+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷകരുടെ അധ്വാനത്തിനും അഭിമാനത്തിനും സംരക്ഷണം നൽകുന്ന നയമാണ് കേന്ദ്ര സർക്കാരിന്‍റേത്: വി. മുരളീധരൻ

ചാത്തന്നൂർ: കർഷകരുടെ അധ്വാനത്തിനും അഭിമാനത്തിനും സംരക്ഷണം നൽകുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഇതിന്‍റെ ഫല
കർഷകരുടെ അധ്വാനത്തിനും അഭിമാനത്തിനും സംരക്ഷണം  നൽകുന്ന നയമാണ് കേന്ദ്ര സർക്കാരിന്‍റേത്: വി. മുരളീധരൻ
ചാത്തന്നൂർ: കർഷകരുടെ അധ്വാനത്തിനും അഭിമാനത്തിനും സംരക്ഷണം നൽകുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഇതിന്‍റെ ഫലമായാണ് ഇന്ത്യ ഭക്ഷ്യ മിച്ച രാജ്യമായതെന്നും പലരാജ്യങ്ങൾക്കും ഭക്ഷ്യധാന്യങ്ങളും പയറുവർഗങ്ങളും കയറ്റി അയയ്ക്കാൻ പ്രാപ്തമായതെന്നും കേന്ദ്ര മന്ത്രി കൂട്ടി ചേർത്തു.

ചാത്തന്നൂരിൽ കേന്ദ്ര സർക്കാർ പദ്ധതിയായ ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ണുമായി മല്ലിടുന്നവർ ഒരു കൊടുങ്കാറ്റിലും കുലുങ്ങില്ല എന്ന പഴഞ്ചൊല്ലിനെ ദൃഢതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ കർഷകർക്ക് വേണ്ടി നടപ്പാക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ ഉതകുന്ന പദ്ധതികളും സ്വാശ്രയ ഭാരത നിർമിതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്.

കർഷകരുടെ വരുമാനം വർധിപ്പിക്കുക, കർഷകരെ കൂട്ടായ വിലപേശലിന് പ്രാപ്തരാക്കുക, ഉല്പാദന ചിലവും ഉല്പന്ന വിപണനവും തമ്മിലുള്ള അന്തരം കുറയ്ക്കുക, രാസവളങ്ങളുടെ വിതരണ തട്ടിപ്പ് അവസാനിപ്പിച്ച് കർഷകർക്ക് ലഭ്യത ഉറപ്പ് വരുത്തുക തുടങ്ങിയ നടപടികൾ വിജയത്തിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ പദ്ധതി പ്രകാരം 11 കോടി കർഷകർക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം മൂന്ന് കോടി മത്സ്യ-മൃഗ സംരക്ഷണ കർഷകർക്കും പ്രയോജനം കിട്ടുന്നുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ നടപ്പാക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ മുഖേന കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കാനും കാർഷിക മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താനും ഉല്പന്നങ്ങളിൽ നിന്നും മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കാനും വിപണി കണ്ടെത്താനും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനും കഴിയുമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പിനി ചെയർമാൻ എസ്.വി. അനിത് കുമാർ അധ്യക്ഷനായിരുന്നു. എൻ . കെ.പ്രേമചന്ദ്രൻ എം പി. ഷെയർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. സി ഐഎസ്എസ്എ സെക്രട്ടറി ഡോ.സി.സുരേഷ് കുമാർ റിപോർട്ട് അവതരിപ്പിച്ചു.

ജയകുമാർ. ആർ, സുഭാഷ്പുളിക്കൽ, എസ്. പ്രശാന്ത്, ലീലാമ്മ ചാക്കോ, യു ഡി എഫ് ജില്ലാ കൺവീനർ രാജേന്ദ്രപ്രസാദ്, പ്രമോദ് മാധവൻ, മനോജ് ലൂക്കോസ്, റ്റി. ആർ.രാഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കാർഷിക സെമിനാറും സംഘടി പ്പിച്ചു.