പത്തനംതിട്ട: പെരുനാട്ടിൽ പാർട്ടി അനുഭാവിയുടെ മരണത്തിലേക്കു നയിച്ച സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരേ സിപിഎമ്മിലും അതൃപ്തി പുകയുന്നു. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ലോക്കൽ സെക്രട്ടറി, പഞ്ചായത്തംഗം എന്നിവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് മരിച്ച ബാബു ഡയറിയിൽ എഴുതിയിട്ടുള്ളത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യം പാർട്ടിയിലും സജീവമാകുകയാണ്.
ആരോപണങ്ങൾ സിപിഎം നേതാക്കൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ബാബുവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്നാണ് പറയുന്നത്. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ഇദ്ദേഹത്തിന്റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.എസ്. മോഹനനെതിരേയാണ് പ്രധാനമായും ആരോപണമുയരുന്നത്. ബാബുവിന്റെ ഡയറിക്കുറിപ്പും ഭാര്യയുടെ പരാതിയും പോലീസ് അന്വേഷിച്ചു തുടങ്ങിയിട്ടില്ലെങ്കിലും സിപിഎമ്മിൽ വരുംദിനങ്ങളിൽ ഇതു ചർച്ചാവിഷയമാകുമെന്നാണ് സൂചന.
ആരോപണങ്ങൾ സിപിഎം നേതാക്കൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ബാബുവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്നാണ് പറയുന്നത്. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ഇദ്ദേഹത്തിന്റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.എസ്. മോഹനനെതിരേയാണ് പ്രധാനമായും ആരോപണമുയരുന്നത്. ബാബുവിന്റെ ഡയറിക്കുറിപ്പും ഭാര്യയുടെ പരാതിയും പോലീസ് അന്വേഷിച്ചു തുടങ്ങിയിട്ടില്ലെങ്കിലും സിപിഎമ്മിൽ വരുംദിനങ്ങളിൽ ഇതു ചർച്ചാവിഷയമാകുമെന്നാണ് സൂചന.