തലശേരി: മാതാപിതാക്കളുടെ വിശ്വാസ്യത നേടിയെടുത്ത് സ്കൂൾ കാലഘട്ടം മുതൽ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അധ്യാപകനെതിരേ കേസ്. വയനാട്ടിലെ സ്കൂൾ അധ്യാപകനായ ഇരിക്കൂർ സ്വദേശി സുരേഷ് ബാബുവിനെതിരേയാണ് ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം തലശേരി പോലീസ് കേസെടുത്തത്. പ്രതി വയനാട്ടിലെ കർണാടക അതിർത്തിയിൽ ഉണ്ടെന്ന സൂചനകളെ തുടർന്ന് ടൗൺ സിഐ എം. അനിലും സംഘവും അവിടെ തെരച്ചിൽ നടത്തിവരികയാണ്.
സ്കൂൾ അധ്യാപകനായിരിക്കെയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. രക്ഷിതാക്കളുടെ വിശ്വാസ്യത നേടിയ പ്രതി പെൺകുട്ടിക്ക് ട്യൂഷനെടുക്കുകയും പഠനത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിവരികയും ചെയ്തു. വിവിധ പരീക്ഷകൾക്കായി പോകുന്ന പെൺകുട്ടിയോടൊപ്പം രക്ഷകർത്താവായി ഇയാളാണു പോയിരുന്നത്. ഇയാളുടെ ഭീഷണിയും മാതാപിതാക്കൾക്ക് പ്രതിയിലുള്ള അമിതവിശ്വാസവും സംഭവം പുറത്തുപറയുന്നതിന് തടസമായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
സർക്കാർ ജോലി ലഭിച്ച് താമസം ഹോസ്റ്റലിലേക്ക് മാറിയിട്ടും പീഡനം തുടരുകയായിരുന്നുവെന്നും പ്രതിയുടെ ഭീഷണി തന്നെ മാനസികമായി തകർത്തിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകർ നൽകിയ കരുത്തിലാണ് ഒടുവിൽ യുവതി വിവരം പോലീസിനെ അറിയിച്ചത്.
സ്കൂൾ അധ്യാപകനായിരിക്കെയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. രക്ഷിതാക്കളുടെ വിശ്വാസ്യത നേടിയ പ്രതി പെൺകുട്ടിക്ക് ട്യൂഷനെടുക്കുകയും പഠനത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിവരികയും ചെയ്തു. വിവിധ പരീക്ഷകൾക്കായി പോകുന്ന പെൺകുട്ടിയോടൊപ്പം രക്ഷകർത്താവായി ഇയാളാണു പോയിരുന്നത്. ഇയാളുടെ ഭീഷണിയും മാതാപിതാക്കൾക്ക് പ്രതിയിലുള്ള അമിതവിശ്വാസവും സംഭവം പുറത്തുപറയുന്നതിന് തടസമായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
സർക്കാർ ജോലി ലഭിച്ച് താമസം ഹോസ്റ്റലിലേക്ക് മാറിയിട്ടും പീഡനം തുടരുകയായിരുന്നുവെന്നും പ്രതിയുടെ ഭീഷണി തന്നെ മാനസികമായി തകർത്തിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകർ നൽകിയ കരുത്തിലാണ് ഒടുവിൽ യുവതി വിവരം പോലീസിനെ അറിയിച്ചത്.