ഒറ്റപ്പാലം: നഗരത്തിലെ കുഴികൾ അടക്കുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. നവീകരണത്തിന് 1.08 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
നിർമ്മാണ പ്രവൃത്തികളുടെ രേഖകൾ ജലഅഥോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിക്കഴിഞ്ഞു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി ജലഅഥോറിറ്റി വെട്ടി പൊളിച്ചിട്ടെ നഗരപാതയുടെ നവീകരണവും ഇതിനോടൊ നടക്കും.
ഇതനുസരിച്ച് പാലക്കാട് ഒറ്റപ്പാലം പാതയിൽ നഗരത്തിലെ മേലെ പെട്രോൾ പന്പ് മുതൽ ലക്ഷ്മി തിയേറ്റർ വരെ നവീകരിക്കും. പഴകിയ പൈപ്പ് ലൈനുകൾ മാറ്റി
പുതിയവ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പാതക്കിരുവശവും പൊളിച്ചിട്ടിട്ട് മാസങ്ങളേറെയായി.
ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നതിന് ഒരു കാരണം നഗരപാതയുടെ തകർച്ചയാണ്.
പണിപൂർത്തിയാക്കിയതിന്റെ രേഖകൾ സമർപ്പിക്കാത്തതാണ് നവീകരണ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ തുടരാൻ കാരണമെന്നതായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രതികരണം.
അടുത്ത കാലത്ത് നടന്ന താലൂക്ക് വികസന സമിതി യോഗങ്ങളിലെ പതിവ് പരാതിയായി വിഷയം മാറിയിരുന്നു.
പാതയുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു.
നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയതിന്റെ രേഖകൾ കഴിഞ്ഞ ദിവസം ജലഅതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെയാണ് കാര്യങ്ങൾ എളുപ്പമായത്.
നിർമ്മാണ പ്രവൃത്തികളുടെ രേഖകൾ ജലഅഥോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിക്കഴിഞ്ഞു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി ജലഅഥോറിറ്റി വെട്ടി പൊളിച്ചിട്ടെ നഗരപാതയുടെ നവീകരണവും ഇതിനോടൊ നടക്കും.
ഇതനുസരിച്ച് പാലക്കാട് ഒറ്റപ്പാലം പാതയിൽ നഗരത്തിലെ മേലെ പെട്രോൾ പന്പ് മുതൽ ലക്ഷ്മി തിയേറ്റർ വരെ നവീകരിക്കും. പഴകിയ പൈപ്പ് ലൈനുകൾ മാറ്റി
പുതിയവ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പാതക്കിരുവശവും പൊളിച്ചിട്ടിട്ട് മാസങ്ങളേറെയായി.
ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നതിന് ഒരു കാരണം നഗരപാതയുടെ തകർച്ചയാണ്.
പണിപൂർത്തിയാക്കിയതിന്റെ രേഖകൾ സമർപ്പിക്കാത്തതാണ് നവീകരണ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ തുടരാൻ കാരണമെന്നതായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രതികരണം.
അടുത്ത കാലത്ത് നടന്ന താലൂക്ക് വികസന സമിതി യോഗങ്ങളിലെ പതിവ് പരാതിയായി വിഷയം മാറിയിരുന്നു.
പാതയുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു.
നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയതിന്റെ രേഖകൾ കഴിഞ്ഞ ദിവസം ജലഅതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെയാണ് കാര്യങ്ങൾ എളുപ്പമായത്.