നീലേശ്വരം: പള്ളിക്കര മേല്‍പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിനായി റെയില്‍പാളങ്ങള്‍ക്കു മുകളില്‍ കോമ്പൊസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കാന്‍ റെയില്‍വേയുടെ അനുമതിയായതായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി അറിയിച്ചു. എട്ടുമാസമായിട്ടും റെയില്‍വേ അധികൃതരുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് എംപി ഇടപെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് എൻജിനിയറുടെ തീരുമാനം. ഇരുഭാഗങ്ങളിലുമായി 18 ഗര്‍ഡറുകളാണ് സ്ഥാപിക്കാനുള്ളത്.
വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയ മേല്‍പാലത്തിന്റെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനിയും റെയില്‍വേ അധികൃതരും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ തന്റെ ഓഫീസില്‍നിന്നും ഉണ്ടാകുമെന്നും ഉണ്ണിത്താന് അറിയിച്ചു.
വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയ മേല്‍പാലത്തിന്റെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനിയും റെയില്‍വേ അധികൃതരും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ തന്റെ ഓഫീസില്‍നിന്നും ഉണ്ടാകുമെന്നും ഉണ്ണിത്താന് അറിയിച്ചു.