കൊല്ലം: ഹർത്താൽ ദിനത്തിൽ പുറത്തിറങ്ങിയ യാത്രക്കാരെ ചീത്ത വിളിക്കുകയും തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ഹർത്താൽ അനുകൂലിയായ യുവാവിനെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ബൈക്ക് ഇടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് പിടികൂടി.
ഇരവിപുരം കൂട്ടിക്കട നഗർ-55, ഷംനാദ് മൻസിലിൽ ഷംനാദ് (31) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. പോപ്പുലർ ഫ്രണ്ട ിന്റെ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട ് നിയമവിരുദ്ധമായി ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം കൊല്ലം മേവറത്ത് നിന്ന് പള്ളിമുക്കിലേക്ക് ബൈക്കിൽ സഞ്ചരിച്ച് സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരെയും മറ്റും ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും വന്ന ഇയാളെ കൊല്ലം പള്ളിമുക്കിൽ വച്ച് പോലീസ് തടയാൻ ശ്രമിച്ചിരുന്നു. ഇത് കണ്ട ് ബൈക്ക് വെട്ടിത്തിരിച്ച ഇയാൾ പിൻതുടർന്ന് വന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചതിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.
തുടർന്ന് ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ അജിത് കുമാർ പി യുടെ നേതൃത്വത്തിൽലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇരവിപുരം കൂട്ടിക്കട നഗർ-55, ഷംനാദ് മൻസിലിൽ ഷംനാദ് (31) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. പോപ്പുലർ ഫ്രണ്ട ിന്റെ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട ് നിയമവിരുദ്ധമായി ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം കൊല്ലം മേവറത്ത് നിന്ന് പള്ളിമുക്കിലേക്ക് ബൈക്കിൽ സഞ്ചരിച്ച് സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരെയും മറ്റും ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും വന്ന ഇയാളെ കൊല്ലം പള്ളിമുക്കിൽ വച്ച് പോലീസ് തടയാൻ ശ്രമിച്ചിരുന്നു. ഇത് കണ്ട ് ബൈക്ക് വെട്ടിത്തിരിച്ച ഇയാൾ പിൻതുടർന്ന് വന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചതിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.
തുടർന്ന് ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ അജിത് കുമാർ പി യുടെ നേതൃത്വത്തിൽലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.