കോഴഞ്ചേരി: ഗ്രാമീണ - അഭ്യന്തര വിനോദത്തിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണ് കോയിപ്രം ഗ്രാമ പഞ്ചായത്തിലെ വരാച്ചാലും ഉള്ളൂര്‍ ചിറയും. സംസ്ഥാന പാതയായ ടികെ റോഡിൽ നിന്നും ഏറെ അകലെയല്ലാത്ത പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രാദേശിക സഞ്ചാരികൾ ഇപ്പോൾ തന്നെ എത്തുന്നുണ്ട്.
പഞ്ചായത്തിലെ കുന്നം, കടപ്ര പ്രദേശങ്ങളെ രണ്ടായി തിരിക്കുന്ന ജലപ്രവാഹമാണ് വരാച്ചാൽ. ഒന്നര കിലോമീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയുമാണ് ചാലിനുള്ളത്. സമതല നീര്‍ത്തടമായ വരാച്ചാലില് ബോട്ടിംഗ് സാധ്യത ഏറെയാണ്. ആഫ്രിക്കന്‍ പായലുംഅധിനിവേശ സസ്യങ്ങളാലും ചാൽ കൈയടക്കിയിരിക്കുകയാണ്. മുന്‍പ് വരാലുകൾ നിറഞ്ഞ ചാലിന്റെ സൗന്ദര്യം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ത്രിതല പഞ്ചായത്തുകൾ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
ഉള്ളൂർച്ചിറ 18 ഏക്കറിൽ
കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ നീര്‍ത്തടമാണ് ഉള്ളൂച്ചിറ, 18 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഉള്ളൂര്‍ച്ചിറ നീര്‍ത്തടം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. അഭ്യന്തര വിനോദ സഞ്ചാരത്തിനും കാര്‍ഷിക മേഖലയ്ക്കും ഏറെ സാധ്യതയുള്ള ഉള്ളൂർച്ചിററ സംരക്ഷിക്കാനോ നവീകരിക്കാനോ ഉള്ള ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല.
ജലക്ഷാമം ഏറെയുള്ള നാട്ടില്‍ ജലവിതരണ പദ്ധതികള്‍ക്കുപോലും ചിറയിലെ ജലസ്രോതസ് പ്രയോജനപ്പെടുത്താവുന്നതാണ്.
ചാലിലെ ചേറും പായലും നീക്കം ചെയ്തു നാലു വശവും കരിങ്കല്ലുകെട്ടി സംരക്ഷിക്കുകയും ചെയ്താല്‍ ബോട്ടിംഗ് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കാനാകും. ഇതിനോടൊപ്പം മത്സ്യങ്ങളെ വളര്‍ത്താനുള്ള സാധ്യത ഏറെയാണ്. ചാലിന്റെ ഒരു ഭാഗത്ത് 25 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് ഉപജീവനമാർഗമായിക്കൂടി പദ്ധതി നടപ്പാക്കണമെന്നാവശ്യം ഉയർന്നിരുന്നു. പത്തനംതിട്ട ജി്ല്ലാ കളക്ടറായിരുന്ന ഹരികിഷോര്‍ പ്രകൃതിക്കനുയോജ്യമായ ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യതയുണ്ടെന്നും ഈ രംഗത്തുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാനപങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ഗൗരവമായി എടുത്തില്ല.
പത്തനംതിട്ട ജില്ലയുടെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ...
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും പൈതൃക കലാരൂപങ്ങൾ പ്രോത്സാഹിപ്പിച്ചും പത്തനംതിട്ട ജില്ലയിൽ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താം.
* ആറന്മുള, കോന്നി, ആങ്ങമൂഴി - ഗവി പ്രദേശങ്ങൾ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളാക്കുക.
* തിരുവല്ല - ആലപ്പുഴ ജലപാത നവീകരിച്ച് ജലപാത ടൂറിസം നടപ്പാക്കുക.
*അടൂർ പുതിയകാവിൽചിറ, വലഞ്ചുഴി ടൂറിസം പദ്ധതി, വടശേരിക്കര ശബരിമല ഇടത്താവളം എന്നിവയ്ക്ക് അനുയോജ്യമായ പദ്ധതികൾ തയാറാക്കുക.
* തിരുവല്ല കേന്ദ്രീകരിച്ച് വൈഷ്ണവ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പ്രത്യേക പാക്കേജ് തയാറാക്കുക.
* ടൂറിസം പദ്ധതികൾ തയാറാക്കുന്പോൾ മുൻഗണനാക്രമം നിശ്ചയിക്കുക.
* കിറ്റ്സിന്റെ സ്റ്റഡി സെന്റർ സ്ഥാപിക്കുക, പ്രഫഷണലുകളുടെ സേവനം ഉപയോഗപ്പെടുത്തുക.
പഞ്ചായത്തിലെ കുന്നം, കടപ്ര പ്രദേശങ്ങളെ രണ്ടായി തിരിക്കുന്ന ജലപ്രവാഹമാണ് വരാച്ചാൽ. ഒന്നര കിലോമീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയുമാണ് ചാലിനുള്ളത്. സമതല നീര്‍ത്തടമായ വരാച്ചാലില് ബോട്ടിംഗ് സാധ്യത ഏറെയാണ്. ആഫ്രിക്കന്‍ പായലുംഅധിനിവേശ സസ്യങ്ങളാലും ചാൽ കൈയടക്കിയിരിക്കുകയാണ്. മുന്‍പ് വരാലുകൾ നിറഞ്ഞ ചാലിന്റെ സൗന്ദര്യം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ത്രിതല പഞ്ചായത്തുകൾ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
ഉള്ളൂർച്ചിറ 18 ഏക്കറിൽ
കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ നീര്‍ത്തടമാണ് ഉള്ളൂച്ചിറ, 18 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഉള്ളൂര്‍ച്ചിറ നീര്‍ത്തടം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. അഭ്യന്തര വിനോദ സഞ്ചാരത്തിനും കാര്‍ഷിക മേഖലയ്ക്കും ഏറെ സാധ്യതയുള്ള ഉള്ളൂർച്ചിററ സംരക്ഷിക്കാനോ നവീകരിക്കാനോ ഉള്ള ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല.
ജലക്ഷാമം ഏറെയുള്ള നാട്ടില്‍ ജലവിതരണ പദ്ധതികള്‍ക്കുപോലും ചിറയിലെ ജലസ്രോതസ് പ്രയോജനപ്പെടുത്താവുന്നതാണ്.
ചാലിലെ ചേറും പായലും നീക്കം ചെയ്തു നാലു വശവും കരിങ്കല്ലുകെട്ടി സംരക്ഷിക്കുകയും ചെയ്താല്‍ ബോട്ടിംഗ് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കാനാകും. ഇതിനോടൊപ്പം മത്സ്യങ്ങളെ വളര്‍ത്താനുള്ള സാധ്യത ഏറെയാണ്. ചാലിന്റെ ഒരു ഭാഗത്ത് 25 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് ഉപജീവനമാർഗമായിക്കൂടി പദ്ധതി നടപ്പാക്കണമെന്നാവശ്യം ഉയർന്നിരുന്നു. പത്തനംതിട്ട ജി്ല്ലാ കളക്ടറായിരുന്ന ഹരികിഷോര്‍ പ്രകൃതിക്കനുയോജ്യമായ ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യതയുണ്ടെന്നും ഈ രംഗത്തുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാനപങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ഗൗരവമായി എടുത്തില്ല.
പത്തനംതിട്ട ജില്ലയുടെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ...
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും പൈതൃക കലാരൂപങ്ങൾ പ്രോത്സാഹിപ്പിച്ചും പത്തനംതിട്ട ജില്ലയിൽ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താം.
* ആറന്മുള, കോന്നി, ആങ്ങമൂഴി - ഗവി പ്രദേശങ്ങൾ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളാക്കുക.
* തിരുവല്ല - ആലപ്പുഴ ജലപാത നവീകരിച്ച് ജലപാത ടൂറിസം നടപ്പാക്കുക.
*അടൂർ പുതിയകാവിൽചിറ, വലഞ്ചുഴി ടൂറിസം പദ്ധതി, വടശേരിക്കര ശബരിമല ഇടത്താവളം എന്നിവയ്ക്ക് അനുയോജ്യമായ പദ്ധതികൾ തയാറാക്കുക.
* തിരുവല്ല കേന്ദ്രീകരിച്ച് വൈഷ്ണവ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പ്രത്യേക പാക്കേജ് തയാറാക്കുക.
* ടൂറിസം പദ്ധതികൾ തയാറാക്കുന്പോൾ മുൻഗണനാക്രമം നിശ്ചയിക്കുക.
* കിറ്റ്സിന്റെ സ്റ്റഡി സെന്റർ സ്ഥാപിക്കുക, പ്രഫഷണലുകളുടെ സേവനം ഉപയോഗപ്പെടുത്തുക.