വടക്കഞ്ചേരി: ദേശീയപാത ചുവട്ടു പാടത്ത് കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരൻ സാം പി.ജോണി (രാജു 61)നെ ആക്രമിച്ച് വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ സംഘം കവർച്ചക്കായി തെരഞ്ഞെടുത്ത സമയവും വീടിനുള്ളിലേക്ക് തള്ളിക്കയറാൻ നടത്തിയ രീതിയും ഇപ്പോഴും നാട്ടുകാർക്കിടയിലും പോലീസിലും ചർച്ചാവിഷയം.
രാത്രി ഒന്പത് മണിയോടെയാണ് ആറ് പേരടങ്ങുന്ന യുവാക്കളായ കവർച്ചാ സംഘം വീടിനുള്ളിൽ ബലമായി കടക്കുന്നത്. വാതിൽ തുറന്നു കിട്ടാൻ തെരഞ്ഞെടുത്ത രീതിയാണ് ഇതിൽ ഏറെ ശ്രദ്ധേയമാകുന്നത്. ഒരാൾ വീടിന്റെ ഗേറ്റിനു മുന്നിൽ ബൈക്കിലിരുന്ന് നിർത്താതെ ഹോണ് മുഴക്കുന്നു. ആരാണെന്ന് നോക്കാൻ ഗൃഹനാഥൻ വാതിൽ തുറന്ന് പുറത്തു കടക്കുന്നതിനിടെയാണ് മാരകായുധങ്ങളുമായി വാതിലിനടുത്ത് മാറി നിന്നിരുന്ന സംഘം സാമിനെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത്.
എതിർക്കാൻ ശ്രമിച്ചപ്പോൾ ഉടുമുണ്ട് കീറി ബന്ധിക്കുകയും ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു. ഈ ഹോണടി അർധരാത്രിയോ മറ്റോ ആയിരുന്നെങ്കിൽ ആരാണെന്ന് അറിയാതെ വാതിൽ തുറക്കില്ലായിരുന്നെന്ന് സാം പറഞ്ഞു. കൃത്യം നടത്തി ആർക്കും സംശയം ഇല്ലാതെ രക്ഷപ്പെടാനും രാത്രി ഏറെ വൈകും മുന്പേയുള്ള ഈ ഓപ്പറേഷൻ യുവാക്കൾക്ക് സഹായകമായി. കവർച്ചക്കാരും അക്രമികളും തട്ടിപ്പുകാരും ഏത് രീതിയിലാണ് വരികയെന്നറിയില്ല. അതിനാൽ കൂടുതൽ ജാഗ്രതയും കരുതലും പകലും രാത്രിയുമൊക്കെ വേണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്കുന്നത്. ഒറ്റക്ക് താമസിക്കുന്നവരും പാതവക്കിലെ ഒറ്റപ്പെട്ട വീട്ടുകാരും കൂടുതൽ കരുതൽ വേണം. ഹോണടി കേട്ട് സാം വാതിൽ തുറക്കാൻ വന്നപ്പോൾ പ്രാർത്ഥന കഴിഞ്ഞ് ഹാളിൽ ഇരുന്നിരുന്ന ഭാര്യ ജോളി ആരാണെന്ന് അറിയാതെ വാതിൽ തുറക്കണ്ട എന്ന് പറഞ്ഞതായിരുന്നു. എന്നാൽ സമയം ഇത്രയല്ലേ ആയുള്ളു എന്ന് കരുതിയാണ് സാം വാതിൽ തുറന്നത്. ചിന്തിച്ചതിനു ശേഷം മാത്രം ഏത് തീരുമാനവും എടുക്കുക എന്ന് കൂടി ഓർപ്പെടുത്തുകയാണ് ചുവട്ടുപാടം സംഭവം.
രാത്രി ഒന്പത് മണിയോടെയാണ് ആറ് പേരടങ്ങുന്ന യുവാക്കളായ കവർച്ചാ സംഘം വീടിനുള്ളിൽ ബലമായി കടക്കുന്നത്. വാതിൽ തുറന്നു കിട്ടാൻ തെരഞ്ഞെടുത്ത രീതിയാണ് ഇതിൽ ഏറെ ശ്രദ്ധേയമാകുന്നത്. ഒരാൾ വീടിന്റെ ഗേറ്റിനു മുന്നിൽ ബൈക്കിലിരുന്ന് നിർത്താതെ ഹോണ് മുഴക്കുന്നു. ആരാണെന്ന് നോക്കാൻ ഗൃഹനാഥൻ വാതിൽ തുറന്ന് പുറത്തു കടക്കുന്നതിനിടെയാണ് മാരകായുധങ്ങളുമായി വാതിലിനടുത്ത് മാറി നിന്നിരുന്ന സംഘം സാമിനെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത്.
എതിർക്കാൻ ശ്രമിച്ചപ്പോൾ ഉടുമുണ്ട് കീറി ബന്ധിക്കുകയും ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു. ഈ ഹോണടി അർധരാത്രിയോ മറ്റോ ആയിരുന്നെങ്കിൽ ആരാണെന്ന് അറിയാതെ വാതിൽ തുറക്കില്ലായിരുന്നെന്ന് സാം പറഞ്ഞു. കൃത്യം നടത്തി ആർക്കും സംശയം ഇല്ലാതെ രക്ഷപ്പെടാനും രാത്രി ഏറെ വൈകും മുന്പേയുള്ള ഈ ഓപ്പറേഷൻ യുവാക്കൾക്ക് സഹായകമായി. കവർച്ചക്കാരും അക്രമികളും തട്ടിപ്പുകാരും ഏത് രീതിയിലാണ് വരികയെന്നറിയില്ല. അതിനാൽ കൂടുതൽ ജാഗ്രതയും കരുതലും പകലും രാത്രിയുമൊക്കെ വേണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്കുന്നത്. ഒറ്റക്ക് താമസിക്കുന്നവരും പാതവക്കിലെ ഒറ്റപ്പെട്ട വീട്ടുകാരും കൂടുതൽ കരുതൽ വേണം. ഹോണടി കേട്ട് സാം വാതിൽ തുറക്കാൻ വന്നപ്പോൾ പ്രാർത്ഥന കഴിഞ്ഞ് ഹാളിൽ ഇരുന്നിരുന്ന ഭാര്യ ജോളി ആരാണെന്ന് അറിയാതെ വാതിൽ തുറക്കണ്ട എന്ന് പറഞ്ഞതായിരുന്നു. എന്നാൽ സമയം ഇത്രയല്ലേ ആയുള്ളു എന്ന് കരുതിയാണ് സാം വാതിൽ തുറന്നത്. ചിന്തിച്ചതിനു ശേഷം മാത്രം ഏത് തീരുമാനവും എടുക്കുക എന്ന് കൂടി ഓർപ്പെടുത്തുകയാണ് ചുവട്ടുപാടം സംഭവം.