കൊല്ലം: മുൻവിരോധം നിമിത്തം യുവതിയെ ആക്രമിച്ച് മാനഹാനി വരുത്താൻ ശ്രമിച്ച പ്രതി പാരിപ്പളളി പോലീസിന്റെ പിടിയിലായി. പാരിപ്പളളി, മുതുപുറത്ത് സജി ഭവനിൽ കിച്ചു എന്ന സജിത്ത് ആണ് പോലീസ് പിടിയിൽ ആയത്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുളള വിരോധത്തിൽ കഴിഞ്ഞദിവസം വൈകുന്നേരം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ പ്രതി കല്ലെടുത്തെറിഞ്ഞ് പരിക്കേൽപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്യ്തപ്പോൾ പ്രതി അക്രമാസക്തനായി ചീത്ത വിളിച്ചുകൊണ്ട ് വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.
ദേഹോപദ്രവം ഏൽപ്പിച്ചും വസ്ത്രം വലിച്ച് കീറിയും മാനഹാനി വരുത്താൻ ശ്രമിച്ച പ്രതിക്കെതിരെ യുവതി നൽകിയ പരാതിയിൽ പാരിപ്പളളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇതിനു മുന്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളതാണ്. പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ദേഹോപദ്രവം ഏൽപ്പിച്ചും വസ്ത്രം വലിച്ച് കീറിയും മാനഹാനി വരുത്താൻ ശ്രമിച്ച പ്രതിക്കെതിരെ യുവതി നൽകിയ പരാതിയിൽ പാരിപ്പളളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇതിനു മുന്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളതാണ്. പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.