മട്ടന്നൂർ: മട്ടന്നൂർ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉൾപ്പടെയുള്ള പള്ളി കമ്മിറ്റി മുൻ ഭാരവാഹികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് കോൺഗ്രസ് നേതാവ് എം.സി. കുഞ്ഞമ്മദ്, സെക്രട്ടറി യു. മഹറൂഫ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്ക് തലശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
വഖഫ് ബോർഡിന്റെ അനുമതിയും ടെൻഡർ നടപടികളും കൂടാതെ പള്ളി പുനർനിർമാണം നടത്തിയതിൽ അഞ്ചു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി. പള്ളിയുടെ കെട്ടിടത്തിലെ മുറികൾ വാടകയ്ക്ക് നൽകിയതിലും വൻതോതിൽ അഴിമതി നടത്തിയെന്ന് പരാതിയുണ്ട്. പള്ളി കമ്മിറ്റിയംഗമായ മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം.പി. ഷെമീറാണ് മട്ടന്നൂർ പോലീസിൽ പരാതി നൽകിയത്. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്ക് എതിരേയാണ് പരാതി. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അബ്ദുറഹ്മാൻ കല്ലായി ഉൾപ്പടെയുള്ളവർ അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എം. കൃഷ്ണൻ മുമ്പാകെ ഹാജരായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഓരോ ലക്ഷം രൂപയുടെ ആൾജാമ്യം നൽകി വിട്ടയച്ചു.
ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും അടുത്ത ദിവസം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.
കേസ് ഗൂഢാലോചനയുടെ
ഭാഗം: അബ്ദുറഹ്മാൻ കല്ലായി
മട്ടന്നൂർ : കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് അബ്ദുറഹ്മാൻ കല്ലായി. കേസ് നിയമപരമായി നേരിടും.
മട്ടന്നൂർ ജുമാ മസ്ജിദ് സന്ദർശിച്ച ഏതൊരാൾക്കും നിർമാണത്തിന് ചെലവായ തുകയെക്കുറിച്ച് ബോധ്യമാകും. കേസിലെ രാഷ്ട്രീയത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം മട്ടന്നൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വഖഫ് ബോർഡിന്റെ അനുമതിയും ടെൻഡർ നടപടികളും കൂടാതെ പള്ളി പുനർനിർമാണം നടത്തിയതിൽ അഞ്ചു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി. പള്ളിയുടെ കെട്ടിടത്തിലെ മുറികൾ വാടകയ്ക്ക് നൽകിയതിലും വൻതോതിൽ അഴിമതി നടത്തിയെന്ന് പരാതിയുണ്ട്. പള്ളി കമ്മിറ്റിയംഗമായ മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം.പി. ഷെമീറാണ് മട്ടന്നൂർ പോലീസിൽ പരാതി നൽകിയത്. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്ക് എതിരേയാണ് പരാതി. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അബ്ദുറഹ്മാൻ കല്ലായി ഉൾപ്പടെയുള്ളവർ അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എം. കൃഷ്ണൻ മുമ്പാകെ ഹാജരായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഓരോ ലക്ഷം രൂപയുടെ ആൾജാമ്യം നൽകി വിട്ടയച്ചു.
ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും അടുത്ത ദിവസം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.
കേസ് ഗൂഢാലോചനയുടെ
ഭാഗം: അബ്ദുറഹ്മാൻ കല്ലായി
മട്ടന്നൂർ : കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് അബ്ദുറഹ്മാൻ കല്ലായി. കേസ് നിയമപരമായി നേരിടും.
മട്ടന്നൂർ ജുമാ മസ്ജിദ് സന്ദർശിച്ച ഏതൊരാൾക്കും നിർമാണത്തിന് ചെലവായ തുകയെക്കുറിച്ച് ബോധ്യമാകും. കേസിലെ രാഷ്ട്രീയത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം മട്ടന്നൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.