കോയന്പത്തൂർ: തുടർച്ചയായി മൂന്നിടങ്ങളിൽ പെട്രോൾ ബോംബ് എറിയുന്ന സാഹചര്യത്തിൽ കോയന്പത്തൂരിൽ സുരക്ഷയ്ക്കായി 400 തമിഴ്നാട് സ്പെഷ്യൽ പോലീസ് സേനയെ വിന്യസിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് കോയന്പത്തൂർ ജില്ലയിലെ ചിറ്റബുദൂരിലുള്ള ബിജെപി പാർട്ടി ഓഫീസിന് നേരെ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞത്. ഇതിന് പിന്നാലെ ടൗണ്‍ഹാൾ പരിസരത്തെ തുണിക്കടയ്ക്ക് നേരെയും പെട്രോൾ ബോംബെറിഞ്ഞു.
തുടർച്ചയായ സംഭവങ്ങളെ തുടർന്ന് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. തുടർന്ന് ആത്തുപാലം, ടൗണ്‍ഹാൾ, ഗാന്ധിപുരം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ വാഹനപരിശോധന കർശനമായി തുടരുകയാണ്.
കൂടാതെ ബിജെപി പാർട്ടി ഓഫീസുകൾ, പള്ളികൾ, ആരാധനാലയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ സുരക്ഷയ്ക്കായി പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് കോയന്പത്തൂർ ജില്ലയിലെ ചിറ്റബുദൂരിലുള്ള ബിജെപി പാർട്ടി ഓഫീസിന് നേരെ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞത്. ഇതിന് പിന്നാലെ ടൗണ്‍ഹാൾ പരിസരത്തെ തുണിക്കടയ്ക്ക് നേരെയും പെട്രോൾ ബോംബെറിഞ്ഞു.
തുടർച്ചയായ സംഭവങ്ങളെ തുടർന്ന് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. തുടർന്ന് ആത്തുപാലം, ടൗണ്‍ഹാൾ, ഗാന്ധിപുരം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ വാഹനപരിശോധന കർശനമായി തുടരുകയാണ്.
കൂടാതെ ബിജെപി പാർട്ടി ഓഫീസുകൾ, പള്ളികൾ, ആരാധനാലയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ സുരക്ഷയ്ക്കായി പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.