ആലക്കോട്: ലക്ഷങ്ങൾ എങ്ങനെ ധൂർത്തടിക്കാം എന്നതിന് തെളിവായി മാറുകയാണ് ആലക്കോട് പഞ്ചായത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം. തളിപ്പറമ്പ് -ആലക്കോട് കൂർഗ് ബോർഡർ റോഡിൽ അരങ്ങം പോലീസ് സ്റ്റേഷനു മുമ്പിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രമാണ് ലക്ഷങ്ങൾ പൊടിച്ചു കളഞ്ഞതിന്റെ സ്മാരകമായി നിൽക്കുന്നത്.
നിർമാണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തുകയോ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയോ ചെയ്തിട്ടില്ല. ഇവിടെ എന്തിനാണ് ഒരു വിശ്രമ കേന്ദ്രമെന്ന നാട്ടുകാരുടെ ചോദ്യത്തിന് മറുപടി പറയാൻ അധികൃതർക്ക് ആകുന്നുമില്ല. ദീർഘ ദൂര യാത്രക്കാർ അടക്കം ബസ് ഇറങ്ങുന്നതും കയറുന്നതും ആലക്കോട് ടൗണിൽ ആണ്. ടൗണിൽ നിന്നും ഏറെ മാറിയാണ് നിലവിലുള്ള വഴിയോര വിശ്രമ കേന്ദ്രം. ഈ വിശ്രമകേന്ദ്രം ഇപ്പോൾ സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുകയാണ്. പകൽരാത്രി വ്യത്യാസമില്ലാതെ ഇവിടെ മദ്യപ സംഘങ്ങൾ തമ്പടിക്കുകയാണ്.
നിർമാണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തുകയോ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയോ ചെയ്തിട്ടില്ല. ഇവിടെ എന്തിനാണ് ഒരു വിശ്രമ കേന്ദ്രമെന്ന നാട്ടുകാരുടെ ചോദ്യത്തിന് മറുപടി പറയാൻ അധികൃതർക്ക് ആകുന്നുമില്ല. ദീർഘ ദൂര യാത്രക്കാർ അടക്കം ബസ് ഇറങ്ങുന്നതും കയറുന്നതും ആലക്കോട് ടൗണിൽ ആണ്. ടൗണിൽ നിന്നും ഏറെ മാറിയാണ് നിലവിലുള്ള വഴിയോര വിശ്രമ കേന്ദ്രം. ഈ വിശ്രമകേന്ദ്രം ഇപ്പോൾ സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുകയാണ്. പകൽരാത്രി വ്യത്യാസമില്ലാതെ ഇവിടെ മദ്യപ സംഘങ്ങൾ തമ്പടിക്കുകയാണ്.