കണ്ണൂര്‍: കണ്ണൂർ റെയില്‍വേ മെയില്‍ സര്‍വീസ് പോസ്റ്റ് ഓഫീസില്‍ മാസങ്ങളായി കത്തുകള്‍ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. കെട്ടിക്കിടക്കുന്നതിൽ ജോലിസംബന്ധമായ അറിയിപ്പുകളും ഉണ്ടായേക്കുമെന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ജില്ലയിലേക്കുള്ള കത്തുകൾ ട്രെയിനുകളിലാണ് എത്തിക്കുന്നത്. ഇവിടെനിന്നും സോർട്ട് ചെയ്തു ബാഗുകളിലാക്കിയാണ് വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് എത്തിക്കേണ്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെയെത്തുന്ന ലെറ്റർ ബാഗുകള്‍ തുറന്നുനോക്കുകപോലും ചെയ്യുന്നില്ലെന്നാണ് പരാതി.
കത്തുകള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ട് നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ പോസ്റ്റ് ട്രാക്കിംഗ് സൈറ്റില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കത്തുകള്‍ ദിവസങ്ങളോളം കണ്ണൂര്‍ ആർഎംഎസ് പോസ്റ്റ് ഓഫീസിൽ തന്നെയുണ്ടെന്ന സന്ദേശമാണ് ലഭിക്കുന്നത്. കത്തുകളുടെ വിതരണത്തിലെ കാലതാമസം കാരണം ജോലിക്കുള്ള അപേക്ഷ, ബാങ്കിംഗ് ഇടപാടുകള്‍ തുടങ്ങി നിരവധി അത്യാവശ്യ കാര്യങ്ങൾ പോലും അറിയാത്ത അവസ്ഥയുണ്ടെന്ന് പരാതിക്കാർ പറയുന്നു. കത്തുകളുടെ കാലതാമസം നേരിട്ടവര്‍ നേരിട്ട് പോസ്റ്റ് ഓഫീസുകളില്‍ എത്തുന്നുമുണ്ട്.
ഡിവിഷണല്‍ അധികാരികളുടെ അനാസ്ഥയാണ് കത്തുകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് ആരോപണം. ആർഎംഎസിലെ ജീവനക്കാരുടെ കുറവാണ് കത്തു വിതരണത്തിന് കാലതാമസത്തിനിടയാക്കുന്നതെന്നും പറയുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് വേഗത്തില്‍ കത്തുകള്‍ തരംതിരിച്ച് അയക്കാന്‍ ഡിവിഷണല്‍ അധികാരികള്‍ താത്പര്യം കാണിക്കണമെന്ന ആവശ്യം ശക്തമാണ്.
കത്തുകള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ട് നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ പോസ്റ്റ് ട്രാക്കിംഗ് സൈറ്റില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കത്തുകള്‍ ദിവസങ്ങളോളം കണ്ണൂര്‍ ആർഎംഎസ് പോസ്റ്റ് ഓഫീസിൽ തന്നെയുണ്ടെന്ന സന്ദേശമാണ് ലഭിക്കുന്നത്. കത്തുകളുടെ വിതരണത്തിലെ കാലതാമസം കാരണം ജോലിക്കുള്ള അപേക്ഷ, ബാങ്കിംഗ് ഇടപാടുകള്‍ തുടങ്ങി നിരവധി അത്യാവശ്യ കാര്യങ്ങൾ പോലും അറിയാത്ത അവസ്ഥയുണ്ടെന്ന് പരാതിക്കാർ പറയുന്നു. കത്തുകളുടെ കാലതാമസം നേരിട്ടവര്‍ നേരിട്ട് പോസ്റ്റ് ഓഫീസുകളില്‍ എത്തുന്നുമുണ്ട്.
ഡിവിഷണല്‍ അധികാരികളുടെ അനാസ്ഥയാണ് കത്തുകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് ആരോപണം. ആർഎംഎസിലെ ജീവനക്കാരുടെ കുറവാണ് കത്തു വിതരണത്തിന് കാലതാമസത്തിനിടയാക്കുന്നതെന്നും പറയുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് വേഗത്തില്‍ കത്തുകള്‍ തരംതിരിച്ച് അയക്കാന്‍ ഡിവിഷണല്‍ അധികാരികള്‍ താത്പര്യം കാണിക്കണമെന്ന ആവശ്യം ശക്തമാണ്.