്തുചിറ, ആനി മാത്യു പ്രസംഗിച്ചു.
ഞായറാഴ്ചത്തെ കാന്പയിൻ
മറ്റൊരു ദിവസത്തേക്കു മാറ്റണം: പിസിഐ
തിരുവല്ല: ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യർഥിച്ചു. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കളും ലഹരി വിരുദ്ധ ക്ലാസില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ച് ക്രമീകരണം ചെയ്യണമെന്നു പിസിഐ ദേശീയ സമിതി ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് എന്‍.എം. രാജു അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം ജോജി ഐപ്പ് മാത്യൂസ് പ്രമേയം അവതരിപ്പിച്ചു.