കോതനല്ലൂര്‍: നെല്‍ക്കൃഷിക്കായി കൈയ്യില്‍നിന്നും പണം മുടക്കി തോട്ടിലെ ചീപ്പിന് പലകകള്‍ സ്ഥാപിച്ച് കര്‍ഷകര്‍. മൂന്നു പതിറ്റാണ്ടിലേറേയായി തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാനാണ് കര്‍ഷകര്‍ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത്.
മാഞ്ഞൂര്‍ കൃഷിഭവന് കീഴിലുള്ള വെള്ളാമറ്റം, പനങ്ങാട് പാടശേഖരത്തിലാണ് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കൃഷി ചെയ്യാന്‍ നീക്കങ്ങളാരംഭിച്ചത്. പാടശേഖരത്തിലെ കൂനകള്‍ നീക്കം ചെയ്തു കൃഷിപ്പണികള്‍ക്കു തുടക്കമിട്ടപ്പോഴാണ് പാടത്ത് വെള്ളമെത്തിക്കുന്നതിനായി തോട്ടില്‍ സ്ഥാപിച്ചിരുന്ന ചീപ്പ് തകര്‍ന്നു കിടക്കുന്നത് കര്‍ഷകരുടെ ശ്രദ്ധയില്‍ വരുന്നത്.
ഇതേത്തുടര്‍ന്ന് ജനപ്രതിനിധികള്‍ക്കും കൃഷിവകുപ്പിനും ചീപ്പ് പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിവേദനം നല്കി. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നീക്കങ്ങളുമുണ്ടാകാതെ വന്നതോടെയാണ് സ്വന്തമായി പണം ചെലവഴിച്ചു ചീപ്പ് പുനഃസ്ഥാപിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ചീപ്പിനു ചാനല്‍ നിർമിക്കുകയും തടിവാങ്ങി പലകയാക്കി ചീപ്പില്‍ സ്ഥാപിച്ചു പാടത്തേക്കു വെള്ളമെത്തിക്കുകയുമായിരുന്നു. ചീപ്പ് പുനഃസ്ഥാപിക്കാൻ കര്‍ഷകര്‍ക്ക് 30,000 രൂപ ചെലവായതായി പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു. പാടശേഖര സമിതി പ്രസിഡന്റ് ജോസഫ് കീരങ്കേരി, സെക്രട്ടറി ബെന്നി തെക്കേചെരുവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. പാടത്ത് വെള്ളമെത്തിച്ച് ഉഴുവ് നടത്തി വെള്ളം നിറച്ചിട്ടിരിക്കുകയാണ്.
കടുത്തവേനല്ക്കാലം മുന്നിലുള്ളതിനാൽ കൃഷിയാരംഭിച്ചാല്‍ വെള്ളമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നു കര്‍ഷകര്‍ പറയുന്നു. കഴിയാഞ്ചാല് തോട്ടിലെ ചീപ്പിനു പലക സ്ഥാപിച്ചു വെള്ളം പാടത്ത് എത്തിക്കാനായാലേ നെല്‍ക്കൃഷിയുമായി മുന്നോട്ട് പോകാനാവൂയെന്നു കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങള്‍ നടക്കണണമെങ്കില് അധികൃതര്‍ ശക്തമായി ഇടപെടണമെന്നും കര്‍ഷകര്‍ പറയുന്നു.
പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി 65 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുഴിയഞ്ചാൽ തോട്ടില്‍ ചീപ്പ് സ്ഥാപിച്ചത്. ഇതിപ്പോള്‍ ശോച്യാവസ്ഥയിലാണ്. പലകകള്‍ സ്ഥാപിക്കുന്ന തൂണുകൾ തകർന്നു ചാനലുകളും നശിച്ചനിലയിലാണ്. ചീപ്പിന് ഉപയോഗിച്ചിരുന്നില്ല പലകകളൊന്നും ഇപ്പോഴില്ല. താത്കാലികമായി തൂണുകളില്‍ ചാനല്‍ പിടിപ്പിച്ചും കാഞ്ഞിരം വിലയ്ക്കു വാങ്ങി പലകയാക്കിയുമാണ് ഇപ്പോള്‍ കര്‍ഷകര്‍ തോട്ടിലെ വെള്ളം തടഞ്ഞ് നിര്‍ത്തിയിരിക്കുന്നത്. നാശാവസ്ഥയിലുള്ള ചീപ്പ് പുനര്‍നിര്‍മിക്കുകയും പലകകള്‍ സ്ഥാപിക്കുകയും ചെയ്തു നെല്‍ക്കൃഷി സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
മാഞ്ഞൂര്‍ കൃഷിഭവന് കീഴിലുള്ള വെള്ളാമറ്റം, പനങ്ങാട് പാടശേഖരത്തിലാണ് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കൃഷി ചെയ്യാന്‍ നീക്കങ്ങളാരംഭിച്ചത്. പാടശേഖരത്തിലെ കൂനകള്‍ നീക്കം ചെയ്തു കൃഷിപ്പണികള്‍ക്കു തുടക്കമിട്ടപ്പോഴാണ് പാടത്ത് വെള്ളമെത്തിക്കുന്നതിനായി തോട്ടില്‍ സ്ഥാപിച്ചിരുന്ന ചീപ്പ് തകര്‍ന്നു കിടക്കുന്നത് കര്‍ഷകരുടെ ശ്രദ്ധയില്‍ വരുന്നത്.
ഇതേത്തുടര്‍ന്ന് ജനപ്രതിനിധികള്‍ക്കും കൃഷിവകുപ്പിനും ചീപ്പ് പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിവേദനം നല്കി. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നീക്കങ്ങളുമുണ്ടാകാതെ വന്നതോടെയാണ് സ്വന്തമായി പണം ചെലവഴിച്ചു ചീപ്പ് പുനഃസ്ഥാപിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ചീപ്പിനു ചാനല്‍ നിർമിക്കുകയും തടിവാങ്ങി പലകയാക്കി ചീപ്പില്‍ സ്ഥാപിച്ചു പാടത്തേക്കു വെള്ളമെത്തിക്കുകയുമായിരുന്നു. ചീപ്പ് പുനഃസ്ഥാപിക്കാൻ കര്‍ഷകര്‍ക്ക് 30,000 രൂപ ചെലവായതായി പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു. പാടശേഖര സമിതി പ്രസിഡന്റ് ജോസഫ് കീരങ്കേരി, സെക്രട്ടറി ബെന്നി തെക്കേചെരുവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. പാടത്ത് വെള്ളമെത്തിച്ച് ഉഴുവ് നടത്തി വെള്ളം നിറച്ചിട്ടിരിക്കുകയാണ്.
കടുത്തവേനല്ക്കാലം മുന്നിലുള്ളതിനാൽ കൃഷിയാരംഭിച്ചാല്‍ വെള്ളമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നു കര്‍ഷകര്‍ പറയുന്നു. കഴിയാഞ്ചാല് തോട്ടിലെ ചീപ്പിനു പലക സ്ഥാപിച്ചു വെള്ളം പാടത്ത് എത്തിക്കാനായാലേ നെല്‍ക്കൃഷിയുമായി മുന്നോട്ട് പോകാനാവൂയെന്നു കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങള്‍ നടക്കണണമെങ്കില് അധികൃതര്‍ ശക്തമായി ഇടപെടണമെന്നും കര്‍ഷകര്‍ പറയുന്നു.
പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി 65 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുഴിയഞ്ചാൽ തോട്ടില്‍ ചീപ്പ് സ്ഥാപിച്ചത്. ഇതിപ്പോള്‍ ശോച്യാവസ്ഥയിലാണ്. പലകകള്‍ സ്ഥാപിക്കുന്ന തൂണുകൾ തകർന്നു ചാനലുകളും നശിച്ചനിലയിലാണ്. ചീപ്പിന് ഉപയോഗിച്ചിരുന്നില്ല പലകകളൊന്നും ഇപ്പോഴില്ല. താത്കാലികമായി തൂണുകളില്‍ ചാനല്‍ പിടിപ്പിച്ചും കാഞ്ഞിരം വിലയ്ക്കു വാങ്ങി പലകയാക്കിയുമാണ് ഇപ്പോള്‍ കര്‍ഷകര്‍ തോട്ടിലെ വെള്ളം തടഞ്ഞ് നിര്‍ത്തിയിരിക്കുന്നത്. നാശാവസ്ഥയിലുള്ള ചീപ്പ് പുനര്‍നിര്‍മിക്കുകയും പലകകള്‍ സ്ഥാപിക്കുകയും ചെയ്തു നെല്‍ക്കൃഷി സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.