കൊട്ടാരക്കര: എഴുകോൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും കൂട്ടി നവീകരിക്കുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കരാർ നടപടികൾ ഉടനാരംഭിക്കും
നിലവിലെ പ്ലാറ്റ്ഫോമിന്റെ ഉയരം റെയിൽവേ പാളത്തിൽ നിന്നും 45 സെ.മീറ്റർ മാത്രമാണ്.ഇത് 84 സെ. മീറ്ററായി ഉയർത്തും.ഇതോടെ മെമു ഉൾപ്പെടെയുള്ള സർവീസുകളിൽ യാത്രക്കാർക്ക് അനായാസം കയറാൻ കഴിയും. ഫ്ലാറ്റ്ഫോമിന്റെ നീളവും അനുയോജ്യമായ വിധത്തിൽ വർധിപ്പിക്കും.നിലവിൽ 270 മീറ്ററാണ് പ്ലാറ്റ്ഫോമിന്റെ നീളം. ഇത് 12 ബോഗികളുള്ള ട്രെയിൻ നിർത്തുന്നതിന് അനുയോജ്യമായ വിധമാണ്. നീളം 150 മീറ്റർ കൂടി കൂട്ടി 420 മീറ്ററാക്കും. നീളം വർധിക്കുന്നതോടെ 18 ബോഗികളുള്ള ട്രെയിനിനു വരെ നിർത്തിയിടാൻ കഴിയും. കൊല്ലം ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമാണ് പുതുക്കി നിർമിക്കുന്നത്.പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതിയായിട്ടുണ്ട്.
പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവുമൂലം ട്രെയിനിൽ കയറി പറ്റാൻ ആളുകൾ ബുദ്ധിമുട്ടുകയായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.
നിലവിലെ പ്ലാറ്റ്ഫോമിന്റെ ഉയരം റെയിൽവേ പാളത്തിൽ നിന്നും 45 സെ.മീറ്റർ മാത്രമാണ്.ഇത് 84 സെ. മീറ്ററായി ഉയർത്തും.ഇതോടെ മെമു ഉൾപ്പെടെയുള്ള സർവീസുകളിൽ യാത്രക്കാർക്ക് അനായാസം കയറാൻ കഴിയും. ഫ്ലാറ്റ്ഫോമിന്റെ നീളവും അനുയോജ്യമായ വിധത്തിൽ വർധിപ്പിക്കും.നിലവിൽ 270 മീറ്ററാണ് പ്ലാറ്റ്ഫോമിന്റെ നീളം. ഇത് 12 ബോഗികളുള്ള ട്രെയിൻ നിർത്തുന്നതിന് അനുയോജ്യമായ വിധമാണ്. നീളം 150 മീറ്റർ കൂടി കൂട്ടി 420 മീറ്ററാക്കും. നീളം വർധിക്കുന്നതോടെ 18 ബോഗികളുള്ള ട്രെയിനിനു വരെ നിർത്തിയിടാൻ കഴിയും. കൊല്ലം ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമാണ് പുതുക്കി നിർമിക്കുന്നത്.പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതിയായിട്ടുണ്ട്.
പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവുമൂലം ട്രെയിനിൽ കയറി പറ്റാൻ ആളുകൾ ബുദ്ധിമുട്ടുകയായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.