+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീഡനം: പ്രതിയായ പൂജാരി പിടിയിൽ

മാറനല്ലൂർ: ഒരു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ലൈംഗിക പീഡന കേസിലെ പ്രതിയായ മൈലച്ചല്‍ ഗയ നിവാസില്‍ വിനീഷ് നാരായണന്‍ എന്ന സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പീഡനം: പ്രതിയായ  പൂജാരി പിടിയിൽ
മാറനല്ലൂർ: ഒരു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ലൈംഗിക പീഡന കേസിലെ പ്രതിയായ മൈലച്ചല്‍ ഗയ നിവാസില്‍ വിനീഷ് നാരായണന്‍ എന്ന സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട ഡിവൈഎസ്പി അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മാറനല്ലൂര്‍ എസ്എച്ച്ഒ സന്തോഷ് കുമാര്‍, എസ്ഐ ശ്യാം, സിപിഒ കൃഷ്ണകുമാര്‍, സിപിഒ വിപിന്‍, എസ് സിപിഒ സുനീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നു പ്രതിയെ പിടികൂടിയത്.
മാറനല്ലൂര്‍ ഉണ്ടുവെട്ടി ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്യവേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഒരു വര്‍ഷമായി അന്യ സംസ്ഥാനങ്ങളിലും മറ്റും ഒളിവില്‍ കഴിഞ്ഞതിനു ശേഷം കൊണ്ടോട്ടിയിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്യുന്നതിനിടെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.