ഏറ്റുമാനൂർ: നഗര പരിധിയിലുള്ള തെരുവുനായ്ക്കൾക്ക് പ്രതിരോധ വാക്സിനേഷൻ നൽകുന്ന പദ്ധതി ആരംഭിച്ചു. ഇന്നലെ രാവിലെ നഗരസഭാ കാര്യാലയത്തിനു സമീപം ചെയർപേഴ്സൺ ലൗലി ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു.
വാക്സിനേഷന് നഗരസഭ 2.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നു ചെയർപേഴ്സൺ പറഞ്ഞു. എബിസി പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അവർ പറഞ്ഞു. ഡോഗ് കാച്ചർ ജയകുമാറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച അഞ്ചു പേരടങ്ങുന്ന സംഘത്തെയാണ് പ്രതിരാേധ കുത്തിവയ്പിനായി നിയോഗിച്ചിരിക്കുന്നത്.
ഒരു നായയ്ക്കു വാക്സിനേഷൻ നൽകുന്നതിന് 300 രൂപയാണ് നഗരസഭ നൽകുന്നത്. നായ്ക്കളെ വല ഉപയോഗിച്ച് പിടിച്ച് വാക്സിൻ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കുത്തിവച്ച നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം നൽകുന്നുണ്ട്. നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺമാരായ അജിതാ ഷാജി, വിജി ചാവറ, വി.എസ്. വിശ്വനാഥൻ, കൗൺസിലർമാരായ പ്രിയ സജീവ്, സുരേഷ് വടക്കേടം എന്നിവർ സന്നിഹിതരായിരുന്നു.
ബുധനാഴ്ച വൈകുന്നേരം തെരുവിൽ അലഞ്ഞുനടന്നിരുന്ന നായ വിദ്യാർഥിയടക്കം ഏഴു പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു.
വാക്സിനേഷന് നഗരസഭ 2.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നു ചെയർപേഴ്സൺ പറഞ്ഞു. എബിസി പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അവർ പറഞ്ഞു. ഡോഗ് കാച്ചർ ജയകുമാറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച അഞ്ചു പേരടങ്ങുന്ന സംഘത്തെയാണ് പ്രതിരാേധ കുത്തിവയ്പിനായി നിയോഗിച്ചിരിക്കുന്നത്.
ഒരു നായയ്ക്കു വാക്സിനേഷൻ നൽകുന്നതിന് 300 രൂപയാണ് നഗരസഭ നൽകുന്നത്. നായ്ക്കളെ വല ഉപയോഗിച്ച് പിടിച്ച് വാക്സിൻ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കുത്തിവച്ച നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം നൽകുന്നുണ്ട്. നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺമാരായ അജിതാ ഷാജി, വിജി ചാവറ, വി.എസ്. വിശ്വനാഥൻ, കൗൺസിലർമാരായ പ്രിയ സജീവ്, സുരേഷ് വടക്കേടം എന്നിവർ സന്നിഹിതരായിരുന്നു.
ബുധനാഴ്ച വൈകുന്നേരം തെരുവിൽ അലഞ്ഞുനടന്നിരുന്ന നായ വിദ്യാർഥിയടക്കം ഏഴു പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു.