+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വലിയങ്ങാടിയില്‍ തൊഴിലാളികളുടെ സമരം പൂര്‍ണം

കോഴിക്കോട് : വലിയങ്ങാടിയിലെ കമ്മാലി പേക്കേഴ്സ് തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് പൂര്‍ണം. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍റെ ആഭ
വലിയങ്ങാടിയില്‍ തൊഴിലാളികളുടെ സമരം പൂര്‍ണം
കോഴിക്കോട് : വലിയങ്ങാടിയിലെ കമ്മാലി പേക്കേഴ്സ് തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് പൂര്‍ണം. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍റെ ആഭിമുഖ്യത്തിലായിരുന്നു സമരം.
വേതന വര്‍ധനവ് പ്രാബല്യത്തില്‍ വരേണ്ട ജൂലൈ ഒന്നിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിട്ടും ഒന്നും വര്‍ധിപ്പിക്കാന്‍ തൊഴില്‍ ദാതാക്കളായ ഫുഡ് ഗ്രെയിന്‍റ്സ് അസോസിയേഷന്‍ തയാറായില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സൂചനാ പണുമടക്ക് നടത്തിയത്.
കഴിഞ്ഞ ദിവസം ഡിഎല്‍ഒയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇപ്പോള്‍ വേതന വര്‍ധനവ് സാധ്യമല്ലെന്നാണ് ഫുഡ് ഗ്രെയിന്‍സ് അസോസിയേഷന്‍റെ നിലപാട്. ഡിസംബര്‍ മുതല്‍ വര്‍ധനവ് പരിഗണിക്കാമെന്നും അവര്‍ പറയുന്നു. എന്നാല്‍ വര്‍ധനവ് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണ് ഇതെന്നാണ് തൊഴിലാളികളുടെ പരാതി.
ആകെ മൂന്ന് തവണ ഡിഎല്‍ഒ ഇരുവിഭാഗക്കാരെയും വിളിച്ചു കൂട്ടി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ തൊഴിലെടുക്കുന്ന തൊഴിലാളിക്ക് ദിവസം 700 രൂപയെങ്കിലും കിട്ടുന്ന സാഹചര്യമുണ്ടാകണമെന്ന് തൊഴിലാളികള്‍ പറയുന്നു. കഠിനായി ജോലി ചെയ്താലും 400 രൂപ മുതല്‍ 600 മാത്രമാണ് കിട്ടുന്നത്. ഇതിനൊരു മാറ്റം വരുത്താനാണ് സമരമെന്നും തൊഴിലാളികള്‍ പറയുന്നു.
പണിമുടക്കിയ തൊഴിലാളികള്‍ വലിയങ്ങാടിയില്‍ പ്രകടനം നടത്തി. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് എന്‍.വി അബ്ദുറഹിമാന്‍, സുല്‍ഫിക്കര്‍, ബഷീര്‍ എന്നിവര്‍ നതൃത്വം നല്‍കി.