വിഴിഞ്ഞം: വിഴിഞ്ഞം അദാനി തുറമുഖത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ സമരസമിതി യോഗം തീരുമാനിച്ചു.
സമരസമിതിയുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി ചർച്ച നടക്കാനിരിക്കേയാണ് സമരസമിതികൂടി തീരുമാനമെടുത്തത്. സമര സമിതി ഉന്നയിക്കുന്ന ഏഴിന ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരും സർക്കാർ നിയമിച്ച ഉപസമിതിയും വ്യക്തമായ ഒരു തീരുമാനവും നൽകിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
വിഴിഞ്ഞം അദാനി തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം സംബന്ധിച്ച് പഠനം നടത്താതെ സമരത്തിൽ നിന്ന് പിന്തിരിയില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചു. ആരുടേയും വികസനം തടയാനല്ല സമരമെന്നും വികസനത്തിന്റെ പേരിൽ നാമവശേഷമാകുന്ന സമൂഹത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
സമര സമിതി യോഗത്തിൽ ആർച്ച് ബിഷപ് ഡോ. തോമസ്. ജെ. നെറ്റോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യൂജിൻ.എച്ച്. പെരേര, മറ്റ് സമര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി നടത്തിയ ചർച്ചയിൽ നിർദേശിച്ച പ്രകാരം ഇതുവരെ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സമര സമിതി ഇന്നലെ സർക്കാരിന് എഴുതി നൽകി. അതേസമയം വലിയതുറയിൽ വീട് നഷ്ടമായി മറ്റിടങ്ങളിൽ കഴിയുന്ന 88 കുടുംബങ്ങൾക്ക് 5500 രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി.
ഇന്നലെ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് തോപ്പ്, കൊച്ചു തോപ്പ് , കണ്ണാന്തുറ വെട്ടുക്കാട്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ഫാ. ഹൈസിന്ദ് എം. നായകം ഉദ്ഘാടനം ചെയ്തു. ഫാ. റോട്ട്രിക്സ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. പാടിക് മൈക്കിൾ (സമരകൺവീനർ), ജോയി വിൻസന്റ് , ജോൺ ബോസ്ക്കോ, ജോർജ് പത്രോസ്, ആന്റണി അൽഫോൺസ് ബ്രിജിറ്റ് ക്ലീറ്റസ്തുടങ്ങി പതിനഞ്ച് പേർ നിരാഹാരം അനുഷ്ടിച്ചു.
ഫാ. ഷാജിൻ ജോസ് , ഫാ. ഫ്രെഡി സോളമൻ , ഫാ. ബേണി ഇഗ്നേഷ്യസ് , ജോൺസൻ ജോസഫ് , ജോയി ജെറാൾഡ്, ടോമി ജോസഫ്, ബ്രിട്ടോ സൈമൺ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി .
കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലുള്ള നാല്പതംഗ സംഘം ഇന്ന് ഐക്യദാർഢ്യവുമായി സമര പന്തലിൽ എത്തും. കെഎൽസിഎ പ്രസിഡന്റ് ആന്റണി നെറോറ, രതീഷ് ആന്റണി എന്നിവരും സമരത്തിനു പിന്തുണയുമായിഎത്തും.
സമരസമിതിയുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി ചർച്ച നടക്കാനിരിക്കേയാണ് സമരസമിതികൂടി തീരുമാനമെടുത്തത്. സമര സമിതി ഉന്നയിക്കുന്ന ഏഴിന ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരും സർക്കാർ നിയമിച്ച ഉപസമിതിയും വ്യക്തമായ ഒരു തീരുമാനവും നൽകിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
വിഴിഞ്ഞം അദാനി തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം സംബന്ധിച്ച് പഠനം നടത്താതെ സമരത്തിൽ നിന്ന് പിന്തിരിയില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചു. ആരുടേയും വികസനം തടയാനല്ല സമരമെന്നും വികസനത്തിന്റെ പേരിൽ നാമവശേഷമാകുന്ന സമൂഹത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
സമര സമിതി യോഗത്തിൽ ആർച്ച് ബിഷപ് ഡോ. തോമസ്. ജെ. നെറ്റോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യൂജിൻ.എച്ച്. പെരേര, മറ്റ് സമര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി നടത്തിയ ചർച്ചയിൽ നിർദേശിച്ച പ്രകാരം ഇതുവരെ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സമര സമിതി ഇന്നലെ സർക്കാരിന് എഴുതി നൽകി. അതേസമയം വലിയതുറയിൽ വീട് നഷ്ടമായി മറ്റിടങ്ങളിൽ കഴിയുന്ന 88 കുടുംബങ്ങൾക്ക് 5500 രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി.
ഇന്നലെ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് തോപ്പ്, കൊച്ചു തോപ്പ് , കണ്ണാന്തുറ വെട്ടുക്കാട്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ഫാ. ഹൈസിന്ദ് എം. നായകം ഉദ്ഘാടനം ചെയ്തു. ഫാ. റോട്ട്രിക്സ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. പാടിക് മൈക്കിൾ (സമരകൺവീനർ), ജോയി വിൻസന്റ് , ജോൺ ബോസ്ക്കോ, ജോർജ് പത്രോസ്, ആന്റണി അൽഫോൺസ് ബ്രിജിറ്റ് ക്ലീറ്റസ്തുടങ്ങി പതിനഞ്ച് പേർ നിരാഹാരം അനുഷ്ടിച്ചു.
ഫാ. ഷാജിൻ ജോസ് , ഫാ. ഫ്രെഡി സോളമൻ , ഫാ. ബേണി ഇഗ്നേഷ്യസ് , ജോൺസൻ ജോസഫ് , ജോയി ജെറാൾഡ്, ടോമി ജോസഫ്, ബ്രിട്ടോ സൈമൺ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി .
കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലുള്ള നാല്പതംഗ സംഘം ഇന്ന് ഐക്യദാർഢ്യവുമായി സമര പന്തലിൽ എത്തും. കെഎൽസിഎ പ്രസിഡന്റ് ആന്റണി നെറോറ, രതീഷ് ആന്റണി എന്നിവരും സമരത്തിനു പിന്തുണയുമായിഎത്തും.