ഇരിട്ടി: ശ്രീകണ്ഠപുരം സമരിറ്റന്‍ പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തില്‍ ഇരിട്ടി അമല ആശുപത്രിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന സാന്ത്വനം ഡയാലിസിസ് പദ്ധതിക്ക് നാളെ തുടക്കമാകും. രാവിലെ പത്തിന് സണ്ണി ജോസഫ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്യും.
സമരിറ്റന്‍ പാലിയേറ്റീവ് സെന്റര്‍ ഡയറക്ടര്‍ ഫാ. ബിനു പൈന്പിള്ളില് അധ്യക്ഷത വഹിക്കും. സമരിറ്റന്‍ പാലിയേറ്റീവ് സെന്റർ സാമൂഹ്യ സേവന രംഗത്ത് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്.
2015ൽ പ്രവർത്തനമാരംഭിച്ച അമല ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ പ്രതിമാസം ആയിരത്തിലധികം രോഗികള്‍ക്കാണ് സേവനം ലഭ്യമാകുന്നത്. 15 മെഷീനുകളും ഒരു നെഫ്രോളജിസ്റ്റിന്റെ പൂര്‍ണ മേല്‍നോട്ടവും യൂണിറ്റിലുണ്ട്. ശ്രീകണ്ഠപുരത്ത് സിഎസ്ടി വൈദികരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ പാലിയേറ്റീവ് സെന്റര്‍ മലയോരമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ തൊഴില്‍സംരംഭങ്ങള്‍, ചികിത്സാസഹായങ്ങള്‍, നിര്‍ധനരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസസഹായങ്ങള്‍ എന്നിവയും സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
അമല ആശുപത്രിയും സമരിറ്റന്‍ പാലിയേറ്റീവ് സെന്ററും ഒരുമിച്ച് നടത്തുന്ന പദ്ധതി മലയോരമേഖലയിലെ നിര്‍ധനരായ വൃക്കരോഗികള്‍ക്ക് കൈത്താങ്ങാകുമെന്ന് മാത്യു കുന്നപ്പള്ളി, ഫാ. ബിനു പൈന്പിള്ളിൽ, ബിജു മണിക്കത്താൻ എന്നിവര്‍ അറിയിച്ചു.
സമരിറ്റന്‍ പാലിയേറ്റീവ് സെന്റര്‍ ഡയറക്ടര്‍ ഫാ. ബിനു പൈന്പിള്ളില് അധ്യക്ഷത വഹിക്കും. സമരിറ്റന്‍ പാലിയേറ്റീവ് സെന്റർ സാമൂഹ്യ സേവന രംഗത്ത് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്.
2015ൽ പ്രവർത്തനമാരംഭിച്ച അമല ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ പ്രതിമാസം ആയിരത്തിലധികം രോഗികള്‍ക്കാണ് സേവനം ലഭ്യമാകുന്നത്. 15 മെഷീനുകളും ഒരു നെഫ്രോളജിസ്റ്റിന്റെ പൂര്‍ണ മേല്‍നോട്ടവും യൂണിറ്റിലുണ്ട്. ശ്രീകണ്ഠപുരത്ത് സിഎസ്ടി വൈദികരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ പാലിയേറ്റീവ് സെന്റര്‍ മലയോരമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ തൊഴില്‍സംരംഭങ്ങള്‍, ചികിത്സാസഹായങ്ങള്‍, നിര്‍ധനരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസസഹായങ്ങള്‍ എന്നിവയും സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
അമല ആശുപത്രിയും സമരിറ്റന്‍ പാലിയേറ്റീവ് സെന്ററും ഒരുമിച്ച് നടത്തുന്ന പദ്ധതി മലയോരമേഖലയിലെ നിര്‍ധനരായ വൃക്കരോഗികള്‍ക്ക് കൈത്താങ്ങാകുമെന്ന് മാത്യു കുന്നപ്പള്ളി, ഫാ. ബിനു പൈന്പിള്ളിൽ, ബിജു മണിക്കത്താൻ എന്നിവര്‍ അറിയിച്ചു.