കണ്ണൂർ: സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണിയായ യുവാവ് അറസ്റ്റിൽ. കണ്ണാടിപ്പറന്പ് സ്വദേശി ഇ.ഷാനിൽ (25) ആണ് പിടിയിലായത്.
കണ്ണൂർ പുതിയ സ്റ്റാൻഡിലെ ഒരു വസ്ത്രാലയത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്ത്രാലയത്തിലെ ജോലിക്കാരനായ യുവാവിനെ കുറച്ചുനാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ബർണശേരി സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
സ്കൂൾ വിദ്യാർഥികൾക്കാണ് ലഹരിമരുന്ന് എത്തിച്ചുനൽകുന്നതെന്ന് ഷാനിൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗൂഗിൾ പേ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. വിദ്യാർഥികൾക്ക് ഒരു ലോക്കേഷൻ അയച്ച് നൽകും. ആ ഭാഗത്ത് ഇവർ ഒരു പൊതികൊണ്ടുചെന്നുവയ്ക്കുകയും ഈ സ്ഥലത്തെക്കുറിച്ച് ഇടപാടുകാർക്ക് വ്യക്തമായ അടയാളവും നൽകും. ഓരോ ഇടപാടിലും വ്യത്യസ്ത ലൊക്കേഷനായിരിക്കും അയച്ചുനൽകുക. കോളജ് വിദ്യാർഥികൾക്കും ഇവർ ഇത്തരത്തിൽ ലഹരി എത്തിച്ചുനൽകാറുണ്ട്. പ്രതിയുടെ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. ദിവസവും വലിയതോതിലുള്ള പണം ഇയാളുടെ അക്കൗണ്ടിലെത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ പുതിയ സ്റ്റാൻഡിലെ ഒരു വസ്ത്രാലയത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്ത്രാലയത്തിലെ ജോലിക്കാരനായ യുവാവിനെ കുറച്ചുനാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ബർണശേരി സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
സ്കൂൾ വിദ്യാർഥികൾക്കാണ് ലഹരിമരുന്ന് എത്തിച്ചുനൽകുന്നതെന്ന് ഷാനിൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗൂഗിൾ പേ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. വിദ്യാർഥികൾക്ക് ഒരു ലോക്കേഷൻ അയച്ച് നൽകും. ആ ഭാഗത്ത് ഇവർ ഒരു പൊതികൊണ്ടുചെന്നുവയ്ക്കുകയും ഈ സ്ഥലത്തെക്കുറിച്ച് ഇടപാടുകാർക്ക് വ്യക്തമായ അടയാളവും നൽകും. ഓരോ ഇടപാടിലും വ്യത്യസ്ത ലൊക്കേഷനായിരിക്കും അയച്ചുനൽകുക. കോളജ് വിദ്യാർഥികൾക്കും ഇവർ ഇത്തരത്തിൽ ലഹരി എത്തിച്ചുനൽകാറുണ്ട്. പ്രതിയുടെ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. ദിവസവും വലിയതോതിലുള്ള പണം ഇയാളുടെ അക്കൗണ്ടിലെത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.