തളിപ്പറമ്പ്: റവന്യൂ സേവനങ്ങള്‍ സുതാര്യവും എളുപ്പവും ആക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ മാതൃകാ സര്‍വേ തളിപ്പറമ്പ് വില്ലേജില്‍ നടന്നു. ഒന്നാം ഘട്ടമായി തളിപ്പറമ്പിലെ 500 ഹെക്ടര്‍ സ്ഥലമാണ് ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തുന്നത്. കേരള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി നാലു വര്‍ഷംകൊണ്ട് കേരളത്തിലെ മുഴുവന്‍ കൈവശ ഭൂമിയും സര്‍വേ ചെയ്ത് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി റവന്യൂ സേവനങ്ങള്‍ സുതാര്യവും എളുപ്പവും ആക്കുകയാണ് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യം. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായി ആരംഭിച്ച ഡിജിറ്റല്‍ റിസര്‍വേയുടെ മാതൃക സര്‍വേയാണ് തളിപ്പറമ്പ് വില്ലേജില്‍ ആരംഭിച്ചത്.
ഒന്നാം ഘട്ടമായി തളിപ്പറമ്പ് പ്രദേശത്തെ 550 ഹെക്ടര്‍ വിസ്തീര്‍ണം വരുന്നതും ആകാശ കാഴ്ചയ്ക്ക് തടസമില്ലാതതുമായ ഭാഗം ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ ചെയ്യുന്നതിന് ചൊവ്വാഴ്ച്ച തുടക്കമായി. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നല്കിയ ക്ലാസ് വൈസ് ചെയര്മാന് കല്ലിങ്കില്‍ പദ്മനാഭന് ഉദ്ഘാടനം ചെയ്തു. സര്‍വേ ചെയ്യുന്നതിലേക്ക് വസ്തു ഉടമസ്ഥര്‍ തങ്ങളുടെ അതിര്‍ത്തികള്‍ പെയിന്റുകൊണ്ടോ മറ്റു മാര്‍ഗ വ്യക്തമായി അടയാളപ്പെടുത്തുകയും അതിര്‍ത്തികള്‍ ആകാശ കാഴ്ചയില്‍ കാണുന്ന രീതിയില്‍ അടയാളപെടുത്തണമെന്ന് ആര്‍ഡിഒ ഇ.പി. മേഴ്സി പറഞ്ഞു. ഉത്തര മേഖലാ സര്‍വേ ജോയിന്റ് ഡയറക്ടര്‍ ഡി. മോഹന്‍ദേവ് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലീം വിഷയാവതരണം നടത്തി. എന്‍.കെ. ബാബു, രാജീവന് പട്ടത്താരി, കെ. ചന്ദ്രശേഖരന്, കെ.പി. സുബൈര്‍, പി.കെ. പ്രകാശന്, പി. സുനില്‍കുമാര്‍, കെ. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഒന്നാം ഘട്ടമായി തളിപ്പറമ്പ് പ്രദേശത്തെ 550 ഹെക്ടര്‍ വിസ്തീര്‍ണം വരുന്നതും ആകാശ കാഴ്ചയ്ക്ക് തടസമില്ലാതതുമായ ഭാഗം ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ ചെയ്യുന്നതിന് ചൊവ്വാഴ്ച്ച തുടക്കമായി. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നല്കിയ ക്ലാസ് വൈസ് ചെയര്മാന് കല്ലിങ്കില്‍ പദ്മനാഭന് ഉദ്ഘാടനം ചെയ്തു. സര്‍വേ ചെയ്യുന്നതിലേക്ക് വസ്തു ഉടമസ്ഥര്‍ തങ്ങളുടെ അതിര്‍ത്തികള്‍ പെയിന്റുകൊണ്ടോ മറ്റു മാര്‍ഗ വ്യക്തമായി അടയാളപ്പെടുത്തുകയും അതിര്‍ത്തികള്‍ ആകാശ കാഴ്ചയില്‍ കാണുന്ന രീതിയില്‍ അടയാളപെടുത്തണമെന്ന് ആര്‍ഡിഒ ഇ.പി. മേഴ്സി പറഞ്ഞു. ഉത്തര മേഖലാ സര്‍വേ ജോയിന്റ് ഡയറക്ടര്‍ ഡി. മോഹന്‍ദേവ് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലീം വിഷയാവതരണം നടത്തി. എന്‍.കെ. ബാബു, രാജീവന് പട്ടത്താരി, കെ. ചന്ദ്രശേഖരന്, കെ.പി. സുബൈര്‍, പി.കെ. പ്രകാശന്, പി. സുനില്‍കുമാര്‍, കെ. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.