+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിലേക്ക് മടങ്ങാനാകാതെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയിൽ

കുവൈറ്റ് സിറ്റി : രാജ്യത്തേക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കുടുങ്ങിപോയ യാത്രക്കാർ ടിക്കറ്റിനായി നെട്ടോട്ടമോടുന്നു. വിമാനത്താവളത്തിൽ സ്വ
കുവൈറ്റിലേക്ക് മടങ്ങാനാകാതെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയിൽ
കുവൈറ്റ് സിറ്റി : രാജ്യത്തേക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കുടുങ്ങിപോയ യാത്രക്കാർ ടിക്കറ്റിനായി നെട്ടോട്ടമോടുന്നു. വിമാനത്താവളത്തിൽ സ്വകാര്യ ലബോറട്ടറികൾ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് രണ്ടാഴ്ചത്തേക്ക് പ്രതിദിനം ആയിരം യാത്രക്കാരായി പരിമിതപ്പെടുത്തിയത്.

ഇന്ത്യ അടക്കമുള്ള യാത്ര നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദേശികളാണ് കുവൈറ്റിലേക്ക് മടങ്ങുവാനായി ഇടത്താവളമായ ദുബായിലും മറ്റു പ്രദേശങ്ങളിലുമായി കഴിയുന്നത്. 14 ദിവസത്തേക്ക് മാത്രം താമസസൗകര്യം ബൂക്ക് ചെയ്ത് വന്ന ഇവരിൽ പലരും പുതിയ നിർദ്ദേശത്താൽ വലിയ പ്രതിസന്ധി അനുഭവിക്കുന്നത്.

താമസ സ്ഥലത്ത് നിന്ന് മാറുവാൻ ആവശ്യപ്പെട്ട പലരും പെരുവഴിയിലായ അവസ്ഥയിലാനുള്ളത്. അതോടൊപ്പം ഓരോ വിമാനത്തിലും 35 യാത്രക്കാരായി നിജപ്പെടുത്തിയത് ടിക്കറ്റ് നിരക്കിലും വലിയ വർധനയാണ് വരുത്തിയിരിക്കുന്നത്. കുടുംബമായി പാക്കേജ് അടിസ്ഥാനത്തിൽ കുവൈറ്റിലേക്ക് യാത്രയായവരും ഭക്ഷണവും താമസവും ലഭിക്കാത്ത അവസ്ഥയിലാനുള്ളത്. വിഷയത്തിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പലർക്കും തിരികെ നാട്ടിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

റിപ്പോർട്ട്: സലിം കോട്ടയിൽ