കച്ചേരിക്കടവ്: എടൂര്‍ -പാലത്തിന്‍കടവ് കെഎസ്ടിപി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം കച്ചേരിക്കടവ് പാരിഷ് ഹാളില്‍ നടന്നു. കെഎസ്ടിപി ഉദ്യോഗസ്ഥന്മാര് പഞ്ചായത്തുതല കമ്മിറ്റി അംഗങ്ങള്‍ ജനപ്രതിനിധികള്‍, കച്ചേരിക്കടവ് , പാലത്തിന്‍കടവ് ഇടവക വികാരിമാര്‍, കരാറുകാര്‍, കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 30 പേര് പങ്കെടുത്തു.
കെഎസ്ടിപി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാലത്തിന്‍കടവ് മുതല്‍ ചരള് വരെയുള്ള പ്രദേശത്ത് ഓരോ സ്ഥലത്തും നടത്തേണ്ട പ്രവൃത്തികൾ കമ്മിറ്റിക്കാരെയടക്കം ഉടൻ ബോധ്യപ്പെടുത്തി ജോലികൾ പുനരാരംഭിക്കും. ഇരുവശങ്ങളിലും കാനകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. പാലത്തിൻകടവിലെ കെ.സി. ജോണ്‍സന്റെ ഭാഗത്തുള്ള കലുങ്ക് പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
മീന്‍കുണ്ട് പ്രദേശത്ത് സൈഡ് ഭിത്തി നിർമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പാലത്തിൻകടവ് പള്ളിയുടെ മുന്‍വശത്തെ ഭിത്തി സോയില്‍ നെയിലിംഗ് മാറ്റി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കച്ചേരിക്കടവ്, കൂട്ടുപുഴ പാലം പ്രദേശങ്ങളിലുള്ള കലുങ്കുകള്‍ ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ചരള് മുതല്‍ പാലത്തിൻകടവ് വരെയുള്ള പ്രദേശത്ത് ആവശ്യമായ ബസ് സ്റ്റോപ്പുകള്‍ നിര്‍മിക്കുന്നതിന് ഉചിതമായ തീരുമാനം എടുക്കും. പാലത്തികടവിലെ ചേന്നപ്പള്ളി ഷാജുവിന്റെ വീടിന് മുന്നിലെ കലുങ്കിന് മാറ്റം വരുത്തും. റോഡിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് അവരുടെ ബാക്കി സ്ഥലത്തിന് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുമെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പാലത്തിന് കടവ് പള്ളിവികാരി ഫാ. ജിന്റോ പന്തലാനിക്കല്‍, കച്ചേരിക്കടവ് പള്ളി വികാരി ഫാ. തോമസ് നരിക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗം മേരി റെജി കോട്ടയില്‍, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, ഐസക് ജോസഫ്, സജി മച്ചിത്താനി തുടങ്ങിയവര്‍ പങ്കെടുത്തു.
കെഎസ്ടിപി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാലത്തിന്‍കടവ് മുതല്‍ ചരള് വരെയുള്ള പ്രദേശത്ത് ഓരോ സ്ഥലത്തും നടത്തേണ്ട പ്രവൃത്തികൾ കമ്മിറ്റിക്കാരെയടക്കം ഉടൻ ബോധ്യപ്പെടുത്തി ജോലികൾ പുനരാരംഭിക്കും. ഇരുവശങ്ങളിലും കാനകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. പാലത്തിൻകടവിലെ കെ.സി. ജോണ്‍സന്റെ ഭാഗത്തുള്ള കലുങ്ക് പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
മീന്‍കുണ്ട് പ്രദേശത്ത് സൈഡ് ഭിത്തി നിർമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പാലത്തിൻകടവ് പള്ളിയുടെ മുന്‍വശത്തെ ഭിത്തി സോയില്‍ നെയിലിംഗ് മാറ്റി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കച്ചേരിക്കടവ്, കൂട്ടുപുഴ പാലം പ്രദേശങ്ങളിലുള്ള കലുങ്കുകള്‍ ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ചരള് മുതല്‍ പാലത്തിൻകടവ് വരെയുള്ള പ്രദേശത്ത് ആവശ്യമായ ബസ് സ്റ്റോപ്പുകള്‍ നിര്‍മിക്കുന്നതിന് ഉചിതമായ തീരുമാനം എടുക്കും. പാലത്തികടവിലെ ചേന്നപ്പള്ളി ഷാജുവിന്റെ വീടിന് മുന്നിലെ കലുങ്കിന് മാറ്റം വരുത്തും. റോഡിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് അവരുടെ ബാക്കി സ്ഥലത്തിന് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുമെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പാലത്തിന് കടവ് പള്ളിവികാരി ഫാ. ജിന്റോ പന്തലാനിക്കല്‍, കച്ചേരിക്കടവ് പള്ളി വികാരി ഫാ. തോമസ് നരിക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗം മേരി റെജി കോട്ടയില്‍, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, ഐസക് ജോസഫ്, സജി മച്ചിത്താനി തുടങ്ങിയവര്‍ പങ്കെടുത്തു.