കണ്ണൂർ: നമ്മുടെ സമൂഹത്തിൽ പ്രത്യേകിച്ച് പുതുതലമുറയ്ക്ക് വേണ്ടത് സർഗാത്മക ലഹരിയാണെന്നും അതിന് പലതരം സാധ്യതകൾ സമൂഹത്തിൽ ഉണ്ടെന്നും അവ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. കണ്ണൂര്‍ കോര്പറേഷന് സംഘടിപ്പിച്ച 'കണ്ണൂര്‍ ദസറ' യുടെ രണ്ടാം ദിവസം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതു മതാത്മക ആഘോഷമായാലും അത് നൽകുന്ന സന്ദേശമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര സംഗീത സംവിധായകൻ പി.ജെ. ബേണി മുഖ്യാതിഥിയായിരുന്നു. കോർപറേഷൻ കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പി. സുനിൽ കുമാർ, ആര്. അനില്‍കുമാര്‍, പി.പി. വത്സലന്‍, സി.സുനിഷ തുടങ്ങിയവർ പ്രസംഗിച്ചു.
മേയർ ടി.ഒ. മോഹനൻ, ഡപ്യൂട്ടി മേയർ കെ. ഷബീന, കൗണ്‍സിലര്‍ കെ.വി. സവിത, കെഎംസിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എ. ജയകുമാര്‍ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് ധ്വനിരാജ്, ദ്യുതിരാജ് എന്നിവരുടെ ഭരതനാട്യവും മാതൃവേദി കീഴ്പള്ളി അവതരിപ്പിച്ച മാര്‍ഗംകളിയും അരങ്ങേറി. സിനി ആര്‍ട്ടിസ്റ്റ് സിറാജ് പയ്യോളിയുടെ ക്യാരിക്കേച്ചർ ഷോയും റാസയും ബീഗവും അവതരിപ്പിച്ച ഗസലും ജനങ്ങള്‍ക്ക് വ്യത്യസ്ത അനുഭവമായി.
ഏതു മതാത്മക ആഘോഷമായാലും അത് നൽകുന്ന സന്ദേശമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര സംഗീത സംവിധായകൻ പി.ജെ. ബേണി മുഖ്യാതിഥിയായിരുന്നു. കോർപറേഷൻ കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പി. സുനിൽ കുമാർ, ആര്. അനില്‍കുമാര്‍, പി.പി. വത്സലന്‍, സി.സുനിഷ തുടങ്ങിയവർ പ്രസംഗിച്ചു.
മേയർ ടി.ഒ. മോഹനൻ, ഡപ്യൂട്ടി മേയർ കെ. ഷബീന, കൗണ്‍സിലര്‍ കെ.വി. സവിത, കെഎംസിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എ. ജയകുമാര്‍ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് ധ്വനിരാജ്, ദ്യുതിരാജ് എന്നിവരുടെ ഭരതനാട്യവും മാതൃവേദി കീഴ്പള്ളി അവതരിപ്പിച്ച മാര്‍ഗംകളിയും അരങ്ങേറി. സിനി ആര്‍ട്ടിസ്റ്റ് സിറാജ് പയ്യോളിയുടെ ക്യാരിക്കേച്ചർ ഷോയും റാസയും ബീഗവും അവതരിപ്പിച്ച ഗസലും ജനങ്ങള്‍ക്ക് വ്യത്യസ്ത അനുഭവമായി.