പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിലെ വെള്ളക്കരം കുടിശിക അടച്ചുതീർക്കാർ ഓഫീസ് മേധാവികളുടെ യോഗം മൂന്നു മാസത്തെ സാവകാശം ചോദിച്ചു. ഇതുസംബന്ധിച്ച കത്ത് തഹസിൽദാർ ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് കൈമാറി.
വെള്ളക്കരം കുടിശികയുടെ പേരിൽ വിച്ഛേദിച്ചിരിക്കുന്ന ജലവിതരണം താത്കാലികമായി പുനഃസ്ഥാപിക്കണമെന്ന് തഹസിൽദാർ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. കത്തിൽ തീരുമാനമെടുക്കാൻ മാനേജിംഗ് ഡയറക്ടർക്ക് അയച്ചതായി ജല അഥോറിറ്റി അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസമായി മിനി സിവിൽ സ്റ്റേഷനിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. ഇന്നലെയും ടാങ്കറിൽ വെള്ളം എത്തിച്ചാണ് ജലക്ഷാമം പരിഹരിച്ചത്. ഈ നില തുടർന്നു പോകാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. മിനി സിവിൽ സ്റ്റേഷനിലെ 27 ഓഫീസ് മേധാവികളുടെ യോഗം ഇന്നലെ തഹസിൽദാർ മോഹനൻ നായരുടെ അധ്യക്ഷതയിൽ ചേർന്നത്. 1.68 കോടിയുടെ വെള്ളക്കരം കുടിശിക വിവിധ ഓഫീസുകൾ ചേർന്ന് അടയ്ക്കാൻ വീതിച്ചു നൽകി. ഓഫീസുകളിലെ ആളെണ്ണം കണക്കാക്കി തുക നിശ്ചയിക്കും.
വെള്ളക്കരം കുടിശികയുടെ പേരിൽ വിച്ഛേദിച്ചിരിക്കുന്ന ജലവിതരണം താത്കാലികമായി പുനഃസ്ഥാപിക്കണമെന്ന് തഹസിൽദാർ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. കത്തിൽ തീരുമാനമെടുക്കാൻ മാനേജിംഗ് ഡയറക്ടർക്ക് അയച്ചതായി ജല അഥോറിറ്റി അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസമായി മിനി സിവിൽ സ്റ്റേഷനിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. ഇന്നലെയും ടാങ്കറിൽ വെള്ളം എത്തിച്ചാണ് ജലക്ഷാമം പരിഹരിച്ചത്. ഈ നില തുടർന്നു പോകാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. മിനി സിവിൽ സ്റ്റേഷനിലെ 27 ഓഫീസ് മേധാവികളുടെ യോഗം ഇന്നലെ തഹസിൽദാർ മോഹനൻ നായരുടെ അധ്യക്ഷതയിൽ ചേർന്നത്. 1.68 കോടിയുടെ വെള്ളക്കരം കുടിശിക വിവിധ ഓഫീസുകൾ ചേർന്ന് അടയ്ക്കാൻ വീതിച്ചു നൽകി. ഓഫീസുകളിലെ ആളെണ്ണം കണക്കാക്കി തുക നിശ്ചയിക്കും.