മണ്ണാർക്കാട് : അഞ്ചര കിലോമീറ്റർ വരുന്ന കണ്ടമംഗലം കരടിയോട് ഇരട്ടവാരി റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നാട്ടുകാർ നിവേദനം നല്കി.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് 12 വർഷം പിന്നിട്ടിട്ടും ഇപ്പോഴും ഗതാഗതയോഗ്യമല്ലെന്നാണ് നാട്ടുകാർ നിവേദനത്തിൽ പറയുന്നത്. ഇക്കാര്യം പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 2009ലാണ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്. ഇരട്ടവാരി മുതൽ കണ്ടമംഗലം വരെ സർവേയും എസ്റ്റിമേറ്റ് തയ്യാറാക്കലുമെല്ലാം പല ഘട്ടങ്ങളിലായി നടത്തിയിരുന്നു. തുടർന്ന് കണ്ടമംഗലത്ത് നിന്നും 30 ഏക്കർ വരെ ഏകദേശം ഒരു കിലോമീറ്റർ റോഡ് നവീകരിച്ച് ടാറിംഗ് നടത്തി.
ഇരട്ടവാരി മുതൽ കരടിയോട് വരെ പലപ്പോഴായി ടാറിംഗ് നടത്തുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. എന്നാൽ 30 ഏക്കറിനും കരടിയോട് തോട്ടപ്പായിക്കുന്നിനുമിടയിൽ ഏകദേശം 800 മീറ്ററോളം റോഡിന് സ്ഥലം പൊതുമരാമത്ത് ഏറ്റെടുത്തെങ്കിലും ഒരു പ്രവൃത്തിയും നടത്തിയില്ല. അതിനാൽ ഈ ഭാഗം റോഡ് കാട് പിടിച്ച് കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്.
ഈ ഭാഗമുൾപ്പെടെ റോഡ് നവീകരിക്കണം. ആവശ്യമായ സ്ഥലം നല്കുന്നതിന് നാട്ടുകാർ തയ്യാറാണെന്നും നിവേദനത്തിൽ ചൂണ്ടി കാണിക്കുന്നു.
കൂടാതെ കരടിയോട് മലേരിയം തോടിന് കുറുകെ പാലവും ആവശ്യമാണ്.
ഇതിനുള്ള നടപടിയും വേണമെന്ന് നാട്ടുകാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് 12 വർഷം പിന്നിട്ടിട്ടും ഇപ്പോഴും ഗതാഗതയോഗ്യമല്ലെന്നാണ് നാട്ടുകാർ നിവേദനത്തിൽ പറയുന്നത്. ഇക്കാര്യം പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 2009ലാണ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്. ഇരട്ടവാരി മുതൽ കണ്ടമംഗലം വരെ സർവേയും എസ്റ്റിമേറ്റ് തയ്യാറാക്കലുമെല്ലാം പല ഘട്ടങ്ങളിലായി നടത്തിയിരുന്നു. തുടർന്ന് കണ്ടമംഗലത്ത് നിന്നും 30 ഏക്കർ വരെ ഏകദേശം ഒരു കിലോമീറ്റർ റോഡ് നവീകരിച്ച് ടാറിംഗ് നടത്തി.
ഇരട്ടവാരി മുതൽ കരടിയോട് വരെ പലപ്പോഴായി ടാറിംഗ് നടത്തുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. എന്നാൽ 30 ഏക്കറിനും കരടിയോട് തോട്ടപ്പായിക്കുന്നിനുമിടയിൽ ഏകദേശം 800 മീറ്ററോളം റോഡിന് സ്ഥലം പൊതുമരാമത്ത് ഏറ്റെടുത്തെങ്കിലും ഒരു പ്രവൃത്തിയും നടത്തിയില്ല. അതിനാൽ ഈ ഭാഗം റോഡ് കാട് പിടിച്ച് കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്.
ഈ ഭാഗമുൾപ്പെടെ റോഡ് നവീകരിക്കണം. ആവശ്യമായ സ്ഥലം നല്കുന്നതിന് നാട്ടുകാർ തയ്യാറാണെന്നും നിവേദനത്തിൽ ചൂണ്ടി കാണിക്കുന്നു.
കൂടാതെ കരടിയോട് മലേരിയം തോടിന് കുറുകെ പാലവും ആവശ്യമാണ്.
ഇതിനുള്ള നടപടിയും വേണമെന്ന് നാട്ടുകാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.