വെച്ചൂച്ചിറ: പത്തനംതിട്ട ജില്ലയുടെ പ്രകൃതി സൗന്ദര്യം വാനോളം ഉയർത്തിയിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനായില്ല, ജലസന്പുഷ്ടമായിരുന്ന പെരുന്തേനരുവി ഇന്നിപ്പോൾ നീർച്ചാലുകൾ മാത്രമായി.
ഒരുകാലത്തു പന്പാനദിയിലെ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകിയിരുന്ന ജലപ്രവാഹം നിലച്ചു. മഴ ശക്തമാകുന്ന ഏതാനും ദിവസങ്ങളിൽ മാത്രമാണ് പെരുന്തേനരുവിയിൽ ഇന്നിപ്പോൾ പഴയ ജലപ്രവാഹം കാണാനാകൂ. പെരുന്തേനരുവിയുടെ സൗന്ദര്യം നഷ്ടമായതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു.
വെള്ളം വഴിതിരിച്ചുവിട്ടു
പെരുന്തേനരുവി ജലവൈദ്യുതപദ്ധതി കമ്മീഷൻ ചെയ്തതോടെയാണ് വെള്ളച്ചാട്ടം നിലച്ചത്. വെള്ളച്ചാട്ടത്തിനു തൊട്ടുമുകളിലായി ഡാം വന്നതോടെ വെള്ളം തടഞ്ഞുനിർത്തി പവർഹൗസിലേക്കു വിടേണ്ടിവന്നു. ഷട്ടറുകളില്ലാത്തതും വെള്ളം നിറയുന്പോൾ കവിഞ്ഞൊഴുകുന്ന രീതിയിലുമുള്ള സംഭരണിയാണ് സ്ഥാപിച്ചത്. ശക്തമായ മഴ ഉള്ളപ്പോൾ മാത്രമേ ഇതു നിറഞ്ഞ് ഒഴുകാറുള്ളൂ. തുടർച്ചയായ പ്രളയം കാരണം സംഭരണിയുടെ ശേഷി കുറഞ്ഞെങ്കിലും അരുവിയിലേക്കു കാര്യമായ ജലപ്രവാഹം ഉണ്ടായില്ല.
കഴിഞ്ഞ വർഷം മഴ ശക്തമായിരുന്നതിനാൽ സംഭരണി മിക്കപ്പോഴും നിറഞ്ഞുകിടന്നു. ഇതോടെ വെള്ളച്ചാട്ടവും സജീവമായിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ശക്തമായ ഒഴുക്കുണ്ടായിരുന്നെങ്കിലും ഇന്നിപ്പോൾ സാധാരണ നിലയിലായി.
ടൂറിസം പദ്ധതികൾ പാതിവഴിയിൽ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചുമതലയിൽ പെരുന്തേനരുവി കേന്ദ്രീകരിച്ചു നിരവധി പദ്ധതികളാണ് തയാറാക്കിയിരുന്നത്.
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പെരുന്തേനരുവിയെ മുഖ്യധാര ടൂറിസം കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാനായിട്ടില്ല. വിശാലമായ കെട്ടിട സമുച്ചയങ്ങൾ, കോൺഫറൻസ് ഹാൾ, കോട്ടേജ്, വ്യൂ പോയിന്റ് ഇവ പണികഴിപ്പിച്ചിട്ടുണ്ട്.
ഒരുവർഷത്തിനിടെ ടൂറിസം ദിനത്തിൽ മാത്രമാണ് ഇതു സജീവമായത്. കെട്ടിടം പണികൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട നിർമാണങ്ങളെ പ്രളയം ബാധിക്കുകയും ചെയ്തു. ക്യാന്പുകൾ, കോൺഫറൻസുകൾ ഇവയ്ക്കെല്ലാം പെരുന്തേനരുവിയിൽ സൗകര്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കുകയാണ് വേണ്ടത്.
സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല
2007ലാണ് പെരുന്തേനരുവി ടൂറിസം വിപുലീകരണ പദ്ധതിക്കു തുടക്കമിട്ടത്. മൂന്നു ഘട്ടങ്ങളിലായി ഇതു പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ആദ്യഘട്ടത്തിൽ നാലു കോട്ടേജുകൾ, പാർക്കിംഗ് ഗ്രൗണ്ട്, റസ്റ്ററന്റ്, ശൗചാലയം ഇവ പൂർത്തീകരിച്ചു. പദ്ധതി വിപുലീകരിച്ച് 300 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം 100 വീതം പുരുഷൻമാർക്കും സ്ത്രീകൾക്കും താമസിക്കാവുന്ന ഡോർമെറ്ററികൾ, കുട്ടികളുടെ പാർക്ക്, റാന്പ്, പരുവ ക്ഷേത്രക്കടവിൽനിന്ന് അടവിയിലേക്കു നദീ തീരത്തുകൂടി നടപ്പാത എന്നിവയെല്ലാം ഉൾപ്പെടുത്തി.
നദീ തീരത്തെ നിർമാണങ്ങളിൽ പലതും പ്രളയം കവർന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പദ്ധതി പൂർണമാക്കാൻ ഇപ്പോഴുമായിട്ടില്ല.
ഒരുകാലത്തു പന്പാനദിയിലെ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകിയിരുന്ന ജലപ്രവാഹം നിലച്ചു. മഴ ശക്തമാകുന്ന ഏതാനും ദിവസങ്ങളിൽ മാത്രമാണ് പെരുന്തേനരുവിയിൽ ഇന്നിപ്പോൾ പഴയ ജലപ്രവാഹം കാണാനാകൂ. പെരുന്തേനരുവിയുടെ സൗന്ദര്യം നഷ്ടമായതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു.
വെള്ളം വഴിതിരിച്ചുവിട്ടു
പെരുന്തേനരുവി ജലവൈദ്യുതപദ്ധതി കമ്മീഷൻ ചെയ്തതോടെയാണ് വെള്ളച്ചാട്ടം നിലച്ചത്. വെള്ളച്ചാട്ടത്തിനു തൊട്ടുമുകളിലായി ഡാം വന്നതോടെ വെള്ളം തടഞ്ഞുനിർത്തി പവർഹൗസിലേക്കു വിടേണ്ടിവന്നു. ഷട്ടറുകളില്ലാത്തതും വെള്ളം നിറയുന്പോൾ കവിഞ്ഞൊഴുകുന്ന രീതിയിലുമുള്ള സംഭരണിയാണ് സ്ഥാപിച്ചത്. ശക്തമായ മഴ ഉള്ളപ്പോൾ മാത്രമേ ഇതു നിറഞ്ഞ് ഒഴുകാറുള്ളൂ. തുടർച്ചയായ പ്രളയം കാരണം സംഭരണിയുടെ ശേഷി കുറഞ്ഞെങ്കിലും അരുവിയിലേക്കു കാര്യമായ ജലപ്രവാഹം ഉണ്ടായില്ല.
കഴിഞ്ഞ വർഷം മഴ ശക്തമായിരുന്നതിനാൽ സംഭരണി മിക്കപ്പോഴും നിറഞ്ഞുകിടന്നു. ഇതോടെ വെള്ളച്ചാട്ടവും സജീവമായിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ശക്തമായ ഒഴുക്കുണ്ടായിരുന്നെങ്കിലും ഇന്നിപ്പോൾ സാധാരണ നിലയിലായി.
ടൂറിസം പദ്ധതികൾ പാതിവഴിയിൽ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചുമതലയിൽ പെരുന്തേനരുവി കേന്ദ്രീകരിച്ചു നിരവധി പദ്ധതികളാണ് തയാറാക്കിയിരുന്നത്.
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പെരുന്തേനരുവിയെ മുഖ്യധാര ടൂറിസം കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാനായിട്ടില്ല. വിശാലമായ കെട്ടിട സമുച്ചയങ്ങൾ, കോൺഫറൻസ് ഹാൾ, കോട്ടേജ്, വ്യൂ പോയിന്റ് ഇവ പണികഴിപ്പിച്ചിട്ടുണ്ട്.
ഒരുവർഷത്തിനിടെ ടൂറിസം ദിനത്തിൽ മാത്രമാണ് ഇതു സജീവമായത്. കെട്ടിടം പണികൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട നിർമാണങ്ങളെ പ്രളയം ബാധിക്കുകയും ചെയ്തു. ക്യാന്പുകൾ, കോൺഫറൻസുകൾ ഇവയ്ക്കെല്ലാം പെരുന്തേനരുവിയിൽ സൗകര്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കുകയാണ് വേണ്ടത്.
സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല
2007ലാണ് പെരുന്തേനരുവി ടൂറിസം വിപുലീകരണ പദ്ധതിക്കു തുടക്കമിട്ടത്. മൂന്നു ഘട്ടങ്ങളിലായി ഇതു പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ആദ്യഘട്ടത്തിൽ നാലു കോട്ടേജുകൾ, പാർക്കിംഗ് ഗ്രൗണ്ട്, റസ്റ്ററന്റ്, ശൗചാലയം ഇവ പൂർത്തീകരിച്ചു. പദ്ധതി വിപുലീകരിച്ച് 300 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം 100 വീതം പുരുഷൻമാർക്കും സ്ത്രീകൾക്കും താമസിക്കാവുന്ന ഡോർമെറ്ററികൾ, കുട്ടികളുടെ പാർക്ക്, റാന്പ്, പരുവ ക്ഷേത്രക്കടവിൽനിന്ന് അടവിയിലേക്കു നദീ തീരത്തുകൂടി നടപ്പാത എന്നിവയെല്ലാം ഉൾപ്പെടുത്തി.
നദീ തീരത്തെ നിർമാണങ്ങളിൽ പലതും പ്രളയം കവർന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പദ്ധതി പൂർണമാക്കാൻ ഇപ്പോഴുമായിട്ടില്ല.