+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കന്നുകാലി പ്രദർശനം ഒക്‌ടോ. എ‌ട്ടിന് ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ: കർഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന കന്നുകാലി പ്രദർശനം ഒക്‌ടോബർ എ‌ട്
കന്നുകാലി പ്രദർശനം   ഒക്‌ടോ. എ‌ട്ടിന് ഏറ്റുമാനൂരിൽ
ഏറ്റുമാനൂർ: കർഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന കന്നുകാലി പ്രദർശനം ഒക്‌ടോബർ എ‌ട്ടിന് ഏറ്റുമാനൂരിൽ നടക്കും.
ഏറ്റുമാനൂർ, കടുത്തുരുത്തി ഏരിയാ കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി ഏറ്റുമാനൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെയാണു പ്രദർശനം.

കാർഷിക പാരമ്പര്യത്തിന്‍റെ ഗതകാല സ്മരണകൾ ഉയർത്തുന്ന പുരാതന കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തെ കാർഷിക ഉപകരണങ്ങളായ, കലപ്പ, വെള്ളം തേവുന്ന ചക്രം, പറ, കോൽ ത്രാസ്, കാളവണ്ടി, പിടി വണ്ടി തുടങ്ങി പുരാതന ഉപകരണങ്ങൾക്കു പുറമെ വെച്ചൂർ, കാസർഗോഡ് കുള്ളൻ അടക്കമുള്ള നാടൻ പശുവിനങ്ങളും, ജ്മനാപ്യാരി അടക്കമുള്ള ആടിനങ്ങളും പ്രദർശനത്തിനെത്തും. ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ പോത്തുകളിൽ ഒന്നായ ഭീമൻ മുറ പോത്ത് കമാൻഡോയും കന്നുകാലി പ്രദർശനത്തിനെത്തും, കർഷക റാലി, വിവിധ സെമിനാറുകൾ എന്നിവയും പ്രദർശനത്തോടനുബന്ധിച്ച് നടക്കും.