ചിറ്റൂർ: ചിറ്റൂർ താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുപ്രവർത്തകർക്ക് പ്രവേശനമുണ്ടാവില്ലെന്ന് അധികൃതരുടെ നിർദേശം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കൊള്ളുപ്പറന്പ് കെ.നൂർ മുഹമ്മദ് ജില്ലാ കളക്ടർക്ക് പരാതി നല്കി.
ഇക്കഴിഞ്ഞ സപ്തംബർ ഒന്നിന് ചേർന്ന ചിറ്റൂർ താലൂക്ക് വികസന സമിതി യോഗത്തിൽ സബ് കലക്ടർ അബ്ബാസ് പൊതുപ്രവർത്തകരുടെ സാന്നിധ്യം വിലക്കി നിർദേശം നല്കിയത്.
2006ലെ സർക്കാർ വിജ്ഞാപന നിർദ്ദേശം ചുണ്ടിക്കാട്ടിയാണ് പ്രസ്ഥാവന നൽകിയിരിക്കുന്നത്.എന്നാൽ കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി വികസന സമിതികളിൽ പൊതുപ്രവർത്തകരാണ് ജനകീയാവശ്യങ്ങൾ ഉന്നയിച്ചതും പ്രശ്നം പരിഹരിച്ചതെന്നും നൂർ മുഹമ്മദ് അവകാശപ്പെട്ടു.
സർക്കാർ ജീവനക്കാരും ,ജനപ്രതിനിധികളും ജനകീയാവശ്യങ്ങൾ നടപ്പിലാക്കാൻ വിമുഖത കാണിക്കുന്പോഴാണ് പൊതു പ്രവർത്തകർ പ്രസ്തുത വിഷയങ്ങൾ നേരിട്ടു വികസന സമിതി യോഗത്തിൽ എത്തിക്കുന്നതെന്നും മുൻകാല രീതിയിൽ പൊതുപ്രവർത്തകർക്ക് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും നൂർമുഹമ്മദ് കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ സപ്തംബർ ഒന്നിന് ചേർന്ന ചിറ്റൂർ താലൂക്ക് വികസന സമിതി യോഗത്തിൽ സബ് കലക്ടർ അബ്ബാസ് പൊതുപ്രവർത്തകരുടെ സാന്നിധ്യം വിലക്കി നിർദേശം നല്കിയത്.
2006ലെ സർക്കാർ വിജ്ഞാപന നിർദ്ദേശം ചുണ്ടിക്കാട്ടിയാണ് പ്രസ്ഥാവന നൽകിയിരിക്കുന്നത്.എന്നാൽ കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി വികസന സമിതികളിൽ പൊതുപ്രവർത്തകരാണ് ജനകീയാവശ്യങ്ങൾ ഉന്നയിച്ചതും പ്രശ്നം പരിഹരിച്ചതെന്നും നൂർ മുഹമ്മദ് അവകാശപ്പെട്ടു.
സർക്കാർ ജീവനക്കാരും ,ജനപ്രതിനിധികളും ജനകീയാവശ്യങ്ങൾ നടപ്പിലാക്കാൻ വിമുഖത കാണിക്കുന്പോഴാണ് പൊതു പ്രവർത്തകർ പ്രസ്തുത വിഷയങ്ങൾ നേരിട്ടു വികസന സമിതി യോഗത്തിൽ എത്തിക്കുന്നതെന്നും മുൻകാല രീതിയിൽ പൊതുപ്രവർത്തകർക്ക് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും നൂർമുഹമ്മദ് കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.