ഏറ്റുമാനൂർ: പാടശേഖരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് നെൽക്കർഷകർ കൃഷി ഉപേക്ഷിക്കുന്നു. ഏറ്റുമാനൂർ നഗരസഭയിൽ പേരൂർ വില്ലേജിലെ 265 ഏക്കർ വരുന്ന തെള്ളകം-പേരൂർ പാടശേഖരത്തിലെ പുഞ്ചക്കൃഷിയാണ് കർഷകർ ഉപേക്ഷിക്കുന്നത്.
പാടശേഖരത്തിന്റെ നടുവിലൂടെ മീനച്ചിലാറിലേക്ക് ഒഴുകുന്ന കുത്തിയതോട്ടിൽ എക്കൽ അടിഞ്ഞുകൂടി പാടശേഖരത്തിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ നിലം ഒരുക്കാതെ കൃഷിചെയ്യാൻ കർഷകർ നിർബന്ധിതരായി. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് ഉണ്ടായ ശക്തമായ വേനൽമഴയിലും വെള്ളപ്പൊക്കത്തിലും വെള്ളം ഒഴുകിപ്പോകാതെ കൃഷി നശിച്ചു. വിളവെടുപ്പിന് പാകമായ നെൽക്കതിരുകൾ വെള്ളത്തിൽ മുങ്ങിയത് മന്ത്രി വി.എൻ. വാസവൻ നേരിട്ടു കാണുകയും അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് കർഷകർക്ക് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
നെൽക്കൃഷി കൂടാതെ കപ്പ, പച്ചക്കറികൾ തുടങ്ങിയവ അധികമായി കൃഷിചെയ്യുന്ന ഒരു പാടശേഖരം കൂടിയാണിത്. എല്ലാവർഷവും നഗരസഭ വാഗ്ദാനങ്ങൾ നൽകി കർഷകരെ കൃഷിയിലേക്കു തള്ളിവിടുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ കബളിപ്പിക്കുകയുമാണെന്ന് പാടശേഖരം സെക്രട്ടറി മോൻസി പി. തോമസ് പറഞ്ഞു.
കർഷകർക്ക് വൻനഷ്ടമാണ് ഓരോ വർഷവും സംഭവിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിമാരായ പി. പ്രസാദിനും വി.എൻ. വാസവനും പാടശേഖര സമിതി നിവേദനം നൽകിയിട്ടുണ്ട്.
കർഷകരുടെ പ്രധാന ആവശ്യങ്ങൾ
*കുഴിച്ചാലിപ്പടിക്ക് സമീപമുള്ള കുത്തിയതോട്ടിൽ ഒരു ഷട്ടറും മോട്ടോർപുരയും സ്ഥാപിച്ച് പാടശേഖരത്തു കെട്ടിക്കിടക്കുന്ന അമിതവെള്ളം പമ്പ് ചെയ്യുവാനുള്ള അവസരം ഉണ്ടാക്കണം. മോട്ടോർപുരയ്ക്കുവേണ്ടി സ്വകാര്യ വ്യക്തി 2017ൽ സ്ഥലം വിട്ടുനൽകിയിരുന്നു.
*മീനച്ചിലാർ മുതൽ പാടശേഖരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന തോടും കൈത്തോടുകളും ആഴം കൂട്ടി സംരക്ഷണഭിത്തി കെട്ടണം.
*തോടിന്റെ മൂന്ന് ഭാഗങ്ങളിൽ ചെറിയ ചെക്ക്ഡാമുകൾ നിർമിക്കണം.
പാടശേഖരത്തിൽ കൃഷി ചെയ്യാതിരുന്നാൽ ഉണ്ടാകാവുന്ന ദോഷഫലങ്ങൾ:
*ഏറ്റുമാനൂർ നഗരസഭയുടെ ഏഴ് വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും.
*കൃഷിയിൽനിന്ന് പിന്തിരിയുന്ന കർഷകർ വീണ്ടും കൃഷിയിലേക്ക് ഇറങ്ങുവാൻ വിമുഖത കാട്ടും.
*255 ഏക്കറിൽ നെല്ലും, കപ്പയും, മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്ന പാടശേഖരം തരിശാകുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകും.
പാടശേഖരത്തിന്റെ നടുവിലൂടെ മീനച്ചിലാറിലേക്ക് ഒഴുകുന്ന കുത്തിയതോട്ടിൽ എക്കൽ അടിഞ്ഞുകൂടി പാടശേഖരത്തിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ നിലം ഒരുക്കാതെ കൃഷിചെയ്യാൻ കർഷകർ നിർബന്ധിതരായി. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് ഉണ്ടായ ശക്തമായ വേനൽമഴയിലും വെള്ളപ്പൊക്കത്തിലും വെള്ളം ഒഴുകിപ്പോകാതെ കൃഷി നശിച്ചു. വിളവെടുപ്പിന് പാകമായ നെൽക്കതിരുകൾ വെള്ളത്തിൽ മുങ്ങിയത് മന്ത്രി വി.എൻ. വാസവൻ നേരിട്ടു കാണുകയും അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് കർഷകർക്ക് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
നെൽക്കൃഷി കൂടാതെ കപ്പ, പച്ചക്കറികൾ തുടങ്ങിയവ അധികമായി കൃഷിചെയ്യുന്ന ഒരു പാടശേഖരം കൂടിയാണിത്. എല്ലാവർഷവും നഗരസഭ വാഗ്ദാനങ്ങൾ നൽകി കർഷകരെ കൃഷിയിലേക്കു തള്ളിവിടുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ കബളിപ്പിക്കുകയുമാണെന്ന് പാടശേഖരം സെക്രട്ടറി മോൻസി പി. തോമസ് പറഞ്ഞു.
കർഷകർക്ക് വൻനഷ്ടമാണ് ഓരോ വർഷവും സംഭവിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിമാരായ പി. പ്രസാദിനും വി.എൻ. വാസവനും പാടശേഖര സമിതി നിവേദനം നൽകിയിട്ടുണ്ട്.
കർഷകരുടെ പ്രധാന ആവശ്യങ്ങൾ
*കുഴിച്ചാലിപ്പടിക്ക് സമീപമുള്ള കുത്തിയതോട്ടിൽ ഒരു ഷട്ടറും മോട്ടോർപുരയും സ്ഥാപിച്ച് പാടശേഖരത്തു കെട്ടിക്കിടക്കുന്ന അമിതവെള്ളം പമ്പ് ചെയ്യുവാനുള്ള അവസരം ഉണ്ടാക്കണം. മോട്ടോർപുരയ്ക്കുവേണ്ടി സ്വകാര്യ വ്യക്തി 2017ൽ സ്ഥലം വിട്ടുനൽകിയിരുന്നു.
*മീനച്ചിലാർ മുതൽ പാടശേഖരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന തോടും കൈത്തോടുകളും ആഴം കൂട്ടി സംരക്ഷണഭിത്തി കെട്ടണം.
*തോടിന്റെ മൂന്ന് ഭാഗങ്ങളിൽ ചെറിയ ചെക്ക്ഡാമുകൾ നിർമിക്കണം.
പാടശേഖരത്തിൽ കൃഷി ചെയ്യാതിരുന്നാൽ ഉണ്ടാകാവുന്ന ദോഷഫലങ്ങൾ:
*ഏറ്റുമാനൂർ നഗരസഭയുടെ ഏഴ് വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും.
*കൃഷിയിൽനിന്ന് പിന്തിരിയുന്ന കർഷകർ വീണ്ടും കൃഷിയിലേക്ക് ഇറങ്ങുവാൻ വിമുഖത കാട്ടും.
*255 ഏക്കറിൽ നെല്ലും, കപ്പയും, മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്ന പാടശേഖരം തരിശാകുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകും.